Tuesday, December 7, 2010

കഥയ്ക്ക് പിന്നിലെ കഥകള്‍

അനുഭവങ്ങളും വായനകളും ആണ് എന്തെങ്കിലും ഒക്കെ എഴുതണമെന്നോ പ്രതികരിക്കണമോന്നോ ഒക്കെ മനുഷ്യന് തോന്നലുണ്ടാക്കുന്നത്. എഴുത്തിന്റെ ശൈലിയില്‍ വായനയ്ക്ക് ഒരു സ്ഥാനം ഉണ്ടായിരിക്കണം. എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് കൂടുതല്‍ വായിക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ പറ്റും. ഇന്നുവരെ പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉള്ള ഒരൊറ്റ നോവലുകളോ
കഥാസമാഹാരങ്ങളോ വായിക്കാത്തതുകൊണ്ട് എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല. മനസില്‍ തോന്നുന്നത് അതേ പടി അങ്ങ് എഴുതുക എന്നല്ലാതെ രണ്ടാമതൊരിക്കല്‍ കൂടി തിരുത്തി എഴുതാന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല .ചുമ്മാ ഒരു രസത്തിനു എഴുതുക എന്നല്ലാതെ മറ്റൊന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ഗൂഗിള്‍ തരുന്ന സ്ഥലത്ത് എന്തെങ്കിലും ഒക്കെ എഴുതികൂട്ടുക എന്നല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലായിരുന്നു.

എന്തെങ്കിലും ഒക്കെ കാണുകയോ കേള്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴുള്ള പ്രതികരണം ആയിരിക്കും കഥകളുടെ രൂപത്തില്‍ ഈ ബ്ലോഗില്‍ വരുന്നത്. അത്തരം ചില കഥകളുടെ പിന്നിലെ കഥകളിലേക്ക്

2007 നവംബര്‍ ഒന്‍പതാം തീയതി ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ഈ കഥ അതിനുമുമ്പേ എഴുതിയതാണ്. വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്. എന്നുള്ള ഒരു വാചകം ആയിരുന്നു ആ കഥ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്. ആ വാചകത്തിന്റെ പിന്നിലെ അര്‍ത്ഥവ്യാപ്‌തികളെക്കുറിച്ച് ചിന്തിച്ചു ത്തുടങ്ങിയപ്പോഴാണ് വെറോനിക്ക എഴുതുന്നത്. മുകളിലെ വാചകത്തിന് ക്രിസ്ത്യന്‍ പശ്ചാത്തലം ലഭിക്കാനും ഒരു കാരണം ഉണ്ട്. മുംബൈയിലെ വസായ്  ഓര്‍ത്തഡോക്സ് പള്ളിയിലെ ഒരു സുവിശേഷ പ്രസംഗത്തിനിടയില്‍ വെച്ചാണ് മുകളിലെ വാചകം ഞാന്‍ കേള്‍ക്കുന്നത്. സുവിശേഷ പ്രസംഗം നടത്തിയ അച്ചന്‍ ഏതോ ഒരു വിഷയത്തെ സംബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ പരാമര്‍ശിച്ച ഒരു വാചകമായിരുന്നു അത്.പിന്നീട് ആ ദേവാലയത്തെ ചുറ്റിപറ്റിയായിരുന്നു ചിന്തകള്‍ . ഓര്‍ത്തഡോകസ്-യാക്കോബായ സംഘടനങ്ങളിലേക്ക് ചിന്തകള്‍ വന്നത് സ്വാഭാവികം. ക്രിസ്തുവിന്റെ പേരില്‍ തമ്മില്‍ തല്ലുന്നടുത്ത് ക്രിസ്തു ഉണ്ടാവികയില്ലന്നുള്ള തോന്നലില്‍ നിന്നാണ് പിന്നീട് കഥ എഴുതാന്‍ തുടങ്ങുന്നത്. യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ വെറോനിക്ക എന്നൊരു സ്ത്രി തന്റെ തൂവാലയും കൊണ്ട് യേശുവിന്റെ മുഖം ഒപ്പിയെന്നും യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞു എന്നൊരു വിശ്വാസമോ മിത്തോ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. അങ്ങനെയാണ് വെറോനിക്ക എന്നൊരു കഥാപാത്രം കഥയിലേക്ക് വരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്. എന്ന വാചകവും വെറോനിക്ക എന്നൊരു കഥാപാത്രവും കൂടി വന്നപ്പോള്‍ വെറോനിക്ക എന്ന കഥ ഉണ്ടായി.

പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍ 
ഒരു ദിവസത്തെ മുംബൈമിററിലെ(?) മൂന്ന് വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ചിന്തകളില്‍ നിന്ന് ആരംഭിച്ച കഥയാണിത്. സ്‌കൂളിലെ യൂണിഫോമിനെതിരെ ഒരമ്മ നല്‍കിയ പരാതിയെക്കുറിച്ചും,  കമ്പ്യൂട്ടര്‍ വങ്ങി കൊടുക്കാത്തതിന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു കുട്ടിയെക്കുറിച്ചും ബലാത്സംഗത്തിന് ഇരയായ ഒരമ്മയെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ ആയിരുന്നു അത്.(മിററില്‍ തന്നെയായിരുന്നോ ആ വാര്‍ത്തകള്‍ വായിച്ചത് എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല). ഈ മൂന്ന് സംഭവങ്ങളും കൂട്ടീച്ചേര്‍ത്തു കഴിഞ്ഞപ്പോഴാണ് പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍ എന്ന കഥ എഴുതാന്‍ കഴിഞ്ഞത്.

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ പെണ്‍കുട്ടി : 
ഈ കഥ എഴുതുന്നതും എതോ പത്രവാര്‍ത്ത വായിച്ചതിനുശേഷമാണ്. വാടക അമ്മ കുഞ്ഞിന്റെ അവകാശം ആവിശ്യപ്പെട്ടുകൊണ്ട് രംഗപ്രവേശം ചെയ്തന്നോ മറ്റോ ആയിരുന്നു ആ വാര്‍ത്ത. ആ അമ്മ എന്തുകൊണ്ട് മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ തയ്യാറാകുന്നു ന്ന് ചിന്തിച്ചിക്കുമ്പോള്‍ പണത്തിന്റെ ആവശ്യത്തിനായിരിക്കും എന്ന സാമാന്യരീതിയില്‍ ആയിരിക്കും നമ്മള്‍ ചിന്തിക്കുന്നത്. ഒരാള്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ അല്ലങ്കില്‍ തുടക്കത്തില്‍ തന്നെ അവസാനം എന്തായിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന ഒരു കഥ ആയിരുന്നു ഇതു.



വഴിവക്കിലെ ദൈവങ്ങള്‍
പത്തനംതിട്ടയില്‍ നിന്ന്  ചെങ്ങന്നൂര്‍ക്കുള്ള വഴിയിലാണ് ആറന്മുള. ആറന്മുള അമ്പലത്തിനു മുന്നിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ ചിലര്‍ ബസിലിരുന്ന് വഞ്ചിയുടെ നേരെ നാണയം വലിച്ചെറിയും. ചെങുന്നൂര്‍ക്ക് പോകുമ്പോള്‍ വലതു വശത്താണ് വഞ്ചി. ഇടതുവശത്ത് നിന്ന് ബസില്‍ നിന്ന് നാണയം എറിയുമ്പോള്‍ ചിലപ്പോള്‍ വഞ്ചിയുടെ മുന്നില്‍ ബസ് കയറാന്‍ നില്‍ക്കുന്നവര്‍ക്ക് നാണയ ഏറ് കിട്ടാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് ഒരിക്കല്‍ ഞാന്‍ സാക്ഷിയായി. അവിടെ നിന്നാണ് വഴിവക്കിലെ ദൈവങ്ങള്‍ എഴുതാന്‍ ഒരു സ്പാര്‍ക്ക് കിട്ടുന്നത്. പിന്നീട് ഏതോ യാത്രയില്‍ ഒരു കുരിശും മൂടും ഒരു വഞ്ചിയും ഒരു മുക്കിന്റെ രണ്ട് വശങ്ങളിലായി നില്‍ക്കുന്നത് കണ്ടു. ആ സമയത്താണ് പത്രത്തില്‍ ഒരു വാര്‍ത്ത വായിക്കുന്നത്. ഒരു കുരിശുമൂട്ടിലെ മോഷ്ണവും സംശയകരമായ സാഹചര്യത്തില്‍ കണ്ട നാടോടി സ്ത്രിയെ അറസ്റ്റ് ചെയതന്നുള്ള വാര്‍ത്തയായിരുന്നു അത്. ആ സമയത്ത തന്നെ കുരിശുമൂടും വഞ്ചികളുടേയും ഒക്കെ ഗ്ലാസുകള്‍ തകര്‍ത്ത വാര്‍ത്തകളും പത്രത്തില്‍ വായിച്ചത്. ഇതെല്ലാം കൂട്ടി ഒരുമിപ്പിച്ച് വന്നപ്പോള്‍ വഴിവക്കിലെ ദൈവങ്ങള്‍ കഥയായി ഈ ബ്ലോഗില്‍ വന്നു.


കിഷിലെ നിറമില്ലാത്ത സന്ധ്യകള്‍
വിനയന്‍ എന്നൊരു സാങ്കല്പിക കഥാപാത്രവും ചില വാക്കുകളും മാത്രമേ ഈ കഥയില്‍ എന്റെ കൈയ്യില്‍ നിന്നുള്ളതായിട്ടുള്ളൂ. ബാക്കിയെല്ലാം ഞാന്‍ കിഷില്‍ കണ്ട കാഴ്ചകള്‍ തന്നെയാണ്. ഞാന്‍ അവിടെ കണ്ട ജീവിതങ്ങളുടെ നൂറില്‍ ഒരംശം മാത്രമേ എനിക്ക് എഴുതിപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടൂള്ളൂ ആ കഥയില്‍. നമ്മുടെ ദുഃഖങ്ങള്‍ ഒന്നും ഒന്നുമല്ലന്ന് മനസിലായത് ആ ദ്വീപില്‍ ദിവസങ്ങളായി ദുബായില്‍ നിന്നുള്ള വിസയുടെ കോപ്പിക്കായി കാത്തിരിക്കുന്നവരുടെ അനുഭവങ്ങള്‍ കേട്ടപ്പോഴാണ്. ജീവിക്കാന്‍ വേണ്ടി ജീവന്‍‌പോലും പണയപെടുത്തി പിമ്പിന്റെ/ഏജന്റിന്റെ വേഷത്തില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ പോലും ആ ദ്വീപില്‍ ഉണ്ട്. ആ കഥയില്‍ ഒരു ആത്മഹത്യയെക്കുറിച്ച് പറയുന്നുണ്ട്. ഞാന്‍ ആ ഹോട്ടലില്‍ ചെല്ലുന്നതിന്റെ തലേ ദിവസം അവിടെ സംഭവിച്ചതാണത്. 

ഓര്‍മ്മകള്‍ പെയ്‌തിറങ്ങുമ്പോള്‍ 
ഈ കഥ മറ്റൊരാള്‍ക്ക് വേണ്ടി എഴുതിയതാണ്. ഈ കഥയിലെ അച്ഛനും മകനും ജീവിച്ചിരിപ്പുണ്ട്. (മകനെ എനിക്ക് ഓണ്‍‌ലൈന്‍ വഴി പരിചയമായതാണ്. പിന്നീട് ഞങ്ങള്‍ കാണുകയും ചെയ്തു). അദ്ദേഹം ഡല്‍ഹിയില്‍ പോയ സംഭവം പറഞ്ഞിട്ട് അതൊരു കഥയാക്കി തരാമോ എന്ന് ചോദിച്ചു. ആദ്യം ഞാന്‍ കരുതിയത് തമാശ ആയിരിക്കും എന്നായിരുന്നു. പിന്നീടും അദ്ദേഹം കഥയാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റേയും ജീവിതം ഒരു ഔട്ട് ലൈന്‍ ആയി എടുത്തുകൊണ്ട് എഴുതിയ കഥയാണിത്. ഞാന്‍ ഈ കഥ എഴുതുന്ന വരേയും ആ മകന്‍ പണിത വീട്ടില്‍ ആ അച്ഛന്‍ ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ലായിരുന്നു. ആ സങ്കടം ആണ് അദ്ദെഹം എന്നോട് പറഞ്ഞത്.(പിന്നീടൊരിക്കലും ഞാനതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടില്ല). ഏറ്റവും അധികം ബുദ്ധിമുട്ടി എഴുതിയ കഥയാണിത്. കാരണം ജീവിച്ചിരിക്കുന്ന രണ്ട് പേരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എഴുതുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു.അവരോട്  നീതി പുലര്‍ത്താന്‍ കഴിയുമോ എന്നൊരു  ഭയം .എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിനു അയച്ചു കൊടുത്തതിനു ശെഷമാണ് ബ്ലോഗില്‍ ഇ കഥ പോസ്റ്റ് ചെയ്‌തത്.

ചിന്ന വീട്ടിലെ കാവേരി 
ഈറോഡിലെ താജ് നഗറിലെ H-258 എന്ന ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം വയ്ക്കാനായി ഒരക്കവരുമായിരുന്നു..യശോധക്ക.  വെളുപ്പിനെ അഞ്ചുമണിക്ക് കുളിച്ച് വരുന്ന അക്കയ്ക് വാതില്‍ തുറന്നു കൊടുക്കുന്നത് ഞാനായിരുന്നു. ആ യശോധ  അക്കയെയാണ് ചിന്നവീട്ടിലെ കാവേരിയിലെ സുധയക്കയാക്കി എടുത്തത്.  യശോധ അക്കയുടെ ജീവിതത്തിലെ ചില ദുരിതങ്ങള്‍ മാത്രമേ ആ കഥയില്‍ എഴുതിയിട്ടുള്ളൂ. കഥയിലെ സുധയക്കയെപ്പോലെ യശൊധ അക്കയ്ക്ക് മരണം ഒന്നും സംഭവിച്ചിട്ടില്ല. ആ അക്കയെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളേ ഞങ്ങള്‍ക്കറിയൂ. കഥയിലെ സുധയക്കയെപോലെ ജീവിതത്തിലെ സുധയക്കയുടെ ഭര്‍ത്താവും മരിച്ചു പോയതായിരുന്നു. കഥയിലെയും ജീവിതത്തിലേയും അക്കമാരുടെ ഒരു പെണ്‍കുട്ടിയുടെ പ്രസവത്തിനുശേഷം ഭര്‍ത്താ‍ക്കന്മാര്‍ തിരികെ വന്നിട്ടില്ല. ഒരിക്കല്‍ പോലും യശോധക്ക ഞങ്ങളോട് അവരുടെ പ്രയാസമൊന്നും പറഞ്ഞിട്ടില്ല. രണ്ട് ദിവസം വരാതിരുന്നപ്പോള്‍ ഞങ്ങള്‍ അക്കയെക്കുറിച്ച് അന്വേഷിച്ചു. അന്നാണ് ഞങ്ങള്‍ അക്കയുടെ ജീവിതത്തെക്കുറിച്ചറിയുന്നത്. മൂന്നാദിവസം ചിരിച്ചുകൊണ്ട് വെളുപ്പിനെ വാതിക്കല്‍ വന്നു നില്‍ക്കുന്ന യശോധക്കയെ സുധയക്കയാക്കിത്തീര്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. യശോധയ്ക്കയെ കണ്ടിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ ഇളയകുട്ടിയുടെ വിവാഹവും കഴിഞ്ഞിരിക്കും. സന്തോഷത്തോടെ താജ് നഗറില്‍ അക്ക കഴിയുന്നുണ്ടാവും.

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് 1 , 2
മൂന്നു വര്‍ഷത്തെ ഈറോഡ്-എറണാകുളം യാത്രയുടെ ബാക്കിപത്രമാണ് ഈ കഥ. ഈ കഥ ഞങ്ങളുടെ കഥ ആണ്. ഈ കഥയ്ക്ക് പിന്നിലെ കഥകള്‍ പറഞ്ഞാല്‍ ശരിയാവില്ല എന്നുള്ളതുകൊണ്ട് ആ കഥകള്‍ മാത്രം പറയുന്നില്ല.

ആറാമത്തെ വാര്‍ത്ത
ഒരു ചാനലിലെ സിറ്റിസണ്‍ ജേര്‍ണലിസിറ്റ് പരിപാടി കണ്ട് കഴിഞ്ഞപ്പോള്‍ എഴുതിപിടിപ്പിച്ച കഥയാണിത്. നമ്മുടെ നാട്ടില്‍ കാണുന്ന ഒരുത്തനെ പിടിച്ചങ്ങ് റിയാലിറ്റി ഷോയിലേക്ക് അയിച്ചന്നേ ഉള്ളൂ


ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ 
മതമില്ലാത്ത ജീവന്‍ എന്ന ഏഴാം ക്ലാസ് പാഠഭാഗം വിവാദം ആവുകയും സമരങ്ങള്‍ നടക്കുകയും ചെയ്തപ്പോള്‍ ആ പാഠഭാഗം പഠിപ്പിക്കേണ്ടി വരുന്ന കാമുകിയായ അദ്ധ്യാപികയുടേയും അത് പഠിക്കുന്ന കുട്ടിയുടേയും വശത്തു നിന്നുള്ള ഒരു തമാശകലര്‍ന്ന കഥയായിരുന്നു ഇത്. അദ്ധ്യാപികയും ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും തങ്ങളുടെ കാമുകന്മാര്‍ക്ക് എഴുതുന്ന രീതിയിലായിരുന്നു ഈ കഥ എഴുതിയത്.


www.വാവാമാളു.കോം
ഈ കഥയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  കാരണം ഈ കഥയിലെ 80% കാര്യങ്ങളും സംഭവച്ചതാണ്. ഒരു 20% കാര്യങ്ങള്‍ എന്റെ കൈയ്യില്‍ നിന്ന് ഇട്ട് എഴുതി തീര്‍ത്ത കഥയാണിത്. ഇതിനെക്കുറിച്ചും കൂടുതലൊന്നും പറയാന്‍ പറ്റില്ല.


ബാക്കി കഥകളുടെ പിന്നിലെ കഥകള്‍ പിന്നീടൊരിക്കല്‍ പറയാം

Thursday, October 14, 2010

എലിമിനേഷന്‍ റൌണ്ടിലെ അന്ധഗായിക

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടി. അവര്‍ എന്നു വെച്ചാല്‍ ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി, പ്രോഗ്രാം മാനേജര്‍ സാദിക് , മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് , മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം , മൂണ്‍ സിംങ്ങര്‍ അവതാരിക പാര്‍വതിദാസ് , വാഡിയ ടെലികമ്യൂണിക്കെഷന്‍ സെയിത്സ് മാനേജര്‍ റോഹിത് എന്നിവരായിരുന്നു അവര്‍. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംങ്ങില്‍ വാഡിയ മുണ്‍ സിംങ്ങര്‍ ഏഴാം സ്ഥാനത്തേക്കാണ് പോയത്. ദിവസവും രണ്ട് ലക്ഷത്തിലധികം രൂപ ലാഭം കിട്ടിക്കൊണ്ടിരുന്ന  വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയില്‍ നിന്ന് കഴിഞ്ഞ ആഴ്ച അകെ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. പരസ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഒരു മണിക്കൂറ് റിയാലിറ്റി ഷോ ഒന്നരമണിക്കൂര്‍ ആക്കിയതായിരുന്നു. ഇപ്പോള്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ കാണിക്കാനുള്ള പരസ്യം തന്നെ കിട്ടുന്നില്ല. ചാനലിലെ സീരിയലിന്റെ പരസ്യവും പഴയ മൂണ്‍‌സിംങ്ങര്‍ താരങ്ങളേയും ഒക്കെ കാണിച്ച് ഒന്നരമണിക്കൂര്‍ തികയ്ക്കുകയാണിപ്പോള്‍ ഈ നിലയില്‍ പോയാല്‍ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടി വരും. ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നാല്‍ ഏഷ്യാവിഷന്റെ ഓഹരികളെ അത് ബാധിക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ ഗോവിന്ദന്‍ കുട്ടിക്കറിയാം. മിനിട്ടിന് മിനിട്ടിന് മുഖത്ത് വെച്ചിരിക്കുന്ന കൂളിംങ്ങ്ഗ്ലാസ് മാറ്റുന്നതുപോലെ പരിപാടികള്‍ മാറ്റാന്‍ പറ്റില്ലല്ലോ? സ്പോണ്‍‌സര്‍മാരുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു. എങ്ങനെ വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ റേറ്റിംങ്ങ് കൂട്ടി ലാഭം കൂട്ടാം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഇനി ഒരാളെക്കൂടി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയെ. അവരാണ് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ല നല്‍കുന്നത്.

വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയ്ക്കും ചാനലിനും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ് ഗോവിന്ദന്‍ കുട്ടി പറഞ്ഞു തുടങ്ങിയത്. എങ്ങനേയും വാഡിയ മുണ്‍ സിംങ്ങറിനെ മുന്നില്‍ എത്തിച്ചേ മതിയാകൂ. ചാനലിനുമാത്രമല്ല പ്രശ്നമുള്ളത് വാഡിയാ‍യ്ക്കും പ്രശ്നങ്ങളുണ്ടന്ന് റോഹിത് പറഞ്ഞു. എസ്.എം.എസുകളുടെ വരവ് കുറഞ്ഞതോടെ ഇനി മൂണ്‍‌സിംങ്ങറെ സ്പോണ്‍‌സെര്‍ ചെയ്യുന്നതില്‍ തങ്ങളുടെ കമ്പിനിക്ക് വലിയ താല്‌പര്യം ഇല്ലന്നാണ് റോഹിത് പറഞ്ഞത്. റോഹിത് പറയുന്നതിലും കാര്യമുണ്ടന്ന് ഗോവിന്ദന്‍‌കുട്ടിക്ക് അറിയാം. ദിവസം മുപ്പതിനായിരം എസ്.എം.എസ്. ഒക്കെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലായിരം എസ്.എം.എസുകള്‍ക്ക് അപ്പുറത്തേക്ക് പോകാറേയില്ല. വാഡിയായില്‍ നിന്ന് എസ്.എം.എസ് അയിക്കുന്നവന്റെ കയ്യില്‍ നിന്ന് അഞ്ച് രൂപ പോകുമ്പോള്‍ അതില്‍ മൂന്നു രൂപ വാഡിയായിക്കും രണ്ടു രൂപ ചാനലിനും ആണ്. നശിച്ച പത്രക്കാരുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് വായിച്ച് ജനങ്ങള്‍ക്കൊക്കെ ബുദ്ധുവെച്ചെന്ന് തോന്നുന്നു. ഇനി അധികം എസ്.എം.എസ് കിട്ടണമെങ്കില്‍ വേറെ എന്തെങ്കിലും ഒക്കെ വഴി നോക്കണം. രണ്ട് വര്‍ഷത്തിനു മുമ്പ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോഴായിരുന്നു എലി‌മിനേഷന്‍ റൌണ്ടന്ന് പറഞ്ഞ് ജഡ്ജസിനേയും കാണികളേയും പ്രേക്ഷകരേയും കരിയിച്ച് കരയിച്ച് എസ്.എം.എസ് വാങ്ങിയത്. അത് കാണുമ്പോള്‍ ജനങ്ങള്‍ക്കിപ്പോള്‍ ചിരിയാണ് വരുന്നതെന്ന്. എലി‌മിനേഷന്‍ റൌണ്ട് ആണ് ഇപ്പോള്‍ റേറ്റീംങ്ങില്‍ പുറകോട്ട് പോകുന്നത്.

“നമുക്ക് അവതാരികയെ മാറ്റി നോക്കിയാലോ?” മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് തന്റെ അഭിപ്രായം പറഞ്ഞു.
“അത് നമ്മള്‍ നേരത്തെ ഒന്ന് ചെയ്തതല്ലേ? എന്നിട്ടെന്തായി? റേറ്റിംങ്ങ് താഴേക്ക് പോയി. വീണ്ടും കയറിയത് പാര്‍വതിദാസ് തിരിച്ചെത്തിയിട്ടാണ്” റോഷന്റെ നിര്‍ദ്ദേശത്തെ പ്രേം ആദ്യം തന്നെ തട്ടിമാറ്റി.
“ഞാന്‍ മാരിയാല്‍ ഈ പ്രോഗ്രാമിന്റെ റെറ്റിംങ്ങ് കുരച്ച് ചാടുമെങ്കില്‍ ഞാന്‍ മാരാന്‍ തയ്യാറാണ്”. പാര്‍വതിദാസ് സ്വയം പരിച തീര്‍ത്തു. തന്നെ മാറ്റിയാല്‍ തനിക്കൊരു കുഴപ്പവും ഇല്ലന്ന് അവള്‍ പറയാ‍തെ പറഞ്ഞു.
“പാരവതീ ദാസേ,ഇതിപ്പോള്‍ റിയാലിറ്റി ഷോ ഒന്നും അല്ല. നമ്മുടെ ഒരു മീറ്റിംങ്ങാ. അതില്‍ ഒന്നുകില്‍ മലയാളം പറയുക. അല്ലങ്കില്‍ ഇംഗ്ലീഷ് പറയുക. ഇത് രണ്ടു അല്ലാത്ത ഭാഷ ഉപയോഗിച്ചാല്‍ ... ഷോ കാണാന്‍ ആളുണ്ടാവും, പക്ഷേ ഈ ഷോ നമ്മുടെ ഇടയില്‍ വേണ്ട”പ്രോഗ്രാം മാനേജര്‍ സാദിക് പാര്‍വതിയോടായി പറഞ്ഞു.
നീ നിന്റെ സംസാരമങ്ങ് ഉണ്ടാക്കിയാല്‍ മതി.എന്നെ കേറി ഭരിക്കാന്‍ വരണ്ട എന്ന് പാര്‍വതിക്ക് പറയണം എന്നുണ്ടായിരുന്നെങ്കിലും അവളങ്ങനെ പറഞ്ഞില്ല.
“അവതാരകരെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാദിക്. വാഡിയ മുണ്‍ സിംങ്ങറിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്. നമ്മള്‍ പരസ്പരത്തിന്റെ കാര്യമാ ഞാന്‍ പറയുന്നത്. ആ സുകേഷിനെകൊണ്ട് ഒരു രക്ഷയില്ലാതായി. ആ മണികണ്ഠന്‍ എന്ത് നന്നായിട്ട് നടത്തിയ പരിപാടിയായിരുന്നു ഇത്.  നമ്മള്‍ പരസ്പരം കാണുമ്പോള്‍ എനിക്കുതന്നെ സംശയമാ ഇപ്പോള്‍. കോമഡി പ്രോഗ്രാമാണോ ഇതെന്ന്. കസേരയില്‍ നിറച്ച് ആളെ കൊണ്ട് വന്ന് ഇരുത്തി വായിട്ടലച്ചാല്‍ ഒരു പ്രോഗ്രാമാവില്ലന്ന് ആ സുകേഷിനോട് ഞാനിപ്പൊള്‍ തന്നെ മൂന്നാലു പ്രാവിശ്യം പറഞ്ഞതാ... എന്നിട്ടെവിടെ കേള്‍ക്കാന്‍. കോമഡിക്കാണങ്കിലും പാട്ടിനാണങ്കിലും ചര്‍ച്ചയ്ക്കാണങ്കിലും ഒരേ ഡ്രസ്. അയാള്‍ക്ക് ഈ കൊട്ടില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോന്നാ ഞാന്‍ സംശയിക്കുന്നത്?” ഗോവിന്ദന്‍‌കുട്ടി സാദിക്കിനോടായിട്ടാണ് പറഞ്ഞത്.
“സാര്‍,അത് നമുക്ക് പിന്നീട് സുകേഷിനെക്കൂടി വിളിച്ച് സംസാരിക്കാം. നമുക്കിപ്പോള്‍ ആവിശ്യം വാഡിയ മുണ്‍ സിംങ്ങറിന്റെ റേറ്റിങ്ങ് ഉയര്‍ത്തലാണ്. മറ്റുപല ചാനലുകളും റിയാലിറ്റി ഷോ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് നമുക്കാ... പക്ഷേ ഇപ്പോള്‍ ?? ജങ്ങള്‍ക്ക് മടുത്ത് തുടങ്ങി എന്നത് സത്യമാണങ്കിലും നമ്മുടെ ഒരു പ്രസ്റ്റീജ് ഇഷ്യ്യൂവാണിപ്പോള്‍ ഈ ഷോ... ആര്‍ക്കുവേണെമെങ്കിലും നിര്‍ദ്ദേശങ്ങള്‍ സജക്റ്റ് ചെയ്യാം..”
പ്രോഗ്രാം മാനേജര്‍ സാദിക് വീണ്ടും വിഷയത്തിലേക്ക് മടങ്ങി വന്നു.

“നമ്മുടെ മലയാളികളുടെ കൈയ്യിലെ കാശ് വെളിയിലോട്ട് വരണമെങ്കില്‍, പരസ്യം കിട്ടണമെങ്കില്‍ ഒന്നുകില്‍ ഭക്തി കാണിക്കണം അല്ലങ്കില്‍ സെന്റി കാണിക്കണം.നമുക്ക് വെണമെങ്കില്‍ രണ്ടാമത്തെ വഴി ഒന്ന് നോക്കാവുന്നതാണ്. അല്പം വളഞ്ഞ വഴിയാണ്. ഞാന്‍ നോക്കിയിട്ട് ആ വഴിയല്ലതെ വേറെ ഒരു വഴിയും റേടിംങ്ങ് കൂട്ടാന്‍ കാണുന്നില്ല“ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ്.
“എന്താ ആ വഴിയെന്ന് പറ” പ്രോഗ്രാം മാനേജര്‍ സാദിക്.
“മുന്നില്‍ നിന്ന് കൈ നീട്ടുന്നവനോട് ഏതെങ്കിലും മലയാളി മുഖം തിരിച്ച് നിന്നിട്ടൂണ്ടോ? രണ്ട് കണ്ണില്‍ നിന്ന് അല്പം കണ്ണുനീരൂടെ ഒഴുക്കിച്ചാല്‍ സംഗതി ക്ലീന്‍.നമ്മള്‍ ഈ എസ്.എം.എസ് വോട്ടിലൂടെ ചെയ്യുന്നതും ഒരുമാതിരി കൈ നീട്ടല്‍ ആണല്ലോ?” റോഷന്‍ തോമസ് പറഞ്ഞു തുടങ്ങിയത് എന്താണന്ന് ആര്‍ക്കും മനസിലായില്ല.
“റോഷന്‍ കാര്യം പറയൂ...” റോഹിത് പറഞ്ഞു.
“നമ്മുടെ  മുണ്‍ സിംങ്ങറിലേക്ക് ഒരു ഫാമിലിയെ കൊണ്ടുവരിക.ആ ഫാമിലിയില്‍ കുറഞ്ഞത് അന്ധതയുള്ള ഒന്നോ രണ്ടോ പേരുണ്ടാവണം. അന്ന്ധതയുള്ള ഒരുത്തനെകൊണ്ട് പാട്ട് പാടിക്കുക.പിന്നെ ബാക്കിയെല്ലാം നമ്മുടെ സിനിമയില്‍ കാണുന്നതുപോലെ. ഹൃദയത്തിനു ഓപ്പറേഷന്‍ നടത്തേണ്ടതായുള്ള ഒരാള്‍. സ്ത്രിധനം കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി, ഓലപ്പുര.... ഇതുകൊണ്ടൊക്കെ നമുക്ക് പിടിച്ചുകയറാന്‍ പറ്റും...” റോഷന്‍.
“പരിപാടി ഇപ്പോള്‍ മൂന്നാം റൌണ്ട് ആയി... ഇനി ഒരാളെക്കൂടിയൊക്കേ അതില്‍ ഉള്‍പ്പെടുത്തുകയെന്ന് വെച്ചാല്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല”.  മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം അഭിപ്രായം പറഞ്ഞു.
“പ്രേമേ, പ്രേക്ഷകര്‍ക്ക് ഒന്നും തോന്നില്ല.. അവന്മാര്‍ എന്ത് കാണാന്‍ ഇരിക്കുന്നതെന്ന് നമുക്കറിയാം. പാര്‍വതിദാസിനെ അവതാരിക സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ എത്ര ലെറ്ററുകളാ നമുക്ക് കിട്ടിയത്.? ആളെകൂട്ടാന്‍ തന്നയാ പാര്‍വതി ദാസിനെ നമ്മള്‍ നിലനിര്‍ത്തുന്നത്. വെറെ ഒരു ചാനലും കൊടുക്കാത്ത കാശും നമ്മളതിനു കൊടുക്കുന്നുണ്ട്. കണ്ണുകാണാത്ത ഒരാള്‍ വന്നു പാടിയെന്ന് വിചാരിച്ച് നമ്മുടെ പ്രേക്ഷകര്‍ ചാനലൊന്നും മാറ്റാന്‍ പോകുന്നില്ല. എലിമിനേഷന്‍ റൌണ്ടില്‍ എത്ര കാശുകൊടുത്തിട്ടാ നമ്മള്‍ കാണികളെ കൊണ്ട് കരിയിക്കുന്നതെന്ന് അറിയാമല്ലൊ? അതുപോലെ ഒരു കരച്ചില്‍ നടത്തി നമുക്ക് ഒരു അന്ധഗായകനയോ ഗായികയോ നേരിട്ട് മൂന്നാം റൌണ്ടില്‍ കൊണ്ടുവരാന്‍ ഒരു പ്രയാസവുമില്ല” റോഷന്റെ വിശദീകരണത്തില്‍ വാഡിയ മുണ്‍ സിംങ്ങറില്‍ നടത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തി അവര്‍ പിരിഞ്ഞു.

വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ മൂന്നാം റൌണ്ടില്‍ മേരിയമ്മയുടെ മകളായ ആന്‍സി വേദിയില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു. കാണികളിലൊരാളായി ഇരുന്ന ആന്‍സിയെ അവതാരികയായ പാര്‍വതിദാസ് സ്റ്റേജിലെക്ക് വിളിച്ചു.
“കണ്ണ് കാണാന്‍ കഴിയാത്ത അന്ധയായിട്ടും ആന്‍സി എന്തിനാ ഇത് കാണാനായി വന്നത്?” പാര്‍വതിദാസിന്റെ ചോദ്യം കേട്ട് ആന്‍സി പകച്ചു. അവളുടെ മുഖത്ത് ദു:ഖമോ സന്തോഷമോ ഒരുതരം നിര്‍വികാരതയോ ആണ് ഉണ്ടായത്. ആന്‍സിയുടെ മുഖത്തേക്ക് തന്നെ മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം ക്യാമറ ഫോക്കസ് ചെയ്തിട്ടുണ്ടായിരുന്നു.
“എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമാ.... അതുകൊണ്ടാ കാണാന്‍ പറ്റില്ലങ്കിലും ഞാന്‍ വന്നത്?” ആന്‍സി പറഞ്ഞതും “ഓ ഗ്രേറ്റ്“ എന്ന് പറഞ്ഞ് പാര്‍വതി ദാസ് ആന്‍സിയെ കെട്ടിപ്പിടിച്ചു.
“ആന്‍സി പാട്ടു പാടുമോ?”
“പാടും”
“എങ്കില്‍ ഒരു പാട്ടു പാടൂ...”

ഒവ്വൊരു പൂക്കളുമേ സൊല്കിറതേ
വാഴ്വെന്താല് പോരാടും പോര്ക്കളമേ
Vaazhkai kavithai vaasippoam
Vaanamalavu yoasippoam
Muyarchi endrai ondrai mattum
Moochu poale swaasippoam
Latcham kanavu kannoadu
Latchiyangal nenjoadu
Unnai velle yaarumillai
Uruthiyoadu poaraadu
Manitha un manathai keeri vithai poadu maramaaghum
Avamaanam thaduthaal neeyum ellaame uravaaghum
Thoalviyindri varalaaraa?
Thukkam enne en thoazha?
Oru mudivirunthaal athil thelivirunthaal
Andhe vaanam vasamaaghum

Maname oh maname nee maarividu
Malayoa athu paniyoa nee moadhi vidu


ആന്‍സി പാട്ടുപാടി കഴിഞ്ഞിതും പാര്‍വതിദാസ് കരഞ്ഞുകൊണ്ട് ആന്‍സിയെ കെട്ടിപ്പിടിച്ചു. ഓഡിയന്‍സ് എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നു. ജഡ്‌ജസ് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു. ഫ്ലോറിലെ ക്യാമറകള്‍ എല്ലാം ഓരോരുത്തരുടേയും മുഖത്തേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.
“കൊള്ളാം”
“സംഗതികള്‍ എല്ലാം ഉണ്ട്”
“മോള്‍ നന്നായി പാടി” ജഡ്‌ജസ് തങ്ങളുടെ അഭിപ്രായം പറഞ്ഞു.
“എന്നെയും കൂടി ഈ മത്സരത്തില്‍ പെങ്കെടുപ്പിക്കുമോ?” ആന്‍സിയുടെ ചോദ്യം പെട്ടന്നായിരുന്നു. പെട്ടന്ന് എല്ലാവരുടേയും കൈയ്യടി നിലച്ചു. നിശബ്ദ്ദത.... ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകി.
“അതൊക്കില്ലല്ലോ ആന്‍സീ... നമ്മളിപ്പോള്‍ തന്നെ മൂന്ന് റൌണ്ട് കഴിഞ്ഞു.ഇനി അടുത്ത സീസണില്‍ മോള്‍ക്ക് ചാന്‍സ് നോക്കാം” കണ്ണില്‍ നിന്ന് ഒഴുകിയ കണ്ണുനീര്‍ തൂത്ത്   പാര്‍വതിദാസ് വീണ്ടും ആന്‍സിയെ കെട്ടിപ്പിടിച്ചു.

"ആ കൊച്ചൂടങ്ങ് പാടിക്കോട്ട് സാറുന്മാരേ” ഓഡിയന്‍സിന്‍‌സില്‍ നിന്ന് ആരോ പറയുന്നു. ഓഡിയന്‍സ് എല്ലാം അതേറ്റ് പറയുന്നു. പാര്‍വതിദാസ് ജഡ്‌ജസിന്റെ അടുത്തേക്ക് ചെന്നു. അവരെന്തക്കയോ സംസാരിക്കുന്നു. ക്യാമറ ജഡ്‌ജിംങ്ങ് പാനലിനെ ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴും ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകുന്നുണ്ട്. സ്ക്രീനില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുനീര്‍ തുടച്ചുകൊണ്ട് ആന്‍സി മിന്നി മറയുന്നുണ്ട്. പ്രോഗ്രാം മാനേജര്‍ സാദിക് ജഡ്‌ജിംങ്ങ് പാനലിന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് ഒരു ഇടവേള.  വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് കണ്ടുകൊണ്ടിരുന്ന ആരും ചാനല്‍ മാറ്റിയില്ല. ഇടവേള കഴിഞ്ഞത്തൊമ്പോഴും ആന്‍സി കരഞ്ഞു കൊണ്ടു തന്നെ നില്‍ക്കുന്നു. ദുഃഖസാന്ദ്രമായ സംഗീതം കഴിഞ്ഞു. പാര്‍‌വതി ദാസ് ആന്‍സിയുടെ അടൂത്തേക്ക് വന്നു.

“ആന്‍സീ, ഞങ്ങള്‍ക്ക് ഇതുവരെ ഇങ്ങനെയൊരു പ്രോബ്ലം ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. ആന്‍സിയുടെ പാട്ട് എല്ലാവരും എന്‍‌ജോയ് ചെയ്തു. ആന്‍സി ഈ പരിപാടിയാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മുടെ പ്രേക്ഷകരാണ്. അവരില്‍ നിന്ന് കിട്ടുന്ന എസ്.എം.എസ് ആണ് ആന്‍സി ഈ ഷോയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്...” പാര്‍വതിദാസനാണിപ്പോള്‍ ടിവി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാര്‍വതിദാസന്‍ പ്രേക്ഷകരോടയി പറഞ്ഞു.”ആന്‍സിയെ ഈ ഷോയില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പങ്കെടുപ്പിക്കണമെങ്കില്‍ Yes എന്നും വേണ്ടായെങ്കില്‍ No എന്നും എസ്.എം.എസ് ചെയ്യുക”. പാര്‍വതിദാസന്‍ ആന്‍സിയെ കെട്ടിപ്പിടിച്ച് ആ‍ശ്വസിപ്പിക്കുന്നതോടെ അന്നത്തെ എപ്പിസോഡ് അവസാനിച്ചു.

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി, വാഡിയ മുണ്‍ സിംങ്ങര്‍ വീണ്ടും ചാനല്‍ റേറ്റിംങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ആഘോഷിക്കാന്‍!!! മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസിനെ  ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി പ്രത്യേകം അഭിനന്ദിച്ചു. ആന്‍സിയെ മൂണ്‍ സിംങ്ങറിന്റെ മൂന്നാം റൌണ്ടിലേക്ക് ഉള്‍പ്പെടുത്തിയ എപ്പിസോഡ് മനോഹരമാക്കി ചെയ്ത അവതാരിക പാര്‍വതിദാസ്, ഡയറക്ടര്‍ പ്രേം എന്നിവര്‍ക്കും കിട്ടി ചാനല്‍ വക അഭിനന്ദനങ്ങള്‍. ആന്‍സിയെക്കൂടി ഷോയില്‍ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ് രണ്ടരലക്ഷം എസ്.എം.എസുകളാണ് ഒരു ദിവസം കൊണ്ട്  വാഡിയയുടെ സെര്‍‌വറുകളില്‍ വന്നത്.

മൂന്നും നാലും അഞ്ചും റൌണ്ടുകളില്‍ ആന്‍സി എലിമിനേഷന്‍ റൌണ്ടിലെ ഡെയഞ്ചര്‍ സോണ്‍ കടന്ന് ഫൈനലില്‍ എത്തി. ഓരോ എലിമിനേഷന്‍ റൌണ്ടിലേയും ഡെയ്‌ഞ്ചര്‍ സോണ്‍ കടക്കാന്‍ ആന്‍സിക്കുവേണ്ടി ലക്ഷക്കണക്കിന് എസ്.എംസുകള്‍ എത്തി. സംഗതിയും പല്ലവിക്കു ശേഷം ഷഡ്ജവും അനുപല്ലിവിക്ക് ശേഷം ഹമ്മ്പിങ്ങും ശ്രുതിയും ഒന്നും ശരിയാകാതിരുന്നിട്ടും എസ്.എം.എസ് വാങ്ങിമാത്രം ആന്‍സി ഫൈനലില്‍ എത്തി. ആന്‍സി ഉള്‍പ്പെട്ട ഓരോ ഡെയ്‌ഞ്ചര്‍ സോണിലെ എപ്പിസോഡുകളില്‍ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലിനുമുന്നില്‍ ആന്‍സിയേയും അമ്മയേയും കല്യാണപ്രായം കഴിഞ്ഞ ചേച്ചിമാരേയും ഒരുമിച്ച് നിര്‍ത്തി എസ്.എം.എസ് ചോദിപ്പിക്കാന്‍ പ്രദീപിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ഓലക്കുടിലിനു മുന്നിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ആന്‍സിയുടെ അപ്പനെ ഒരു ഫ്രെയിം‌മില്‍ നിന്നുപോലും ഒഴുവാക്കാതിരിക്കാന്‍ പ്രദീപ് ശ്രദ്ധിക്കുകയും ചെയ്തു. ആന്‍സി കരഞ്ഞപ്പോള്‍ പാര്‍വതിദാസും,ജഡ്‌ജസും കരഞ്ഞു. ഓരോ കരച്ചിലിനും പതിനായരങ്ങളുടെ ചെക്ക് പാര്‍വതിദാസിന്റെയും ജഡ്‌ജസിന്റേയും അക്കൌണ്ടില്‍ എത്തി. ഇവരുടെ കൂടെ കരഞ്ഞ പ്രേക്ഷകര്‍ക്ക് കരച്ചില്‍ മാത്രം ബാക്കിയായങ്കിലും അവര്‍ പിന്നീടും എസ്.എം.എസ് അയച്ചു കൊണ്ടിരുന്നു. ആന്‍സി ജയിക്കേണ്ടത് പ്രേക്ഷകരുടെ ആവിശ്യം കൂടിയാണല്ലോ

ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി.ഇന്ന് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മകൂടി ഉണ്ട്. നാളെ എറണാകുളം മറൈന്‍‌ ഡ്രൈവില്‍ വെച്ച് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍ ആണ്. ആന്‍സി ഉള്‍പ്പെടെ നാലു‌പേരാണ് ഫൈനല്‍ റൌണ്ടില്‍ ഉള്ളത്.  ജ‌ഡ്‌ജസ് പാട്ടുകേട്ട് മാത്രം മാര്‍ക്കിട്ടാല്‍ ആന്‍സിക്ക് സമ്മാനം കിട്ടില്ലന്ന് എല്ലാവര്‍ക്കും അറിയാം. റിയാലിറ്റിഷോയിലെ വിജയിയെ കണ്ടെത്താന്‍ എസ്.എം.എസ് വോട്ടിനെ ആശ്രയിച്ചാല്‍ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടുമെന്ന് ഉറപ്പാണ്. ആന്‍സിക്ക് മാത്രം ഇതുവരെ മുപ്പതുലക്ഷം രൂപായുടെ എസ്.എം.എസ് കിട്ടിയിട്ടൂണ്ട്. നാളെ കുറഞ്ഞത് ഒരു ഒന്നര-രണ്ട് ലക്ഷം എസ്.എം.എസ് എങ്കിലും ആന്‍സിക്കുവേണ്ടി കിട്ടും എന്ന് ഉറപ്പാണ്. ആ എസ്.എം.എസുകളാണല്ലോ വിജയിയെ തീരുമാനിക്കുന്നത്.

“ആ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടിയാല്‍ ഇരുപതുലക്ഷമൊക്കെ അടയ്ക്കാന്‍ അവര്‍ക്കൊന്നും ആകില്ലന്ന് ഉറപ്പാണ്. നമുക്കവര്‍ക്ക് ആ വില്ലയുടെ കാശ് കൊടുത്താലോ ശാരദാമാഡം?”മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയോട് ചോദിച്ചു.
“അതൊന്നും നടക്കില്ല. ഞങ്ങള്‍ വില്ല കൊടുക്കാം എന്നാണ് ചാനലുമായിട്ടുള്ള എഗ്രിമെന്റ്. അത് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി കാശായിട്ടാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളുടെ മാനേജ്‌മെന്റ് തീരുമാനം എടുക്കണം” ശാരദാമ്മ പറഞ്ഞു.

“ഞാന്‍ കഴിഞ്ഞ ആഴ്ച നിങ്ങളുടെ സൈറ്റില്‍ കൂടി ഒന്നു പോയതാ ശാരദാമാഡം. ഒരു ഇരുപതുലക്ഷത്തിനപ്പുറത്തേക്ക് മതിപ്പു തോന്നുന്ന ഒന്നും ഞാനവിടെ കണ്ടില്ല... പറയുമ്പോള്‍ എഴുപതുലക്ഷത്തിന്റെ വില്ലയാണന്നൊക്കെ പറയാമെന്ന് മാത്രം” റോഷന്‍ തോമസ് ശാരദാമ്മയോടായി പറഞ്ഞു.

“ഏതായാലും നമ്മളാരും പുണ്യം കിട്ടുന്നതിനുവേണ്ടിയല്ല ഈ പരിപാടിയൊക്കെ നടത്തുന്നതും സ്പോണ്‍‌സര്‍ ചെയ്യുന്നതും സമ്മാനം കൊടുക്കുന്നതും. ആ ആന്‍സിയെ മൂന്നാം റൌണ്ടില്‍ കയറ്റിയത് ആ കൊച്ചിനോടുള്ള സഹതാപം കൊണ്ടല്ലന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുട്ടി ഷോയില്‍ വന്നതുകൊണ്ട് ലാഭം ഉണ്ടായത് ഏഷ്യാവിഷനും വാഡിയായ്ക്കും അല്ലേ?” ശാരദാമ്മയുടെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. സംസാരം ഇങ്ങനെ തുടര്‍ന്നാല്‍ എങ്ങും എത്തില്ലന്ന് തോന്നിയതുകൊണ്ട് ഗോവിന്ദന്‍കുട്ടി ഇടപെട്ടു.

“നമ്മളിപ്പോള്‍ ഒന്നിച്ചു കൂടിയത് പരസ്പരം കുറ്റം പറയാനല്ല. പരസ്പരം നന്ദി പറയാന്‍ വേണ്ടിയാ. വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവന്‍ വിജയകരമാക്കി നമ്മള്‍ പൂര്‍ത്തിയാക്കുകയാണ്.നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി .ഇതോടെ ഏഷ്യാവിഷന്‍  മൂണ്‍ സിംങ്ങര്‍ റിയാലിറ്റി ഷോയും അവസാനിപ്പിക്കുകയാണ്. ഇനി ഈ റിയാലിറ്റി ഷോ തുടരുന്നതില്‍ അര്‍ത്ഥമില്ലന്നാണ് ചാനല്‍ മാനേജ്‌മെന്റിന്റെ അഭിപ്രായം.”

വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍
ജീവിതത്തില്‍ രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ആന്‍സി എല്ലാം മറന്ന് പാടി

കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം
ഇനിയൊരു ജന്മം തന്നിടുമോ.. ഓ...
ഇനിയൊരു ജന്മം തന്നിടുമോ ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍
കനിവാര്‍ന്ന തങ്ങളില്‍ കാണാന്‍
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും

എസ്.എം.എസുകള്‍ പ്രവഹിച്ചു. ആന്‍സിക്ക് വേണ്ടി മാത്രം രണ്ടു ലക്ഷം എസ്.എം.എസുകള്‍ !!
നിലയ്ക്കാത്ത കൈയ്യടികളോടെ വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവനിലെ വിജയിയായി ആന്‍സി തിരഞ്ഞെടുക്കപ്പെട്ടു. നിലയ്ക്കാത്ത കൈയ്യടികളുടെ അകമ്പടികളോടെ ആകാശദീപക്കാഴ്ചകളുടെ പ്രഭയില്‍ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ലയുടെ തെര്‍മോക്കോളില്‍ തീര്‍ത്ത താക്കോല്‍ വാങ്ങുമ്പോള്‍ സമ്മാനത്തിനു നികുതിയായി അടയ്ക്കേണ്ട ഇരുപതുലക്ഷത്തെക്കുറിച്ച് അവള്‍ക്കറിയില്ലായിരുന്നു.

*****************************


കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം എന്ന് പറയുന്നില്ലങ്കിലും മരിച്ചവരോ ജീവനോടോ ഇരിക്കുന്നവരായി സാമ്യം തോന്നിയെങ്കില്‍ ആരാണ് ഉത്തരാവാദി?? 
ഒവ്വൊരു പൂക്കളുമേ സൊല്കിറതേ എന്ന പാട്ടിന്റെ ഇംഗ്ലീഷ് വരികള്‍ കടം എടുത്തത് http://www.nanjilonline.com/music/lyrix.asp?lyrix=autograph ല്‍ നിന്ന്

Thursday, September 16, 2010

ചാറ്റ് ഹിസ്റ്ററിയിലെ കൊലപാതകം

6 മാസങ്ങള്‍ക്ക് മുമ്പ്
അവള്‍ : ആരാ
അവന്‍ : എനിക്ക് തന്നെ അറിയാം
അവള്‍: എങ്ങനെ? എന്റെ മെയില്‍ ഐഡി അങ്ങനെ കിട്ടി?
അവന്‍: അതെല്ലാം കിട്ടി.
അവള്‍: താങ്കളെ എനിക്കറിയില്ല.
അവന്‍: ഒരു പക്ഷേ എന്റെ അനോണി പേര് പറഞ്ഞാല്‍ അറിയും.
അവള്‍: എന്നാ പറ.
അവന്‍ : മെയിലൊന്ന് നോക്ക്.
അവള്‍: മനസിലായി....ഇപ്പം എവിടെ?
അവന്‍: ഓഫീസില്‍. താനെവിടെ?
അവള്‍ : ഞാനും ഓഫീസില്‍
അവന്‍: എപ്പോഴാ പോകുന്നത്?
അവള്‍: കുറേക്കൂടി കഴിയും. മുതലാളി വരുന്നുണ്ട്. പിന്നെ കാണാം. ബൈ
അവന്‍: ബൈ.


അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്
അവള്‍:കണ്ടില്ലല്ലോ ഇന്ന്.
അവന്‍:തിരക്കായിരുന്നു.
അവള്‍:ഉം
അവന്‍:കഴിച്ചോ?
അവള്‍:ഇല്ല.ഉച്ച കഴിഞ്ഞിട്ട് ലീവാ
അവന്‍:എന്തേ?
അവള്‍:തലവേദന
അവന്‍:എന്തുപറ്റി.ടെന്‍ഷന്‍?
അവള്‍:ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്.
അവന്‍: ഡോകടറെ കാണുന്നുണ്ടോ?
അവള്‍:ഇല്ല.ഉറങ്ങി എഴുന്നേറ്റാല്‍ മാറും.ഞാനിറങ്ങുന്നു
അവന്‍: ബൈ


നാല് മാസങ്ങള്‍ക്ക് മുമ്പ്
അവന്‍: ഇപ്പോള്‍ കാണാനെ ഇല്ലല്ലോ?
അവള്‍: ഉണ്ടായിരുന്നു.ഇയാളെ കാണാനേ ഇല്ലായിരുന്നല്ലേ.
അവന്‍: ഞാന്‍ ഉണ്ടായിരുന്നു.
അവള്‍: തിരക്കാണോ?
അവന്‍: തിരക്കായിരുന്നു.
അവള്‍:ഇവിടേയും തിരക്കായിരുന്നു.
അവന്‍:ഇപ്പോഴും തിരക്കാണോ.
അവള്‍: അല്ല
അവന്‍: വേറെന്തുണ്ട് വിശേഷം.
അവള്‍ : ഒന്നുമില്ല
അവന്‍: ഒരു കോള്‍ വരുന്നു. ബൈ
അവള്‍:ബൈ


മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്
അവള്‍:ഇപ്പോഴാണോ എത്തിയത്
അവന്‍:ഞാന്‍ വന്ന് കയറിയതേ ഉള്ളൂ
അവള്‍: മഴ ആയിരുന്നോ?
അവന്‍:ഇപ്പോഴില്ല.ഇന്നലെ എന്താ നേരത്തെ പോയത്.
അവള്‍: പ്രത്യേകിച്ചൊന്നും ഇല്ലാ.
അവന്‍: ഒരു കാര്യം പറയാനുണ്ട്.
അവള്‍: പറ
അവന്‍: തനിക്കെന്ത് തോന്നും എന്ന് കരുതി മാറ്റി വച്ചിരുന്നതാ.
അവള്‍: പറഞ്ഞോളൂ.
അവന്‍:മെയിലൊന്നു നൊക്കുമോ?
അവള്‍: എന്താ
അവന്‍: നോക്ക്
അവള്‍:നോക്കട്ടെ.
അവന്‍: നോക്കിയിട്ട് മറുപിടി പറ
അവള്‍: മുതലാളി വരുന്നു.. നോക്കിയിട്ട് പിന്നെ പറയാം.
അവന്‍: ശരി


ഒരാഴ്ചയ്ക്ക് മുമ്പ്
അവന്‍: എവിടായിരുന്നു ഇത്രയും നാള്‍.
അവള്‍:ലീവായിരുന്നു
അവന്‍: എന്തേ?
അവള്‍: പറയാന്‍ പറ്റിയില്ല. എന്റെ കല്യാണം കഴിഞ്ഞു.
അവന്‍: എന്നായിരുന്നു.
അവള്‍:രണ്ടുമാസം കഴിഞ്ഞു.ഞാന്‍ ഇല്ലാതിരുന്നതുകൊണ്ട് ബോറായിരുന്നോ
അവന്‍: അല്ല. എന്റെ കല്യാണവും കഴിഞ്ഞു.
അവള്‍: എന്ന്?
അവന്‍: പെട്ടന്നായിരുന്നു.
അവള്‍:ഉം
അവന്‍: അന്നത്തെ എന്റെ മെയില്‍ ഡിലീറ്റ് ചെയ്തോ?
അവള്‍ :ഉം. ആ മെയില്‍ ഒരു രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
അവന്‍: ഞാനും ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നു. ഉള്ളിലെ ഇഷ്ടം നേരത്തേ പറയേണ്ടതായിരുന്നു.
അവള്‍: ഞാന്‍ സ്വപ്നം കണ്ട ജീവിതം അല്ല ഇപ്പോഴത്തേത്.
അവന്‍: ഞാനും അങ്ങനെ തന്നെ ആണ്.
അവള്‍:ഇപ്പോഴാണ് ശരിക്കും വിഷമം.
അവന്‍: ഹസ് എവിടെ? എന്തു ചെയ്യുന്നു.
അവള്‍: അതൊന്നും അറിഞ്ഞിട്ട് കാര്യമില്ല... പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല
അവന്‍: അതെന്തേ?
അവള്‍: ഞാന്‍ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.
അവന്‍:നിങ്ങളിപ്പോള്‍ ഒരുമിച്ചല്ലേ?
അവള്‍: ആണ്. എല്ലാം അഭിനയം അല്ലേ?
അവന്‍ : ഹും
അവള്‍: ഇയാളുടെ ഭാര്യ എന്ത് ചെയ്യുന്നു?
അവന്‍: ഞാനും അത് മറക്കാന്‍ ശ്രമിക്കുകയാണ്.
അവള്‍: നമ്മള്‍ തുല്യ ദുഃഖിതരാണല്ലേ?
അവന്‍: മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്ത ദമ്പതികള്‍ ആണ്.
അവള്‍: ഞങ്ങളും. അദ്ദേഹത്തിന്റെ മുന്നിലും ഞാന്‍ അഭിനയിക്കുകയാണ്.
അവന്‍: ജീവിതം തന്നെ അഭിനയം അല്ലേ?
അവള്‍: എല്ലാവരുടേയും ജീവിതം അഭിനയം അല്ലല്ലോ
അവന്‍: ആയിരിക്കില്ല.
അവള്‍: അല്പം പണിയുണ്ട്. പിന്നെ കാണാം.
അവന്‍:ഞാന്‍ വിളിക്കാം
അവള്‍:ശരി
അവന്‍:ബൈ
അവള്‍ : ബൈ


മൂന്നു ദിവസത്തിനു മുമ്പ്
അവന്‍: എന്തായി കാര്യങ്ങള്‍
അവള്‍: എല്ലാം പഴയതുപോലെ തന്നെ.
അവന്‍: മെയില്‍ വായിച്ചു. റിപ്ലൈ ഇട്ടിട്ടൂണ്ട്
അവള്‍: കണ്ടു.
അവന്‍: തീരുമാനം എടുക്കേണ്ടത് നമ്മളാണ്.
അവള്‍: ഉം.... ഈ നാട്ടുകാരുടെ ചോദ്യമാ വയ്യാത്തത്.
അവന്‍: അവര്‍ ചോദിക്കുന്നതിലും തെറ്റില്ല... ഞങ്ങളോടും ചോദിക്കാറുണ്ട് വിശേഷം ഒന്നും ആയില്ലേ എന്ന്
അവള്‍: ഹും.
അവന്‍: ഞാന്‍ ചോദിക്കുവാ.. വിശേഷം ആയില്ലേ?
അവള്‍:ഇല്ല. അയാളെപ്പോലെ അരസികനായ ഒരുത്തന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ എനിക്കുവയ്യ.
അവന്‍: അതിനയാള്‍ സമ്മതിക്കുമോ?
അവള്‍: അയാള്‍ക്കറിയില്ലല്ലോ ഞാനെന്താ ചെയ്യുന്നതന്ന്.
അവന്‍:രഹസ്യമാണോ?
അവള്‍:രഹസ്യം തന്നെ. പക്ഷേ നമുക്കിടയില്‍ ഇപ്പോള്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലല്ലോ?
അവന്‍:ഹും
അവള്‍: നിങ്ങള്‍ക്കിതുവരെ വിശേഷം ആയില്ലേ?
അവന്‍: ഇല്ല.അവളുടെ കുഞ്ഞിന്റെ അപ്പനായാല്‍ ഒരിക്കലും എനിക്ക് അവളില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല.
അവള്‍: ഭാര്യ അറിയാത്ത രഹസ്യം ആയിരിക്കുമല്ലോ?
അവന്‍: അതെ.
അവള്‍: ഈ ജന്മം ഇങ്ങനെ ജീവിച്ചു തീര്‍ക്കുക തന്നെ.
അവന്‍: രക്ഷപെട്ടുകൂടേ?
അവള്‍: എങ്ങോട്ട്?
അവന്‍: അങ്ങോട്ടെങ്കിലും.
അവള്‍: ഒരു രക്ഷകന്‍ അവതരിക്കുമോ?
അവന്‍: ഞാന്‍ രക്ഷപെടുത്തിയാലോ?
അവള്‍:രക്ഷപെടാന്‍ ശ്രമിക്കും
അവന്‍: രക്ഷിക്കാന്‍ ഞാന്‍ തയ്യാര്‍
അവള്‍: രക്ഷപെടാന്‍ ഞാനും തയ്യാര്‍.
അവന്‍ : എന്റെ ഇഷ്ടം മൂന്നുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ മെയിലായി അറിയച്ചതല്ലേ.
അവള്‍: അതിനു മറുപിടി അയിക്കുന്നതിനു മുമ്പുതന്നെ എന്റെ വിവാഹം ഉറച്ചു.
അവന്‍: രണ്ടു ദിവസം മറുപിടി കാത്തിട്ടും മറുപിടി കിട്ടാതായപ്പോഴാണ് ഞാന്‍ മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.
അവള്‍: കഴിഞ്ഞതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.
അവന്‍: ഇനിയുള്ള വസന്തത്തില്‍ പൂക്കുന്ന പൂക്കള്‍ നമുക്കുള്ളതാണ്.
അവള്‍: നമുക്കാ പൂക്കളിലെ തേന്‍ ഒരുമിച്ച് നുകരണം.
അവന്‍: ഒരുത്തന്‍ വരുന്നുണ്ട്.. പിന്നെ കാണാം.
അവള്‍: ഞാന്‍ വിളിക്കാം


രണ്ട് ദിവസത്തിനു മുമ്പ്
അവന്‍: ഇപ്പോഴാ എത്തിയത്.
അവള്‍: എനിക്കെന്തോ പേടി പോലെ.
അവന്‍: എല്ലാം നമ്മള്‍ ഇന്നലെ പറഞ്ഞതല്ലേ?
അവള്‍: എന്നാലും
അവന്‍: വേണമെങ്കില്‍ ഇപ്പോള്‍ പിന്മാറാം
അവള്‍: ഇല്ല. എനിക്ക് ജീവിക്കണം
അവന്‍: ഞാനൊരു മെയില്‍ അയിച്ചിട്ടുണ്ട്. ഇന്ന് തന്നെ സാധനം വാങ്ങി വയ്ക്കണം.
അവള്‍: അവര്‍ക്കെന്തെങ്കിലും സംശയം തോന്നുമോ?
അവന്‍: ഇല്ല. ചെന്ന് വാങ്ങിയാല്‍ മതി.
അവള്‍: തട്ടാനെ വിശ്വസിക്കാം
അവന്‍:വിശ്വസിക്കാം.
അവള്‍:ഇന്ന് നേരത്തെ ഇറങ്ങാം.
അവന്‍:ആര്‍ക്കും ഒരും സംശയവും തോന്നരുത്. സ്വാഭാവികമായി തന്നെ പെരുമാറണം.
അവള്‍: ഞാനും ഇപ്പോള്‍ കുറേ കള്ളത്തരങ്ങള്‍ ചെയ്യുകയല്ലേ... നിക്കാനും പഠിച്ചു പോയി.
അവന്‍: ഹും.
അവള്‍: ഇയാള്‍ക്ക് വിഷമം ഉണ്ടോ?
അവന്‍ : ഇല്ല. ഞാനെല്ലാം തീരുമാനിച്ചതാണ്.
അവള്‍: എന്തെങ്കിലും പ്രശ്നമുണ്ടായാല്‍... പിടിക്കപെട്ടാല്‍
അവന്‍: കാത്തിരിക്കണം
അവള്‍: ഞാന്‍ തയ്യാറാണ്.
അവന്‍: ശരി.
അവള്‍: ഞാനിറങ്ങുന്നു.
അവന്‍:ബൈ
അവള്‍:ഇനി നാളെ.ബൈ


ഇന്നലെ
അവന്‍:കിട്ടിയില്ലേ
അവള്‍:ഉം
അവന്‍:ഇന്നലെ എങ്ങനെയുണ്ടായിരുന്നു
അവള്‍: എല്ലാം പതിവുപോലെതന്നെ.
അവന്‍: എന്തെങ്കിലും സംശയം?
അവള്‍: ആര്‍ക്കും ഇല്ല.
അവന്‍: അപ്പോള്‍ നാളെമുതലുള്ള പ്രഭാതം നമുക്കാണ്.
അവള്‍: ഞാനും അങ്ങനെ ആഗ്രഹിക്കുന്നു.
അവന്‍: എന്താണ് ചെയ്യേണ്ടതന്ന് ഓര്‍മ്മയുണ്ടല്ലോ?
അവള്‍: അയാള്‍ കിടക്കാന്‍ നേരത്ത് പതിവുപോലെ കുടിക്കുന്ന പാലില്‍ സയനൈഡ് ചേര്‍ക്കുന്നു.
അവന്‍:വായാഗ്രയും സയനൈഡും...!!!!
അവള്‍:അവിടെന്താ ചെയ്യുന്നത്?
അവന്‍:ഇതു തന്നെ സയനൈഡ്
അവള്‍: ഐപില്‍ സയനൈഡ് !!!
അവന്‍:ആലസ്യത്തോടെ കിടക്കുമ്പോള്‍ മരണം വരുന്നതറിയാതെയുള്ള ഉറക്കം.
അവള്‍:ഒരിക്കലും ഉണരാനാവാത്ത ഉറക്കം.
അവന്‍: ദുഃഖാ‍ചരണങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നു.
അവള്‍:അതിനാണ് ഞാനും കാത്തിരിക്കുന്നത്.
അവന്‍:അപ്പോള്‍ ശരി.
അവള്‍: ശരി
അവന്‍: പള്ളിയില്‍ പോകുന്നില്ലേ
അവള്‍: പോകണം.
അവന്‍: ആര്‍ക്കുവേണ്ടിയാ പ്രാര്‍ത്ഥിക്കുന്നത്.
അവന്‍: നമുക്കു വേണ്ടി
അവള്‍: ശരി... ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ട് കാണാം
അവന്‍: ശരി.
അവള്‍: ബൈ
അവന്‍: ബൈ


ഇന്നത്തെ ഉച്ചപത്രത്തിലെ ആദ്യപേജില്‍ നിന്ന്
നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍
നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തി. മൂന്ന് മാസത്തിനു മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ഇവര്‍ക്കു ഉണ്ടായിരുന്നില്ലന്ന് പറായുന്നു. ലൈംഗിംക ഉത്തേജക മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

Friday, August 20, 2010

മാവേലി വരുമോ??

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. വാമനനുമായിട്ടുള്ള സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊക്കെ കരാറുകള്‍ വിസ്മൃതീയിലായങ്കിലും സ്വാശ്രയ കരാര്‍,പാടകരാര്‍ ആണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ്, സ്വാശ്രയ കാരാര്‍ ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. ഈ റിയാലിറ്റി ഷോകള്‍ക്ക് എന്തെങ്കിലും കരാറോ നിയമമോ ഉണ്ടോ? പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.

പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്. തമിഴ് നാട്ടില്‍ നിന്ന് പിടിക്കുന്ന പ്രതികളെ ഓടിക്കൊണ്ടിരിക്കൂന്ന വാനില്‍ ചാടിക്കയറി ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നത് കേരള പോലീസല്ലാതെ വേറെ ആരാണ്. ദൈവ ഭക്തി മൂത്ത ഒരു പോലീസ് വഴി തെറ്റിപ്പോയ കുഞ്ഞാടുകളെ നല്ല കുഞ്ഞാടുകളാക്കാന്‍ ഗള്‍ഫിലൊക്കേ പോയി കറങ്ങുന്നതും കേരളത്തില്‍ മാത്രമാണ്.


പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഓണത്തിനും ക്രിസ്തുമസിനും കോടികളുടെ മദ്യകച്ചവടം ആണ് നടകുന്നത്. ഒരു മലയാളി വര്‍ഷം ശരാശരി 1500 രൂപയ്ക്കാണ് മദ്യം കുടിക്കുന്നത്.ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ദേ ഈ വര്‍ഷം ആ മന്ത്രിയുടെ സ്ഥാനത്ത് വേറെ ഒരു മന്ത്രി ഇരിക്കുന്നു. ശ്ശൊ!! ഈ മലയാളികളെ കൊണ്ട് തോറ്റു!!!!


അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും പലതരം മന്ത്രിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നല്ല തമാശയുണ്ട്. ഈ വാര്‍ത്ത വായീക്കുന്നവന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം വിട്ട് വെള്ളാം കുടിക്കാ‍നായിരിക്കും ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് .തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ് മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ്, ആശുപത്ര്യില്‍ പോയാല്‍ ഫ്ലാഷ്, അമ്പലത്തില്‍ പോയാല്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.


പാതാളത്തില്‍ ആകെ ബഹളമാണ്. ഇതുവരെ മാവേലിക്ക് കേരളത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒ രു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ പൂരാടവും, അതുകഴിഞ്ഞ് ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ ആഭരണവും കിരീടവും പണയം വച്ചതാണ്. കേരളത്തിലിപ്പോള്‍ പണയം വയ്ക്കുന്ന കടകള്‍ക്ക് പോലും പരസ്യവും ബ്രാന്‍ഡ് അംബാസിഡറും ഉള്ളകാലമാണ്. പണയം വച്ച കാശ് എടുക്കുന്നവന് കുറിയെടുത്ത് കാറ് വരെ കൊടുക്കുന്നുണ്ട് .കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി പാതാളത്തില്‍.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?


കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധിയും ബോണസും കിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.


മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാനില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.


കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞില്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാവുമല്ലോ? തിരുവോണത്തിന് ഇനി മൂന്ന് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ. തിയേറ്ററില്‍ മൂന്നു മണിക്കൂര്‍ ഉള്ള സിനിമ തിരുവോണത്തില്‍ ടിവിയില്‍ വരുമ്പോള്‍ പത്തുമണിക്കൂറാവും. ഹൊ!!! അതെല്ലാം ഇരുന്ന് കാണുന്ന മലയാളികളേ സമ്മതിക്കണം.


മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.


തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!

പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.

മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍ പരക്കെമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.

മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം. സാരിയുടുത്തുകൊണ്ട് ബൈക്കുകളുടെ പുറകില്‍ ഇരുന്നുള്ള യാത്ര ഭയങ്കര പാടാണ്. .അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.


മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി. പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന പ്രവേശന കാവാടത്തില്‍ മാവേലിയെ തട്ടിക്കോണ്ടു പോകാന്‍ ചാനലുകാര്‍ ഓബി വാനുകളും ഗുണ്ടകളുമായി കാത്തു നില്‍ക്കുന്നു. മാവേലിയെ ആദ്യം തങ്ങളുടെ ചാനലിലെ ന്യൂസ് മണിക്കൂറില്‍ പങ്കെടുപ്പിക്കാനാണ് അവര്‍ കാത്തു നില്‍ക്കുന്നത്. ഓണനാളുകളില്‍ സിനിമയും സിനിമാക്കാരുടെ കൊഞ്ചലും കാണിച്ച് കാണിച്ച് ജനങ്ങളെ വീടിന് വെളിയില്‍ ഇറക്കാതാക്കിയിട്ട് ഇപ്പോള്‍ തന്നെ തട്ടിക്കൊണ്ട് പോയി ചാനലില്‍ ഇരുത്തി റേറ്റിംങ്ങ് കൂട്ടാന്‍ അവന്മാര്‍ കാത്തു നില്‍ക്കുന്നുവെന്ന്. തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നിന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു. പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???




(പഴയ രണ്ടു പോസ്റ്റുകള്‍ വെട്ടി തിരുകി മായിച്ച് കൂട്ടിച്ചേര്‍ത്ത് എഴുതിയതാണ് ഈ പോസ്റ്റ്. ചിത്രങ്ങള്‍ ഗൂഗിള്‍ സംഭാവനയായി തന്നതാണ്.)

Monday, August 9, 2010

ഒരു അവിവാഹിതന്റെ വ്യഥകള്‍

അതിരാവിലെ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി കണ്ണാടിയുടെ മുന്നില്‍ നിന്ന് തലചീകുമ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്. തലയില്‍ എന്തോ വെളുത്തിരിക്കുന്നു. പൌഡര്‍ ഇടാത്തതുകൊണ്ട് പൌഡര്‍ ആകാന്‍ വഴിയില്ല. കണ്‍പോള വലിച്ചു തുറന്ന് തലമൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്തെടുത്തപ്പോള്‍ തലയില്‍ നിന്നുള്ള ആ വെള്ളകളെ കണ്ണുപിടിച്ചെടുത്തു. തലമുടി വെളുത്തു തുടങ്ങിയിരിക്കുന്നു. താന്‍ തെക്കുവടക്കുനടന്ന് കുടുംബം വെളുപ്പിക്കുന്നു എന്ന പരാതി കുടുംബക്കാര്‍ നാഴികയ്ക്ക് നാല്പതുവട്ടം തന്നോട് പരാതിപറയാറുണ്ട്. തന്റെ തമുടി വെളുത്തുതുടങ്ങിയിരിക്കൂന്നു എന്നു താന്‍ ആരോട് പരാതി പറയും. വര്‍ഷങ്ങള്‍ക്ക് മുമ്പേ തലതെളിയാന്‍ തുടങ്ങിയതാണ്. തലതെളിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ തലേവര ഇന്നല്ലങ്കില്‍ നാളെ തെളിയുമെന്ന് കരുതിയെങ്കിലും ഉച്ചി തെളിഞ്ഞതല്ലാതെ തലേവരയുടെ വിദൂരദൃശ്യം പോലും തെളിഞ്ഞില്ല. ആ തെളിയല്‍ പോരാഞ്ഞിട്ട് ഇപ്പോള്‍ ഉള്ള തലമുടി വെളുത്തും തുടങ്ങിയിരിക്കുന്നു. ഭാഗ്യനര എന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാമെങ്കിലും ആ പിടിച്ചു നില്‍ക്കല്‍ ഇന്നിംങ്ങ്സ് തോല്‍‌വി ഒഴിവാക്കാന്‍ ആശിഷ നെഹ്‌റ ഇരുപതോവര്‍ ബാറ്റ് ചെയ്യുന്നതിനെക്കാള്‍ പരിതാപകരമായിരിക്കും. ഏതായാലും തന്റെ ആവിശ്യം വീട്ടുകാരോട് പറഞ്ഞേ പറ്റൂ. താനിനി ഇങ്ങനെ പുറനിറഞ്ഞ് നില്‍ക്കുന്നത് സമൂഹത്തോടുതന്നെ ചെയ്യുന്ന വലിയ അനീതി ആയിരിക്കും.


തനിക്ക് കെട്ടാന്‍ പ്രായമായന്ന് വീട്ടുകാരോട് എങ്ങനെയാണ് ഒന്ന് പറയുക. പെണ്‍പിള്ളാരാണങ്കില്‍ സാരി ഉടുത്ത് അമ്മയുടെ മുന്നില്‍ ചെന്ന് നിന്ന് “അമ്മേ ഈ സാരി ഉടുത്തിട്ട് ഞാനങ്ങ് വലിയ പെണ്ണാണന്ന് തോന്നുന്നു“ എന്നോ സാരി ഉടുത്ത് പുറത്ത് പോയതിനു ശേഷം തിരിച്ചു വന്നിട്ട് അമ്മയൊട് “ അമ്മേ, അങ്ങേലെ ചേച്ചി പറയുകയാ നിന്നെ ഇപ്പോള്‍ കണ്ടാല്‍ കെട്ടിക്കാറായ പെണ്ണിനെപോലുണ്ടന്ന്” എന്നൊക്കെ പറഞ്ഞ് അമ്മയുടെ മനസില്‍ തോ കോരി ഇടാമായിരുന്നു. ഒരാണെങ്ങനെയാണ് എന്നെ ഒന്ന് കെട്ടിക്കോ എന്നോ എനിക്ക് കല്യാണം കഴിക്കണം എന്നക്കയോ പറയുന്നത്. “അമ്മേ എന്റെ ജാതകം എന്തിയേ” എന്നൊക്കെ ചോദിച്ച് ഒരു സിഗനല്‍ നല്‍കാമായിരുന്നു എങ്കിലും ജാതകം ഇല്ലാത്ത താനെങ്ങനെ ജാ‍തകം ചോദിക്കും. തലയില്‍ വീണ വെള്ളവരയെ ഇന്ന് കണ്മഷി കൊണ്ടോ കരി കൊണ്ടോ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും കുറച്ചു നാള്‍ കഴിയുമ്പോള്‍ കരി ഓയില്‍ തന്നെ വേണ്ടി വരും. കരി ഓയിലിനും കറുപ്പിക്കാന്‍ ഒരു പരിധി ഒക്കെ കാണില്ലേ? എനിക്ക് കല്യാണം കഴിക്കണം എന്ന് നേരിട്ട് വീട്ടില്‍ പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഒരാളുടെ സഹായം തേടിയേ പറ്റൂ. എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം. അടുക്കളയില്‍ നിന്ന് ഒരു കരികഷ്ണം എടുത്ത് തലയിലെ വെളുപ്പിനെ കറുപ്പാക്കി ജോലിക്കിറങ്ങി. താനിനി ജോലി ചെയ്തില്ലന്ന് പറഞ്ഞ് സൂര്യനങ്ങാണം അസ്തമിക്കാതിരുന്നാലോ???


ബസ്സ്റ്റോപ്പില്‍ ബസ് കയറാനായി നില്‍ക്കുമ്പോള്‍ സാവിത്രിചേച്ചി എത്തി. ചേച്ചി ഈ നാട്ടില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചേച്ചി വരുന്ന വഴിക്കേ ചിരിച്ചു കാണിച്ചു. ചിരിയില്‍ പലതും നേടാം എന്നുള്ളതുകൊണ്ട് വെറുതെ ഒരു ചിരി ചേച്ചിക്ക് കൊടുത്തു. ആ ചിരിയില്‍ സംതൃപ്‌തയായ ചേച്ചി എന്തെങ്കിലും വരം ചോദിച്ചോളൂ എന്ന് ചോദിച്ചാല്‍...... ചേച്ചിവഴി അമ്മയെ ആവിശ്യം അറിയിക്കാം. ലോക്കല്‍ കമ്മറ്റി വഴി ജില്ലാകമ്മിറ്റിവഴി അങ്ങ് ഹൈക്കമാന്‍ഡില്‍ കാര്യം എത്തിക്കോളും. ചേച്ചിയെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേ ചേച്ചി അടുത്തെത്തി.

“ജോലിയൊക്കെയായി അല്ലിയോ?”

“ആയി ചേച്ചി”

“എത്രനാളായി...”

“അഞ്ചാറുമാസമായി...”

“ഞാനറിഞ്ഞില്ല മോനേ നിനക്ക് ജോലി കിട്ടിയത്. ഇന്നലെ വീട്ടിലെ പിള്ളാരു പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്...”

“ജോലി കിട്ടിയത് ഞാനാരോടും പറഞ്ഞില്ല ചേച്ചി”

“ജോലിയൊക്കെ ആയില്ലിയോ? അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍...”

ചേച്ചിക്ക് വിവരം ഉണ്ട്. ജോലിയൊക്കെ ആയതുകൊണ്ട് കല്യാണം കഴിച്ചു കൂടേ എന്നാണ് ചേച്ചി ചോദിക്കുന്നത്. ഈ ചേച്ചി ചിന്തിക്കുന്നതുപോലെ തന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഒന്ന് ചിന്തിച്ചു കൂടേ....

“കാര്യങ്ങളൊക്കെ നടത്താന്‍ സമയമുണ്ടല്ലോ ചേച്ചി...”

“അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.... അല്ലങ്കില്‍ തന്നെ ഇതിനൊക്കെ ഇപ്പോള്‍ ആരെങ്കിലും പ്രായം നോക്കാറു ണ്ടോ. ജോലിയായതിന്റെ പിറ്റേ മാസം തന്നെ എല്ലാവരും നടത്താറുള്ളതല്ലേ”

ഹൊ! ഈ ചേച്ചിയുടെ ഒരു കാര്യം. മന്ത്രി കല്പിച്ചതും കോണ്ട്രാകറ്റര്‍ ഇച്ഛിച്ചതും പാലം പണി എന്നതു പോലെയായി കാര്യങ്ങള്‍.

“അല്ല ചേച്ചി... അച്ഛന്‍ സമ്മതിക്കുമോന്ന് ഒരു പേടി... ഞാനിപ്പോഴും കൊച്ചു‌കുട്ടിയാണന്നാ അവരുടെ വിചാരം”

“അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാ‍ക്കിച്ചോളാം. മോന് സമ്മതമാണല്ലോ.”

ചേച്ചി വന്ന വഴിയേ തിരിച്ചു പോയി. ഏതായാലും ചേച്ചി അമ്മയോടോ അച്ഛനോടോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാം ശരിയാക്കും.


വൈകിട്ട് വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചാരുകസേരയില്‍ അച്ഛന്‍ ഉണ്ടായിരുന്നു. അകത്തേക്ക് കടക്കാനായി ഉമ്മറപടിയിലേക്ക് കാല്‍ എടുത്തുവച്ചതും അച്ഛന്റെ ചോദ്യം.

“നീയിന്ന് രാവിലെ സാ‍വിത്രിയെ കണ്ടോ?”

കണ്ടില്ലന്ന് പറയാന്‍ പറ്റില്ല. സാവിത്രിചേച്ചി വന്ന് എന്തെങ്കിലും പറയാതെ അച്ഛന്‍ ഇങ്ങനെ ചോദിക്കില്ല.

“കണ്ടു”

“നിനക്കെത്രവയസായടാ...” അച്ഛന്റെ അടുത്ത ചോദ്യം.

“അടുത്ത ചിങ്ങത്തില്‍....” പറയാന്‍ തുടങ്ങിയതും അച്ഛന്റെ മറുചോദ്യം.

“ചിങ്ങം അവിടെ നില്‍ക്കട്ടെ. ഇത്രയും പ്രായം ആയിട്ടും ഒരു കാര്യം സ്വന്തമായിട്ട് ചെയ്യാന്‍ നിനക്കറിയില്ലേ?”

“അറിയില്ലേ എന്ന് ചോദിച്ചാല്‍ അറിയാം....സാവിത്രിചേച്ചി പറഞ്ഞകാര്യത്തില്‍ അച്ഛനെന്താ അഭിപ്രായം?”

“നമ്മള്‍ അല്പം താമസിച്ചുപോയോ എന്നൊരു സംശയം.... ഞാനവള്‍ക്ക് ഒരു ആയിരിത്തിമുന്നൂറു രൂപാ കൊടുത്തിട്ടൂണ്ട്”


ങേ !!! അവനൊന്ന് ഞെട്ടി.സാവിത്രിചേച്ചിക്ക് ബ്രോക്കറുപണിയും ഉണ്ടായിരുന്നോ? സാവിത്രിചേച്ചിക്ക് കാശു കൊടൂത്ത് പെണ്‍പിള്ളാരെയൊക്കെ നോക്കാന്‍ അച്ഛന്‍ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു. ഈ അച്ഛനെയാണല്ലോ താനെന്നും മനസില്‍ തെറിപറഞ്ഞ് നടന്നിരുന്നത്. പാവം അച്ഛന്‍ !!! .ഏതായാലും അല്പം വെയിറ്റിട്ട് നില്‍ക്കാം.

“ആയിരിത്തി മുന്നൂറു രൂപായൊക്കെ കൊടുത്ത് ... അതല്പം കൂടുതലായിപോയില്ലേ....”

“എടാ നിന്റെ ഈ പ്രായത്തില്‍ എനിക്ക് നാലെണ്ണം ഉണ്ടായിരുന്നു....”

അച്ഛന്‍ സെന്റി ആവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രായത്തില്‍ അച്ഛന് നാലു പിള്ളാര്‍ ഉണ്ടായിരുന്നന്ന്. അച്ഛന്‍ അല്പം മിനുങ്ങിയിട്ടാണോ ഇരിക്കുന്നത്. രണ്ടു ചേച്ചിമാരും താനും ഉള്‍പ്പെടെ മൂന്നു മക്കളല്ലേ ഉള്ളൂ. അച്ഛനിനി കണക്ക് തെറ്റിയതാണോ? ചിലപ്പോള്‍ അമ്മയും കൂടി കൂട്ടി നാലെന്ന് പറഞ്ഞതായിരിക്കും.

"നീ നാളെ പോകുമ്പോള്‍ സാവിത്രിയുടെ വീട്ടിലോട്ട് കയറി ഫോമിലൊന്ന് ഒപ്പിട്ടുകൊടുത്തോ. തിരിച്ചരിയല്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി കൊടുത്തോളണം”

ചേച്ചി അപ്പോള്‍ ഫുള്‍ സെറ്റപ്പിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്. നാട്ടിലൊരു മാണ്‍‌ട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയത് അറിയാന്‍ താന്‍ വൈകി പോയല്ലോ. സിനിമയിലൊക്കെ കണ്ടിട്ടുള്ള ബ്രോക്കര്‍മാരാരും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലല്ലോ.

“ഫുള്‍ സൈസ് ഫോട്ടോയല്ലേ അച്ഛാനല്ലത് ? ”

“പോളിസി എടുക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോമതി” അച്ഛന്റെ ഈ ഒരൊറ്റ മറുപിടി കൊണ്ട് ഭൂമി തിരിഞ്ഞ് കറങ്ങുന്നതായി തോന്നി. അപ്പോള്‍ രാവിലെ സാവിത്രിചേച്ചി തന്നോട് പോളിസി എടുക്കൂന്നതിനെ ക്കുറിച്ചാണല്ലേ പറഞ്ഞത്. വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു.


സാവിത്രിചേച്ചിയെ കാണുമ്പോള്‍ രണ്ട് തെറി പറയണമെന്ന് വിചാരിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. അറിയാ വുന്ന തെറികളൊക്കെ അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ അടുക്കിവച്ചു. ഒരു ലൈഫ് ഇല്ലാത്ത തനിക്ക് എന്തിനാണ് ലൈഫ് പോളിസി?? സാവിത്രിചേച്ചിയുടെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ പഞ്ചായത്ത് ഇലക്ഷനിലെ വോട്ടേഴ്സ് ലിസ്റ്റുമായി ചേച്ചി വാരാന്തയില്‍ തന്നെ ഉണ്ട്. വോട്ടേഴ്സ് ലിസ്റ്റുനോക്കി രാവിലെ തന്നെ ആര്‍ക്കൊക്കെ ജീവിതം ഉണ്ടാക്കികൊടുക്കാമെന്നുള്ള ചിന്തയിലായിക്കണം ചേച്ചി.

“സാവിത്രിചേച്ചീ..” വിളിച്ചുടനെ ചേച്ചി തല ഉയര്‍ത്തി നോക്കി.

“മോനോ? കയറിവാ.....”. അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ ഇട്ടിരുന്ന തെറികള്‍ അവിടെ തന്നെയുണ്ടന്ന് ഉറപ്പാക്കി വീടിന്റെ പടി കയറി.

"ദൈവം ഉണ്ടന്ന് എനിക്കിന്നലെ ഒരിക്കല്‍കൂടി വിശ്വാസമായി. മോന്റെ വീട്ടിലോട്ട് കയറി അച്ഛനെ കണ്ട് കാര്യം പറഞ്ഞ ഉടനെ അച്ഛന്‍ കാശ് എടുത്തുതന്നു. അച്ഛന്‍ സമ്മതിക്കില്ലന്നൊക്കെ മോനിന്നലെ പറഞ്ഞപ്പോള്‍ കുറേ നമ്പരിറക്കേണ്ടിവരുമെന്ന് ഞാന്‍ കരുതിയതാ.....” ഇങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി പോളിസിക്കുള്ള ഫോം എടുത്തു ഒപ്പിടാനുള്ളത് കാ‍ണിച്ചു തന്നു. ഒപ്പിടാന്‍ താമസിക്കുന്നത് കണ്ടിട്ട് ചേച്ചി ചേദിച്ചു.

“എന്താ മോനേ...”

“അല്ല ചേച്ചി, അവകാശി ഒക്കെ ആയിട്ടുപോരേ ഇന്‍‌ഷുറന്‍സ്...?”

“അമ്മയുടെ പേര് നോമിനിയായിട്ട് എഴുതിയിട്ടുണ്ടല്ലോ...വേണമെങ്കില്‍ അച്ഛന്റെ പേര് എഴുതാം “

“അതല്ല...... ഞാന്‍ ഉദ്ദേശിച്ചത്... കല്യാണം ഒക്കെ കഴിച്ചിട്ട്...”

അതു കേട്ടതും ചേച്ചി ഒരൊറ്റ ചിരി. കല്യാണം കഴിക്കുക എന്ന് പറയുന്നത് ഒരു തമാശയാണോ?
“ഹോ, അങ്ങനെ. മോനിനി കല്യാണം എന്ന് കഴിക്കാനാ? കല്യാണം കഴിച്ചു കഴിയുമ്പോള്‍ വേറെ ഒരു പോളിസി എടുക്കാം...”

“എന്റെ കല്യാണം ഉടനെ ഉണ്ടാവും...”

“നിനക്കതിന് എത്ര വയസുണ്ട്?” മോനേ മോനേ എന്ന് ഇത്രയും നേരം വിളിച്ച ചേച്ചി കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞ ഉടനെ മോനേ എന്ന് മാറ്റി നീ എന്ന് വിളിച്ചിരിക്കുന്നു. മനസിലെ അടുക്കി വച്ചിരുന്ന തെറികളില്‍ പകുതി ബോള്‍ഡാക്കി.

“ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി...”

“പത്തുവര്‍ഷമായി... എന്നെ കെട്ടി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ പറന്നു പോയി...”

പാവം ചേച്ചി !!! കല്യാണം കഴിഞ്ഞതിന്റെ രണ്ടാമാസം ചേട്ടന്‍ മരിച്ചു പോയന്ന്. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ ചേച്ചിയെ വിളിക്കാനാണ് താന്‍ മനസില്‍ തെറി ബോള്‍ഡാക്കി ഇട്ടത്. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഡിലീറ്റ് ചെയ്തു.

“പിന്നീട് ചേട്ടന്‍ ഗള്‍ഫീന്ന് വരുന്നത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടാ..”

ഹൊ!ചേട്ടന്‍ മരിച്ചിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഹള്‍ഫിലോട്ട് പോയന്നാ പറഞ്ഞത്. മനസില്‍ കിടന്ന തെറികളൊക്കെ ഡിലീറ്റ് ചെയ്തു പോയല്ലോ.

“രണ്ടുവര്‍ഷം കൂടുമ്പോള്‍ ഓരോ മാസത്തെ അവിധി. അങ്ങനെ ഇതുവരെ അഞ്ച്മാസമാ ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. അതുകൊണ്ട് പറയുവാ മോനേ.. കല്യാണം കഴിക്കുന്നതിലൊന്നും വലിയ കാര്യമില്ല....”

വീണ്ടൂം പാവം ചേച്ചി!! പത്തുവര്‍ഷത്തിനിടയില്‍ അഞ്ചുമാസം മാത്രം ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ എന്ന്. വെറും 3600 മണിക്കൂര്‍. 3600 നെ മിനിറ്റും സെക്കന്‍ഡും ആക്കണമെന്നുണ്ടായിരുന്നെങ്കിലും മനസില്‍ അഞ്ച് അക്കങ്ങള്‍ കണക്കുകൂട്ടാനുള്ള മെമ്മറി ഇല്ലാത്തതുകൊണ്ട് വേണ്ടാന്ന് വച്ചു. ഏതായാലും ചേച്ചിയോട് ഇനി സംസാരിക്കുന്നതില്‍ കാര്യമില്ല. ചേച്ചി പറഞ്ഞിടത്ത് ഒപ്പിട്ട് കൊടുത്തിട്ട് എഴുന്നേറ്റു.


നിരാശ..മുട്ടന്‍ നിരാശ..
നിരാശകൊണ്ട് കുളിയില്ല നനയില്ല ജപമില്ല.
നീയെന്താടാ കുളിക്കാത്തതന്ന് വീട്ടുകാര്‍ ചോദീച്ചില്ല.

കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് കടം വാങ്ങി ഒരു കാവിക്കൈലിയും ജൂബയും വാങ്ങി. പണ്ട് എന്‍.എസ്. പെരുങ്കായം വങ്ങിയപ്പോള്‍ കിട്ടിയ തുണിസഞ്ചി തട്ടുമ്പ്പുറത്ത് നിന്ന് എടുത്ത് തോട്ടില്‍ കൊണ്ടുപോയി ഒരച്ചുരച്ച് എന്‍.എസ് പെരുങ്കായത്തെ കഴുകിക്കളഞ്ഞു. പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് പോയി ആദിയും അന്തവുമില്ലാത്ത ഒരു ഇംഗ്ലീഷ് പുസ്തകം തൂക്കി നോക്കി വിലപറഞ്ഞ് വാങ്ങി തുണി സഞ്ചീക്കകത്തേക്ക് ഇട്ടു.

ഇനി കുറച്ച് താടി കൂടി വളര്‍ന്നു കിട്ടിയാല്‍ ബുദ്ധി ജീവിയാകാം. ഒരു ബുദ്ധി ജീവിയോട് ആരെങ്കിലും കല്യാണത്തെക്കുറിച്ച് ചോദിക്കുമോ എന്ന് സംശയം ആണ്. എന്നാലും താനൊരു ബുദ്ധിജീവിയായതുകൊണ്ട് വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ആള്‍ക്കാരോട്. എന്നെങ്കിലും ആരെങ്കിലും എന്താ വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ പറയാനായി ഒരു മറുപിടി കണ്ട്‌വയ്ക്കുന്നത് നല്ലതാണ്. കുറേ ദിവസം ആലോചിച്ചിട്ടാണ് ഒരു മറുപിടി കിട്ടിയത്.

“ഒരു താലിമാലയില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരത്തേയും ആത്മാവിനേയും നമ്മളോടും നമ്മള്‍ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് ബന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ശാരീരിക ആഘാതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ബഹുഅര്‍സ്ഫുലിംഗങ്ങളുടെ അന്തര്‍ധാരയില്‍ ഉടലെടുക്കുന്ന അണ്ഡസികതാണ്ഡങ്ങളുടെ രാസഭൌതികമാറ്റങ്ങള്‍ കാലത്തില്‍ വിലയം പ്രാപിക്കുമ്പൊള്‍ ഉണ്ടാകുന്ന രക്തബന്ധങ്ങളുടെ കെട്ടുപാടില്‍ തളായ്ക്കപെടേണ്ടവനല്ല ഒരു ബുദ്ധിജീവി. ബുദ്ധിജീവിയുടെ ബുദ്ധി നാടിനും സമൂഹത്തിനും രാഷ്ട്രീയത്തിനും രാഷ്‌ട്രത്തിനുമായി മാറ്റിവയ്ക്കപെടേണ്ടതാണ്. മണ്ഢരി കുത്തി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന തേങ്ങ പോലെ വെട്ടി അടുപ്പില്‍ ഇടേണ്ടതല്ല ഒരു ബുദ്ധിജീവിയുടെ ജീവിതം. കാലാന്തരങ്ങളില്‍ തുടര്‍പ്രഭാവമായി മാറുന്ന സാംസ്കാരികപ്രതിഫലനത്തിന്റെ നേര്‍ക്കാഴചയുമായി..............” ഏതായാലും ഇത്രയും ആകുമ്പോ ഴേക്കും നിനക്ക് കല്യാണം കഴിക്കണ്ടായോ എന്ന് ചോദിക്കുന്നവന്‍ നാലുജില്ല താണ്ടിയിരിക്കും.


കുറച്ച് താടികൂടി വച്ചാല്‍ തന്നെ കണ്ടാല്‍ ഒരു ബുദ്ധിജീവിയല്ലന്ന് ആരും പറയില്ല. മുടി വളരാനും വണ്ണം കുറയാനും വണ്ണം കൂടാനും ഒക്കെ മരുന്നുണ്ട്. ഈ തടി കൂടാന്‍ മരന്നു കണ്ടുപിടിച്ചവന് താടി വളരാനുള്ള മരുന്നുകൂടി കണ്ടു പിടിച്ചു കൂടായിരുന്നോ? രാത്രിയില്‍ കിടക്കുമ്പോള്‍ വളര്‍ന്നു വരുന്ന താടിയില്‍ പടവലങ്ങായ്ക്കു നീളം വയ്ക്കാന്‍ കല്ലുകെട്ടിതൂക്കുന്നതുപോലെ കല്ല കെട്ട് തൂക്കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. അല്ലങ്കില്‍ തന്നെ എല്ലാ ബുദ്ധിജീവികള്‍ക്കും താടികൂടി ഈശ്വരന്‍ കൊടുക്കുമോ? താടിയില്ലന്ന് പറഞ്ഞ് സിംഹത്തെ ആരും പൂച്ച എന്ന് വിളിക്കാറില്ലല്ലോ.. അതുകൊണ്ട് താടിയില്ലങ്കിലും താനൊരു ബുദ്ധിജീവിയാണ്.


രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ തലക്കുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുക്കന് ബുദ്ധിജീവി ഭ്രാന്താണ്. ഈ മാതിരി ഭ്രാന്തൊക്കേ കല്യാണം കഴിപ്പിച്ചാല്‍ മാറുമെന്ന് കുടുംബചര്‍ച്ചയെ തുടര്‍ന്നുള്ള ഊണുമേശാ സമ്മേളനത്തില്‍ വല്യപ്പന്‍ പ്രഖ്യാപിച്ചതോടെ പെണ്ണുതേടിയുള്ള അന്വേഷ്ണം ആരംഭിച്ചു. പെട്ടന്നൊരുനാള്‍ കാവിക്കൈലിയും ജൂബയും ഉപപേക്ഷിച്ച് തരിശുനിലത്തില്‍ വളര്‍ന്ന് നെല്‍‌ച്ചെടിപ്പോലുള്ള ഊശാന്‍ താടി വെട്ടി നിരത്തിയാല്‍ ഇവന്‍ കെട്ടാനായി ബുദ്ധിജീവി ഭ്രാന്ത് അഭിനയിച്ചതാണന്ന് വീട്ടുകാര്‍ കരുതും. അതുകൊണ്ട് ആദ്യത്തെ പെണ്ണുകാണല്‍ ബുദ്ധിജീവി നാട്യത്തില്‍ തന്നെ മതി.... താനൊരു ബുദ്ധി ജീവി ആണന്ന് പെണ്ണിനു തോന്നണമെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത നാലഞ്ച് നോവലുകളുടെയും സിനിമയുടേയും പേരുകള്‍ പഠിക്കണം.


അങ്ങനെ ആദ്യത്തെ പെണ്ണുകാണല്‍. ചായമാത്രം കുടിച്ച് പെണ്ണുമായി നടത്താനുള്ള മുഖാമുഖത്തിനായി കാത്തിരുന്നു.

‘ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടങ്കില്‍ അങ്ങോട്ട് മാറി സംസാരിക്കാം....“ പെണ്ണിന്റെ അപ്പന്‍ പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ കസേരയില്‍ നിന്ന് അറിയാതെ ചന്തി ഉയര്‍ന്നെങ്കിലും ഒരു ബുദ്ധിജീവി ലോക്കല്‍ ആളുകളെപോലെ പെരുമാറരുതന്ന് തലയില്‍ നിന്ന് ചന്തിയിലേക്ക് മെസേജ് കിട്ടിയതും ചന്തി പഴയ സ്ഥിതിയില്‍ കസേരയില്‍ തന്നെ ഉറച്ചു.

“മോനങ്ങോട്ട് ചെന്നാട്ട്” പെണ്ണിന്റെ അപ്പന്‍ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചതുകൊണ്ടുമാത്രമാണ് താനാമുറിയിലേക്ക് കയറുന്നത് എന്ന് മറ്റുള്ളവരെ ബോധിപ്പിച്ച് മുറിയിലേക്ക് പോകാനായി സഞ്ചി തോളിലിട്ട് എഴുന്നേറ്റു.
“സഞ്ചി അവിടെവച്ചോ മോനേ...” പെണ്ണിന്റെ അപ്പന്‍.

ആനപാപ്പാന് തോട്ടി,പട്ടാളക്കാരന് തോക്ക്, വെടിക്കാരന് കതിനാക്കുറ്റി കം കരിപ്പുവെട്ടികയറിലെ തീ, സേവാദള്‍‌കാരന് ഗാന്ധിത്തൊപ്പി എന്നപോലെ തന്നെ ഒരു ബുദ്ധിജീവിക്ക് പ്രധാനപെട്ടത് അവന്റെ തുണിസഞ്ചിയാണന്ന് അറിയാത്ത ബ്ലഡിഫൂള്‍ ഭാവി അമ്മായിയപ്പന്റെ വാക്കുകള്‍ കേട്ടില്ലന്ന് നടിച്ച് തുണിസഞ്ചിയുമായി അവന്‍ വിറയ്ക്കുന്ന കാലോട് മുറിയിലേക്ക് കയറി. ഒരു ബുദ്ധിജീവിയുടെ കാലുകള്‍ വിറയ്ക്കാന്‍ പാടില്ല എന്ന് മനസില്‍ പറഞ്ഞെങ്കിലും കാലങ്ങോട്ട് അനുസരിച്ചില്ല. അവള്‍ മുറിയിലേക്ക് വന്നു. അവളുടെ ചിരിയും മിഴിയും കണ്ട് മനസ് നിറഞ്ഞെങ്കിലും ബുദ്ധിജീവി ഒരിക്കലും ബാഹ്യസൌന്ദര്യത്തില്‍ ഭ്രമിക്കരുത് എന്ന് സഞ്ചിയില്‍ ഇരുന്ന് ആരോ പറയുന്നു.

“ചേട്ടന്‍ എപ്പോഴും ഈ വേഷത്തിലാണോ നടക്കുന്നത് ?” പെണ്ണിന്റെ ചോദ്യം.

“അതെ, ബുദ്ധിജീവിയായതിനു ശേഷം ഇങ്ങനെയാണ്. ഇതാണ് ബുദ്ധിജീവികളുടെ ഡ്രസ് കോഡ്”

“ചേട്ടന്‍ കഥയും കവിതയും ഒക്കേ എഴുതുമോ?”

“ബുദ്ധി ജീവികള്‍ ഒരിക്കലും ഇക്കിളിവികാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന കഥയും കവിതകളൊന്നും എഴുതാറില്ല....”

“പിന്നെന്താണ് ചെയ്യുന്നത്..”

“ബുദ്ധി ജീവികള്‍ വായിക്കുകയാണ് പതിവ്. പിന്നെ ലേഖനങ്ങള്‍ എഴുതും.... ഞങ്ങളെപോലുള്ള ബുദ്ധിജീവികള്‍ ഉള്ളതുകൊണ്ടുതന്നെയാണ് ഈ ലോകം ഭൂമിക്ക് ചുറ്റും കറങ്ങുന്നത്...“

“ബുദ്ധിജീവികള്‍ ഇല്ലങ്കില്‍ എന്ത് സംഭവിക്കും?”

“ബുദ്ധി ജീവികള്‍ ഇല്ലങ്കില്‍ ഈ നാട്ടിലെ ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമോ? പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ പറ്റുമോ? കൈവെട്ടിയാലും കുഴി കുത്തിയാലും വീതി കൂട്ടിയാലും ഒക്കെ ഈ നാട്ടില്‍ ഞങ്ങളാണ് പ്രതികരിക്കേ ണ്ടത് ..... അതൊക്കെ പോട്ടേ, കുട്ടി എഴുതാറുണ്ടോ?”

“കണ്ണെഴുതിയാല്‍ അച്ഛന്‍ വഴക്കുപറയും...”

ഒരു ബുദ്ധിജീവിക്ക് ചേര്‍ന്ന പെണ്ണുതന്നെ.

“വായിക്കാറുണ്ടോ?”

“ഹും”

“നോവലോ കഥകളോ ലേഖനങ്ങളോ?”

“നോവലുകള്‍”

“ഹോഹോ!! ആരുടെയൊക്കേ നോവലുകള്‍ വായിച്ചിട്ടുണ്ട്?”

“മാത്യുമറ്റം, സുധാകര്‍ മംഗളോദയം, ബാറ്റണ്‍ ബോസ്,പി.ജി തമ്പി, ജോസി വാ‍ഗമറ്റം തുടങ്ങിയവരുടെ നോവലുകളാണ് വായിച്ചിട്ടുള്ളത്..”

“കുട്ടീ ഇതൊന്നും അല്ല മനുഷ്യര്‍ വായിക്കേണ്ടത്. കുട്ടി പാബ്ലോ നെരൂദയുടെ എ ഡോഗ് ഹാസ് ഡൈഡ് എന്ന കവിത വായിച്ചിട്ടുണ്ടോ? ചാള്‍സ് ഡിക്കാന്റെയും തോമസ് ഹാര്‍ഡിയുടേയും ജോണ്‍ മുറൈയുടേയും റസലിന്റെയും ഹെമിങ്ങ്വേയുടേയും ഒക്കേ കൃതികളാണ് നമ്മള്‍ വായിക്കേണ്ടത്. വായനക്കാരനെ ഇക്കിളിപെടുത്തി അധമ വികാരങ്ങളിലേക്ക് നടത്തുന്നവയല്ല നല്ല കൃതികള്‍, വായിച്ചു കഴിയുമ്പൊള്‍ മനുഷ്യന്റെ മനസില്‍ നൊമ്പരം അവശേഷിപ്പിക്കുന്നവയാണ് നല്ല പുസ്തകങ്ങള്‍....”

“ചേട്ടന്‍ ശരിക്കും ബുദ്ധി ജീവിയാണോ...??” പെണ്ണിന്റെ ചോദ്യം.

“എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലേ... ഞാന്‍ ശരിക്കും ബുദ്ധി ജീവിയാ...”

“അപ്പോള്‍ ചേട്ടന് പണി അറിയാമോ?” അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു.


-അതിയാന്‍ ബുജിയാണ് പണിയറിയില്ല എന്ന കവിത ഇവളും വായിച്ചിട്ടുണ്ടാവുമോ. ഈ മാതിരി ചോദ്യങ്ങളാണ് ഒരു ബുദ്ധിജീവി നേരിടുന്ന സ്വത പ്രതിസന്ധി. പണിയറിയില്ലന്ന് പറഞ്ഞാല്‍ താനൊരു ബുദ്ധി ജീവിയാണന്ന് അവള്‍ കരുതിക്കൊളും. പണിയറിയാത്തവനെ വേണ്ടാന്ന് അവള്‍ പറയും. പണിയറിയാം എന്ന് പറഞ്ഞാല്‍ തനൊരു ബുദ്ധിജീവിയല്ലന്ന് അവള്‍ കരുതും. താനിത്രയും നേരം പറഞ്ഞതെല്ലാം കള്ളം ആണന്ന് അവള്‍ കരുതും. പെണ്ണുകാണാന്‍ വന്നപ്പോഴേ കള്ളം പറഞ്ഞ തന്നെ അവള്‍ ഉപേക്ഷിക്കും. എന്നാലും ഒരു പെണ്ണ് പണിയറിയാമോ എന്ന് ഒരു ബുദ്ധിജീവിയുടെ മുഖത്തൊക്കെ നോക്കി ചോദിക്കുക എന്നുവച്ചാല്‍ .......

“പണിയറിയാമോന്നൊക്കെ ചോദിച്ചാല്‍ .....”

“പണിചെയ്യുമ്പോള്‍ ചേട്ടനെന്നെ ഒന്ന് സഹായിക്കാന്‍ പറ്റുമോ?”

“ഞാനെങ്ങനെ സഹായിക്കണം എന്ന് പറഞ്ഞാല്‍ മതി”

“അടുക്കള പണിയിലൊന്നും ഞാനത്രെ പോരാ എന്നാ അമ്മ പറയുന്നത്. അതാ ഞാന്‍ ചേട്ടനോട് ചോദിച്ചത്. ഞാന്‍ തോരന് അറിഞ്ഞാല്‍ മെഴുക്കുപുരട്ടിക്ക് അരിയുന്നതുപോലെയാകും. മെഴുക്കുപുരട്ടിക്ക് അരിഞ്ഞാല്‍ അവിയലിന് അരിഞ്ഞതുപോലെയാകും. അവിയലിന് അരിഞ്ഞാല്‍ സാമ്പാറിന്റെ അകത്തിടാനുള്ള കഷ്ണം പോലെയാകും. അപ്പോള്‍ ചേട്ടന്‍ അതൊക്കെ ഒന്ന് ശരിക്ക് അരിഞ്ഞു തന്ന് സഹായിക്കാന്‍ പറ്റുമോ?”

“പറ്റും .. പറ്റും....”

“എനിക്ക് ചേട്ടനെ ഇഷ്ടമായി...”

“ഒരു പെണ്ണ് ഇഷ്ടമായന്ന് പറയുമ്പോള്‍ ബുദ്ധിജീവിയുടെ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍ നോക്കി നിന്നാല്‍ കൈയ്യെത്തു ദൂരത്തിരിക്കുന്ന നെയ്യപ്പത്തെ കാക്കകൊത്തിപ്പോയി എന്ന് പറഞ്ഞതുപോലെ ആയിരിക്കും.

“എനിക്കും കുട്ടിയെ ഇഷ്ടമായി...” അപ്പോഴേക്കും ഉള്ളിലെ ബുദ്ധിജീവി വികാരജീവിക്ക് വഴി മാറിയിരുന്നു.

പെണ്ണ് കണ്ട് ഇറങ്ങുമ്പോള്‍ ബുദ്ധിജീവിയെ മനസില്‍ കൊന്നു കുഴിച്ചു മൂടിയിരുന്നു. തോളില്‍ കിടക്കുന്ന എന്‍.എസ്. പെരുങ്കായത്തിന്റെ തുണി സഞ്ചിയും അതില്‍ ഇതുവരെ തുറന്ന് നോക്കാത്ത ആദിയും അന്തവും ഇല്ലാത്ത പുസ്തകവും ബാധ്യതയായി. പോകുന്ന വഴിയില്‍ ആരും കാണാതെ തുണി സഞ്ചി പുഴയില്‍ ഒഴുക്കി. അങ്ങനെയെങ്കിലും ആ സഞ്ചിക്കും പുസ്തകത്തിനും മോക്ഷം കിട്ടട്ടെ.

വീട്ടില്‍ ചെന്നു കയറിയ ഉടനെ ജൂബ ഊരി കഴുകി അടുക്കളയിലെ കൈക്കലതുണിയിലേക്ക് സംഭാവന ചെയ്തു. ഇനി ആ ജൂബ കൊണ്ട് ആവിശ്യമില്ലല്ലോ?

രാത്രിയില്‍ ചോറുണ്ട് കഴിഞ്ഞിരിക്കുമ്പോള്‍ പലയിടത്തു നിന്നും പലപല ചോദ്യങ്ങള്‍...

“എത്രപേരെ വിളിക്കണം?”

“ആരെയാ കേറ്ററിംങ്ങ് ഏല്‍പ്പിക്കുന്നത്?”

“എവിടുന്നാ തുണി എടുക്കുന്നത്?”

“എത്ര വണ്ടി വേണം...?”

തുടങ്ങി പി.എസ്.സി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തരത്തിലുള്ള പത്തു നൂറ് ചോദ്യങ്ങള്‍... എല്ലാ ചോദ്യങ്ങളു ടേയും ഉത്തരം എത്തിയത് ഒരിടത്തേക്ക്

ഇത്രയും കാശ് എവിടുന്ന് കിട്ടും.????

ലോണെടുക്കാം...

ആധാരം പണയം വയ്ക്കാം...

ആധാരം പണയം വച്ച് കാശെടുത്ത് കല്യാണം നടത്താന്‍ തീരുമാനമായി

പിറ്റേന്ന് രാവിലെ അമ്മ കാപ്പിയുമായി അവന്റെ മുറിയില്‍ എത്തി.

അവനവിടെയൊങ്ങും ഇല്ല.

എവിടെപ്പോയി ?????????

അടുക്കളയിലെ കൈക്കലതുണിയായി സംഭാവന ചെയ്ത ജൂബയും കാണാനില്ല !!!!!!!!!!!!!!!!!!!!

Tuesday, June 8, 2010

ബുസിലെ അനോണിയെ പ്രണയിച്ച ചിന്നമ്മ : 2

അങ്ങനെ ചിന്നമ്മ ആദ്യത്തെ ബസ് ഇട്ടു.

ഒരേ ഒരു വാചകം മാത്രം. ഞാന്‍ ചിന്നു. ഈ ബസില്‍ ആദ്യമായിട്ടാ. ആദ്യബസില്‍ തന്നെ 460 കമന്റ് വിണപ്പോള്‍ ചിന്നമ്മ ഞെട്ടി. ചിന്നമ്മയുടെ ബസിലെ തിരക്ക് കണ്ട് സെര്‍‌വര്‍ ഞെട്ടി. ആ ഞെട്ടലില്‍ ഗൂഗിള്‍ ഞെട്ടി. ഇങ്ങനെ ആകെ മൊത്തം ഞെട്ടല്‍. ചിന്നമ്മയുടെ ബസിന് കമന്റിടാന്‍ സൊമാലിയായില്‍ നിന്നു വരെ ആള്‍ക്കാര്‍ വന്നു. അവര്‍ ചിന്നയുടെ ഫോളോവര്‍ ആയി. അവര്‍ക്ക് മലയാളം പഠിക്കാന്‍ ആക്രാന്തം. അവരൂടെ മലയാളം പഠിച്ചാല്‍ ചിന്ന സൊമാലിയന്‍ വനങ്ങളിലേക്ക് പോകും എന്നുള്ളതുകൊണ്ട് സഹബസന്മാര്‍ സൊമാലിയക്കാരെ പച്ചത്തെറിവിളിച്ചു. വിളിയുടെ ബാസുകൊണ്ട് വിളിച്ചത് തെറിയാണന്ന് മനസിലാക്കി സൊമാലിയക്കാര്‍ അവളെ ലൈക്കാന്‍ തുടങ്ങി. പിണങ്ങിപ്പോയ കെട്ടിയവളുടെ ഗൌണുംകൊണ്ട് ബ്ലോഗ് തുടങ്ങി സൂപ്പര്‍ഹിറ്റായവനെപ്പൊലെ ചിന്നയും സൂപ്പര്‍ഹിറ്റാവാന്‍ തുടങ്ങി. സിന്‍സിലയെ തെറിവിളിച്ചവന്‍ ചിന്ന സിന്‍സിലയുടെ ലിങ്ക് ഇട്ടപ്പോള്‍ മനോഹരമായ പാട്ടും വരിയും എന്ന് പറഞ്ഞ് ചിന്നയെ കോള്‍‌മയര്‍ കൊള്ളിച്ചു. ഇത് ചിന്നയുടെ ഒന്നാമത്തെ ബസ് ഘട്ടം ചരിതം.

അങ്ങനെ ചിന്നു എന്ന ചിന്നമ്മ ബസില്‍ സൂപ്പറായി. കമ്പ്യൂട്ടര്‍ എന്ന മഹാസാഗരത്തിന്റെ മുന്നില്‍ പകച്ചു നിന്ന പഴയ ചിന്നമ്മയല്ല ഇന്ന് ചിന്നു. ഇന്നവള്‍ മുത്തും പവിഴവും തപ്പിയെടുക്കുന്നവളാണ്. കൂട്ടിന് എന്തിനും ഏതിനും പോകുന്ന അനോണികള്‍. ചാറ്റില്‍ വാ എന്ന് പറയാന്‍ നില്‍ക്കേണ്ട താമസം പച്ച ലൈറ്റും കത്തിച്ച് ആളുകള്‍ ഓടിച്ചെന്നു. ചുറ്റും അനോണികളും സനോണികളും നിന്ന് നൃത്തമാടുന്ന ചിന്നുവിനെയാണ് നമ്മുടെ കുട്ടപ്പന്‍ പ്രണയിച്ചത്. പ്രണയം എന്ന് പറഞ്ഞാല്‍ മുട്ടന്‍ പ്രണയം. പക്ഷേ ആ പ്രണയം ചിന്നമ്മയോട് പറയാന്‍ മാത്രം കുട്ടപ്പന്റെ മുട്ട് ഇടിച്ചു. ഇന്നല്ലങ്കില്‍ നാളെ അവളെ സ്വന്തമാക്കളമെന്ന് അവന് ആഗ്രഹമുണ്ട്. പക്ഷേ അവളോട് അതെങ്ങനെ പറയും....

വാട്ട് ആന്‍ ഐഡിയ!
ബസില്‍ക്കൂടി അവളെ പ്രണയിക്കാം. ബസില്‍ കൂടി പ്രണയിക്കുന്ന ആദ്യ പ്രണയ്ജോഡികള്‍ ആവുക. ആ വഴി ചിലപ്പോള്‍ പത്രത്തിലൊക്കെ പടം വരും. ചാറ്റ് വഴി മംഗല്യ പന്തലിലേക്ക് എന്നൊക്കെ പത്രത്തില്‍ വരാറുണ്ട്. അതുപോലെ ബസ് വഴി വിവാഹപന്തലിലേക്ക്. അങ്ങനെ വീണ്ടും കുട്ടപ്പന്‍ സ്വപനം കാണാന്‍ തുടങ്ങി. ഞാന്‍ നിന്നെ ഒന്ന് ഫോളോ ചെയ്തോട്ടെ എന്ന് കുട്ടപ്പന്‍ ചോദിക്കേണ്ട താമസം അവള്‍ അവനെ ബ്ലോക്കി. തന്നെ ബ്ലോക്കാന്‍ ചിന്നമ്മ കരോട്ട പഠിച്ചിട്ടൂണ്ടോ എന്നൊന്നും ചിന്തിക്കാതെ കുട്ടപ്പന്‍ അനോണിയായി അവതാരം എടുത്തു. ട്രേഡ്‌മാര്‍ക്കും ഫിറ്റ് ചെയ്ത് പൊന്നനായി കുട്ടപ്പന്‍ അവതാരം എടുത്തു. പൊന്നന്‍ വെറുതെ ഒന്ന് ചിന്നുവിന്റെ ബസില്‍ കമന്റിട്ടതും ചിന്നു പൊന്നനെ ഫോളെ ചെയ്തു. ചിന്നുവിനെപ്പോലെ പൊന്നന്‍ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍ അല്ലായിരുന്നതുകൊണ്ട് ചിന്നുവിനെ ബ്ലോക്കാതെ ഫോളേവേഴ്സ് ലിസ്റ്റില്‍ കൊണ്ടുപോയി രൂപക്കൂട് ഉണ്ടാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ പൊന്നനില്ലാത്ത ബസ് ചിന്നുവിനും ചിന്നുവില്ലാത്ത ബസ് പൊന്നനും ആലോചീക്കാന്‍ വയ്യാതായി..

ഒരു ദിവസം രാവിലെ ചിന്നപ്പന്റെ അപ്പന്‍ ബീഡി എടുക്കാനായി തലയിളക്കടിയില്‍ തപ്പിയ ചിന്നപ്പന്‍(ചിന്നയുടെ അപ്പന്‍ എന്ന് വിവക്ഷ) ഞെട്ടി. ആകയുള്ള നാലരസെന്റിന്റെ ആധാരം കാണുന്നില്ല. തലേന്ന് രാത്രിയില്‍ കിടക്കുമ്പോഴും ആധാരം തലയിണക്കടിയില്‍ ഉണ്ടായിരുന്നതാണ്. എന്റെ ആധാരം എന്ന് പരഞ്ഞ് ചിന്നപ്പന്‍ സൈഡായി. അരി വാര്‍ത്തുകൊണ്ട് നിന്ന് പൊടിയമ്മ ചിന്നപ്പന്റെ നിലവിളി കേട്ട് ഓടിയെത്തി. ചിന്നപ്പനെ താങ്ങി എഴുന്നേല്‍പ്പിച്ച് പൊറ്റിയമ്മ കാര്യം അന്വേഷിച്ചു. നമ്മുടെ ആധാരം പോയടീ എന്ന് ചിന്നപ്പന്‍ പറയുന്നത് അകത്ത് സൈഡ് പോയ കണ്ണാടിയില്‍നോക്കി മുഖം പോണ്ട്സ് വച്ച് പുട്ടി കം വൈറ്റ് വാഷ് ഇടുന്ന ചിന്നമ്മ കേട്ടു. ചിന്നമ്മ നൈസായി സ്കൂട്ടാവാന്‍ നോക്കിയതും പൊടിയമ്മ പിടിച്ചു.

“നീ എടുത്തോടീ ആധാരം?” പൊടിയമ്മ.

“ഹൊ , ഞാനൊന്ന് എടുത്തു.... അല്ലങ്കില്‍ തന്നെ അത് തലയിണയില്‍ക്കീഴിയില്‍ ഇരുന്ന് ഇരുന്ന് ഒരു പരുവവായി...” ചിന്നമ്മ.

“നിനക്കതെന്തിനാടീ..”ചിന്നപ്പന്‍.

“ഞാനതൊന്ന് പണയം വച്ച് ഒരു മൂവായിരം രൂപാ എടുക്കാന്‍ പോകുവാ.... രണ്ടാഴ്ച കഴിയുമ്പോള്‍ ഞാനപ്പന്‍ ആധാരം എടുത്ത് തരാം...” ചിന്നമ്മ.

“നിനക്കെന്തിനാടീ മുവായിരം രൂപ...” പൊടിയമ്മ.

“എനികൊരു മൊബൈല്‍ ക്യാമറ വാങ്ങാനാ...” ചിന്നമ്മ.

“നിനക്കെന്തിനാടീ ഇപ്പോള്‍ ക്യാമറയുള്ള ഫോണ്‍.. അതില്ലാതെതന്നെയുള്ള നിന്റെ കുന്ത്രാണ്ടം കൊണ്ട് മനുഷ്യനിവിടെ കിടക്കപ്പൊടുതിയില്ല”. ചിന്നപ്പന്‍.

“അപ്പനിത്രയ്ക്ക് തറയായി സംസാരിക്കരുത്. എനിക്ക് ഫോട്ടോ എടുത്ത് ബസില്‍ ഇട്ട് കമന്റ് വാങ്ങാനുള്ളതാ...” ചിന്നമ്മ.

“എന്നാല്‍ മോള് ആധാരം എടുത്തോ.. കിട്ടുന്ന കമന്റിറ്റിന്റെ കുറച്ച് അപ്പനൂടെ കൊടുത്താല്‍ മത്” .പൊടിയമ്മ .

കമന്റന്ന് പറയുന്നത് കാശ് പോലെയുള്ള എന്തോ ഒന്നന്നാണ് ആ അമ്മ ചിന്തിച്ചത്. മകള്‍ കൊണ്ടുവരുന്ന കമന്റ് ഓര്‍ത്ത് ചിന്നപ്പനും ഡീസന്റായി. മോള്‍ കൊണ്ടുവരുന്ന കമന്റില്‍ നിന്ന് നാലെണ്ണം എടുത്ത് ഒരു കുപ്പി വാങ്ങുന്നത് സ്വപ്നം കണ്ട് ചിന്നപ്പന്‍ കട്ടിലിന്റെ അടിയില്‍ നിന്ന് കുത്തിക്കെടുത്തിയ മുറി ബിഡി തപ്പിയെടുത്ത് തി കൊളുത്തി.

ആ‍ധാരം പണയം വച്ച് ചിന്നമ്മ ക്യാമറ ഫോണും വാങ്ങി ഫീല്‍ഡിലേക്കിറങ്ങി. പൂവ്,കാ,ചെടി, കാട്, പടലം, ആകാശം, ഭൂമി, വള്ളം,വെള്ളം, പൂച്ച,പട്ടി, ഒട്ടകം, പാലം, തോട്,മാലപ്പടക്കം,വെടിക്കെട്ട് എന്നു വേണ്ട എന്തെല്ലാം ക്ലിക്കാമോ അതെല്ലാം ക്ലിക്കി ചിന്നമ്മ ഫോണിനുള്ളിലാക്കി. തിന്നാനിരിക്കുന്ന കുരണ്ടിയുടേയും മീന്‍ വയക്കൂന്ന ചട്ടിയുടേയും ഫോട്റ്റോ വരെ ചിന്നമ്മ ക്ലിക്കി.അങ്ങനെ ക്ലിക്കി ക്ലിക്കി ചിന്നമ്മയുടെ വിരലില്‍ ക്ലിക്കിന്റെ തഴമ്പ് വരെ വീണു. ചിന്നമ്മ ക്ലിക്കിയ ഫോട്ടോയ്ക്കായി ആരാധകര്‍ കാത്തിരുന്നു. ചിന്നമ്മ ചിന്നുവിലേക്കും ചിന്നു ചിന്നമ്മയിലേക്കും ഒരു മാന്ത്രികന്റെയും സഹായമില്ലാതെ കൂടുവിട്ടുകൂടുമാറി.ചിന്നുവിന്റെ ബസില്‍ ആദ്യം തന്നെ പൊന്നന്‍ ഇടിച്ചുകയറി. ചിന്നുവിനിട്ട് ആരെങ്കിലും ഗോളടിച്ചാല്‍ തനിക്കിട്ട് കിട്ടിയ ഗോളായി കരുതി അത് തിരിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഒരു ലോഡ് ഗോള്‍ വാങ്ങികൂട്ടുകയും ചെയ്യുന്നതില്‍ പൊന്നന് വിഷമം ഇല്ലായിരുന്നു... എല്ലാം ചിന്നമ്മയ്ക്ക് വേണ്ടി... ചിന്നമ്മയ്ക്ക് വേണ്ടി ഗോള്‍ വാങ്ങിക്കൂട്ടാന്‍ പൊന്നനെന്ന കുട്ടപ്പന്റെ ജീവിതം ബാക്കി..!!!

ചിന്നു ട്രിപ്പിള്‍w വലയില്‍ ഫെയ്മസായി. നെറ്റ് ഉപയോഗിക്കുന്നവരുടെ ഹരമായി ചിന്നു മാറി. സേര്‍ച്ച് എഞ്ചിനുകളിലൊക്കെ ചിന്നു റാങ്കുകാരിയായി. പത്താംക്ലാസില്‍ അമ്പേ പരാജയമായിരുന്ന ചിന്നു അങ്ങനെ റാങ്കുകാരിയായി. ഇതാണ് പറയുന്നത് തോല്‍‌വി വിജയത്തിന്റെ മുന്നോടിയാണന്ന്. ചിന്നുവിന്റെ റാങ്ക് ഉയരുന്തോറും പൊന്നന്റെ പള്‍സ് താണു. ഇങ്ങനെ പോയാല്‍ ചിന്നമ്മ തനിക്ക് സ്വപ്നമല്ല ഒരു മരീചികയായി തീരുമന്ന് അവന്‍ തോന്നിത്തുടങ്ങി. മകള്‍ കമന്റും കൊണ്ട് വരുന്നത് നോക്കിയിരുന്ന ചിന്നപ്പന് കിട്ടിയത് കിടപ്പാടം വച്ച് ലോണെടുത്തതിന്റെ കിടിശിക മുടങ്ങിയതിന്റെ നോട്ടീസ്. ചിന്നമ്മ വന്നപ്പോള്‍ ചിന്നപ്പന്‍ കിടിശിഖ നോട്ടീസിന്റെ കാര്യം പറഞ്ഞു. ചിന്നമ്മ നെവര്‍ മൈന്‍ഡ്. വീണ്ടും കമന്റുകളെക്കുറിച്ച് പറഞ്ഞ് ചിന്നമ്മ ചിന്നപ്പനെ നിശ്ബദ്ദനാക്കി.

ഗൂഗിളിന് ഇടയ്ക്കിടെ ഒരു വലിയല്‍ ഉണ്ടാവാന്‍പോകുന്നതായി അമേരിക്കയില്‍ ഇരുന്ന ഗൂഗിള്‍ അമ്മച്ചി ദീര്‍ഘദൃഷ്ടി കൊണ്ട് മനസിലാക്കി. അമ്മച്ചി കുടുംബക്കാര്‍ക്ക് സന്ദേശം അയച്ചു. അമ്മച്ചിയുടെ വലപണിക്കാര്‍ വലിയല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിക്കാന്‍ ഇറങ്ങി. കരക്കാരെല്ലാം ഒരു ബസിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ടാണ് ഈ വലിച്ചില്‍ എന്ന് വലപണിക്കാര്‍ മനസിലാക്കി. അങ്ങ് ഇന്ത്യാമഹാരാജത്ത് കേരളത്തില്‍ മലയാളം മാത്രം സംസാരിക്കുന്ന ബസിലെ പടങ്ങള്‍ കണ്ട് ഗൂഗിളമ്മച്ചി ഞെട്ടി. ലവളുടെ ബസിലെ കവിത ട്രാന്‍‌സിലേറ്ററിലിട്ട് വായിച്ചപ്പോള്‍ അമ്മച്ചിപോലും എഴുന്നേറ്റ് നിന്നു കൈ അടിച്ചു. “ലവള്‍ക്കായി ഒരു സെര്‍വര്‍ തന്നെ വെച്ചു കൊടുക്കിനടേ...” എന്ന് അമ്മച്ചി പറയേണ്ടതാമസം ചിന്നുവിനായി അമേരിക്കയില്‍ ഒരു സെര്‍‌വര്‍ രൂപം കൊണ്ടു. ചിന്നുവിന്റെ ബസിനുവേണ്ടിമാത്രം ഒരു സെര്‍‌വര്‍.!!!

കുട്ടപ്പന്‍ എന്ന സനോണിയുടെ പൊന്നന്‍ അനോണിയുമായി ചിന്നു എന്ന ചിന്നമ്മ അടുത്തു. ബസില്‍ നിന്ന് ചാടിയിറങ്ങി ചിന്നു ചാറ്റില്‍ പൊന്നനുമായി ചാറ്റി. അനോണിക്കുപ്പായം അഴിച്ച് കുട്ടപ്പന്‍ സനോണിക്കുപ്പായം എടുത്തിട്ട് ചാറ്റില്‍ വന്നാല്‍ ചിന്നമ്മ ഓഫ് ആകും എന്നുവച്ചാല്‍ ഓഫ് ലൈനാകും. പൊന്നന്റെ പോസ്റ്റുകള്‍ ലൈക്കി ലൈക്കി അവനെയുംകൂടി ചിന്നമ്മ അങ്ങ് ലൈക്കി ലൈക്കി പണ്ടാരമടങ്ങി. തന്റെ പേരങ്ങ് ഗസ്റ്റില്‍ കൊടുത്ത് പൊന്നന്‍ എന്നാക്കിയാലോ എന്നു പോലും കുട്ടപ്പന്‍ ചിന്തിച്ചു. ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ചിന്താഭാരം കൂടിയപ്പോള്‍ ഒരു കുപ്പി മൂലവെട്ടി അണ്ണാക്കിലേക്ക് കമഴ്ത്തി. പിന്നീട് കുട്ടപ്പന്‍ പൊങ്ങുന്നത് രണ്ടാം നാള്‍. രണ്ടാം നാള്‍ കുട്ടപ്പന്‍ കുളിച്ചു കുട്ടപ്പനായി രാവിലെ വന്ന് ബസില്‍ കയറി നോക്കിയപ്പോള്‍ തലേന്നത്തെ ചിന്നുവിന്റെ ബസില്‍ പൊന്നന്റെ കമന്റു‌കള്‍ കൂമ്പാരമായി കിടക്കുന്നു. അനോണിക്കും അനോണിയോ? പൊന്നന് പകരം മറ്റൊരു പൊന്നന്‍.!! . താനല്ലാതെ മറ്റൊരു പൊന്നന്‍ !!! എന്റെ ഈശ്വരാ.. ചിന്നമ്മ കൈവിട്ടു പോയോ????

പത്തുമണി പതിനൊന്നായി പതിനൊന്ന് പന്ത്രണ്ടായി.... ചിന്നമ്മ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നില്ല. ചിന്നുവിന്റെ ബസ് കാണാഞ്ഞിട്ട് ആരാധകര്‍ പരസ്പരം ചോദിച്ചു.ചിന്നു എവിടെ? ചിന്നു എവിടെ? ചിന്നു ബസ് ഇറക്കാതായതോടെ ബസിന്റെ റാങ്കിങ്ങില്‍ ഇടിവുണ്ടാവുമല്ലോ എന്ന് പേടിച്ച് ഗൂഗിള്‍ അമ്മച്ചി പതം പറഞ്ഞ് കരഞ്ഞു. ചിന്നൂ നീ എവിടെ? ചിന്നുവിന്റെ ബസില്‍ ആരാധകരുടെ ചോദ്യം നിറഞ്ഞു. ആരാധകര്‍ തങ്ങളുടെ ആധി പരസ്പരം പങ്കുവെച്ചു. കുട്ടപ്പന്‍ ചിന്നമ്മയെ തിരക്കി അവളുടെ വീട്ടില്‍ ചെന്നു. ചിന്നമ്മ രാവിലെ ഒന്‍‌പതു മണിക്കുള്ള ഫാസ്റ്റിന് കൊച്ചിയ്ക്ക് പോയന്ന്.. അവിടെ ചിയര്‍‌ഗെളിന്റെ തിരഞ്ഞെടുപ്പാണന്ന് പറഞ്ഞാണത്രെ ചിന്നമ്മ പോയത്. കുട്ടപ്പന്‍ സെന്ററിലേക്ക് റിട്ടേണ്‍ അടിച്ചു. ഓണ്‍ലൈനില്‍ ചാറ്റാനായി നില്‍ക്കുന്ന കൊച്ചിക്കാരോട് കൊച്ചിയില്‍ ചിയര്‍‌ഗേള്‍സിനെ അവിടങ്ങാണം തിരഞ്ഞെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. കൊച്ചിയില്‍ അങ്ങനെ ഒരു പരിപാടിയെ ഇല്ല. നാല് പെണ്‍പിള്ളാര്‍ കൂടുന്ന പരിപാടിയുണ്ടങ്കില്‍ ആരെങ്കിലും ചാറ്റാന്‍ നോക്കി ഇരിക്കുമോ?

കുട്ടപ്പന്‍ ചിന്നമ്മയുടെ ഓരോ ബസും അതിലെ കമന്റും പരിശോധിച്ചു. തലേന്നത്തെ അവളുടെ ബസിലെ കമന്റുകള്‍ സേതുരാമയ്യരെപ്പോലെ കീറിമുറിച്ച് പരിശോധിച്ചു. തന്റെ ഡ്യൂപ്ലിക്കേറ്റ് അനോണിയായ പൊന്നന്റെ കമന്റുകളില്‍ നിന്ന് ഒരു കാര്യം മനസിലാക്കി. ഡ്യൂപ്ലിക്കേറ്റ് പൊന്നന്‍ ചിന്നമ്മയെ കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടൂണ്ട്. ചിന്നമ്മയെ ചിയര്‍‌ഗേളാക്കാം എന്നു പറഞ്ഞാണ് അവന്‍ വലനെയ്തിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് പൊന്നന്റെ വലയില്‍ കിടന്ന് നിലവിളിക്കുന്ന ചിന്നമ്മയുടെ മുഖം,ചിയര്‍ ഗേളാവാന്‍ പോയി കോള്‍ ഗേളായി കൊച്ചിയില്‍ അലയുന്ന ചിന്നമ്മയുടെ മുഖം കുട്ടപ്പന്റെ മനസില്‍ തെളിഞ്ഞതും കുട്ടപ്പന്‍ ഷട്ടര്‍ താഴ്ത്തി കൊച്ചിക്ക് വണ്ടി വിട്ടു.

ഇതേ സമയം ചിന്നമ്മ മറൈന്‍ഡ്രൈവില്‍ എത്തിയിരുന്നു. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന പൊന്നേട്ടന്‍ തന്റെ മനസറിഞ്ഞ് തന്നെ ചിയര്‍ ഗേളാക്കാമെന്ന് വാക്ക് തന്നപ്പോള്‍ ഇത്രയ്ക്ക് പെട്ടന്ന് അതുണ്ടാവുമെന്ന് തോന്നിയതേ ഇല്ല. ഏതായാലും പൊന്നപ്പേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ നാട്ടീന്ന് വരാന്‍ തോന്നിയത് നന്നായി. രണ്ടുദിവസത്തെ ബസ് പരിചയം വച്ച് ഒരാളെ സഹായിക്കുക എന്നൊക്കേവച്ചാല്‍ ആ മനുഷ്യന്റെ മനസ് എന്ത് വിശാലമായിരിക്കും. ചിന്നമ്മയുടെ മൊബൈലിലേക്ക് ഒരു ഫോണ്‍ വന്നു...

“ഹായ് ചിന്നൂ.. ഇത് ഞാനാ ബസിലെ പൊന്നന്‍ ... ഓഫീസില്‍ നിന്ന് ഇറങ്ങാല്‍ കുറച്ച് ലേറ്റാവും... നിന്നെ കൊണ്ടുവരാന്‍ ഞാനെന്റെ കാര്‍ വിട്ടിട്ടുണ്ട്.. ചുവന്ന കാര്‍... മറൈന്‍ ഡ്രൈവിലെ ബസ് സ്റ്റോപ്പില്‍ നിന്നാല്‍ മതി...” ചിന്നമ്മ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ ഫോണ്‍ കട്ടായി. ചിന്നമ്മ തിരിച്ച് വിളിച്ചപ്പോള്‍ ആ നമ്പര്‍ എന്‍‌ഗേജഡ്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ പൊന്നപ്പന്റെ ഫോണ്‍ വീണ്ടും... ചുവന്ന കാറില്‍ കയറുക. എന്നിട്ടയാള്‍ നമ്പരും പറഞ്ഞു കൊടുത്തു. ചിന്നമ്മയ്ക്ക് കുറച്ച് ഭയം ഒക്കെ തോന്നിയെങ്കിലും വെറും നാട്ടിന്‍‌പുറത്തുകാരിയായ താന്‍ ചിയര്‍ ഗേളായി തുള്ളുന്നത് ലോകക്കാരെല്ലാം കാണാന്‍‌വേണ്ടിയാണല്ലോ ഈ യാത്ര എന്ന് ഓര്‍ത്ത് അവള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. പൊന്നന്‍ പറഞ്ഞ കാര്‍ വന്നു നിന്നപ്പോള്‍ ചിന്നമ്മ അതില്‍ കയറി. ചിന്നമ്മയും കയറ്റി കാര്‍ കൊച്ചിയിലെ തിരക്കില്‍ അലിഞ്ഞു.

ചിന്നമ്മയെ എവിടെപ്പോയി കണ്ടുപിടിക്കും. കൊച്ചിയിലെ തിരക്കില്‍ അവള്‍ എവിടെ ആയിരിക്കും.? കുട്ടപ്പന്‍ കൊച്ചിയിലെ കൂട്ടുകാരെ വിളിച്ചു. ചിന്നുവിനെ തേടിപ്പോകാന്‍ ലവന്മാര്‍ എല്ലാം ലീവ്‌ലെറ്റര്‍ പോലും എഴുതിക്കൊടുക്കാതെ കമ്പിനികളില്‍ നിന്ന് ചാടിയിറങ്ങി. കലൂരെ ബ്ലോക്കില്‍ പെട്ട കുട്ടപ്പന്‍ വെറുതെ തല തിരിച്ച് നോക്കിയപ്പോള്‍ ചുവന്ന മാരുതിക്കാറില്‍ ചിന്നമ്മ ഇരിക്കുന്നു. പച്ച ലൈറ്റ് കത്തിയതും കാര്‍ വലത്തേക്ക് തിരിഞ്ഞ് കതൃക്കടവ് ഭാഗത്തേക്ക് തിരിഞ്ഞു. കുട്ടപ്പന്‍ ബൈക്ക് കാറിനു പുറകെ വിട്ടു. പോകുന്ന പോക്കില്‍ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചു കൂടി മുന്നോട്ട് പോയി കാര്‍ പുല്ലേപ്പടി ഭാഗത്തേക് തിരിഞ്ഞ് കോട്ടക്കനാലിന്റെ സൈഡിലൂടെ കലൂര്‍ റോഡിലേക്ക് കടന്നു ഒരു ഫ്ലാറ്റിന്റെ മുന്നില്‍ നിന്നു. അതില്‍ നിന്ന് ഡ്രൈവറുടെ കൂടെ ചിന്നമ്മ ഇറങ്ങിപ്പോകുന്നത് കുട്ടപ്പന്‍ കണ്ടു.

ചിന്നമ്മയും കൊണ്ട് ഡ്രൈവര്‍ ഒരു ഫ്ലാറ്റിലേക്ക് കയറി. അയാള്‍ വാതിലിന്റെ ബോള്‍ട്ടിട്ടു.

“എന്തിനാ കുറ്റിയിട്ടത്...?” ചിന്നമ്മ ചോദിച്ചു.

“ആരും വരാതിരിക്കാന്‍” ഡ്രൈവര്‍.

“എവിടയാ എന്റെ പൊന്നേട്ടന്‍... നിങ്ങളെന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്?” ചിന്നമ്മ കരച്ചിലിന്റെ വക്കോളമെത്തി.

ആ ഡ്രൈവര്‍ ഒന്നു ചിരിച്ചു.“ഞാന്‍ തന്നെയാണ് നീ പറയുന്ന പൊന്നേട്ടന്‍... നിനക്ക് ചിയര്‍ ഗേളാവേണ്ടേ.. അതിനാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്... നല്ല കുട്ടിയായി അടങ്ങി ഞാന്‍ പറയുന്നതുകേട്ടാല്‍ നിനക്ക് ചിയര്‍ ഗേളാവാം.... പിന്നയും വളര്‍ന്ന് മറ്റ് ഗേളാവാം.... രാത്രിപാര്‍ട്ടികളില്‍ നിനക്ക് ലക്ഷങ്ങള്‍ ഉണ്ടാക്കാം...” അയാളുടെ ശബ്ദ്ദം പരുക്കനാവുന്നതും കണ്ണുകളില്‍ ചുവപ്പു നിറം വ്യാപിക്കുന്നതും അവള്‍ കണ്ടു.

താനൊരു ചതിയില്‍ ആണ് അകപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്ക് മനസിലായി. രണ്ടാഴ്ചയായി തന്റെ ബസില്‍ കയറി തന്നോട് തമാശ പറയുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത പൊന്നന്‍ ഇയാളാണന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല... ഇന്നലെ പൊന്നേട്ടന്‍ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു ചതിയുണ്ടാവുമെന്ന് കരുതിയില്ല. ഇനി ഇവിടെ നിന്ന് രക്ഷപെടാന്‍ എന്താണ് ഒരു വഴി??? കുട്ടപ്പന്‍ ചേട്ടനെ വീളിച്ചാലോ? കുട്ടപ്പന്‍ ചേട്ടന്‍ താന്‍ വിളിച്ചാല്‍ ഓടിയെത്തും. പക്ഷെ എങ്ങനെ തന്നെ രക്ഷിക്കും? അതിനുമുമ്പ് ഇയാള്‍ തന്നെ...

“രക്ഷപെടുന്നതിനെക്കുറിച്ചോന്നും ആലോചിക്കേണ്ടടീ കൊച്ചേ.... ഇവിടെ നിന്ന് നിന്നെ രക്ഷിച്ചു കൊണ്ട് പോകാന്‍ ആരും വരില്ല...” അയാല്‍ പറയുന്നതുകേട്ട് അവള്‍ കരഞ്ഞു. അയാള്‍ അവളെ ഒരു മുറിയിലേക് ഇട്ടിട്ട് പൂട്ടി അടുത്ത ഇരയ്ക്കായി കമ്പ്യൂട്ടര്‍ ഓണാക്കി ബസില്‍ കയറി... അവള്‍ ബാഗില്‍ നിന്ന് തന്റെ മൊബൈല്‍ എടുത്ത് കുട്ടപ്പന്റെ നമ്പര്‍ ഡയല്‍ ചെയ്തു...

“കുട്ടപ്പന്‍ ചേട്ടാ ഞാനൊരു അപകടത്തില്‍ പെട്ടിരിക്കുവാ... എന്നെ ഒരുത്തന്‍ കൊണ്ടുവന്ന് പൂട്ടി ഇട്ടിരിക്കുവാ... ഇങ്ങ് കൊച്ചിയിലാ...” . കുട്ടപ്പന്‍ തന്റെ സുഹൃത്തുക്കളുമായി ഫ്ലാറ്റില്‍കയറി എങ്ങനെ ചിന്നമ്മയെ കാണും എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് ചിന്നമ്മയുടെ ഫോണ്‍.

“ചിന്നമ്മേ നീ പേടിക്കേണ്ട... ഞാന്‍ നിന്റെ പുറകെയുണ്ടായിരുന്നു... നിന്നെ കൊണ്ടു വന്നിരിക്കുന്ന ഫ്ലാറ്റിന്റെ മുന്നില്‍ ഞാനുണ്ട്... നീ ഒരു കാര്യം ചെയ്യ് ആ മുറിയിലെ ലൈറ്റൊന്ന് രണ്ടുമൂന്നുപ്രാവിശ്യം ഓണാക്കി ഓഫാക്ക് .. ഞങ്ങള്‍ക്കാ മുറികണ്ടുപിടിക്കാന്‍ എളുപ്പമാകും...” കുട്ടപ്പന്‍ പറഞ്ഞതുപോലെ ചിന്നമ്മ ചെയ്തു. ഇടവിട്ട് ലൈറ്റ് കത്തുന്ന ഫ്ലാറ്റ് മനസിലാക്കി കുട്ടപ്പനും കൂട്ടുകാരും അറ്റാക് ചെയ്തു. കുട്ടപ്പന്റെ ആദ്യ തൊഴിക്ക് തന്നെ ഫ്ലാറ്റിന്റെ വാതില്‍ തകര്‍ന്നു വീണു. ചിന്നമ്മയെ കടത്തിക്കൊണ്ടുവന്നവന് എന്താണ് മനസിലാക്കുന്നതിനുമുമ്പുതന്നെ അടി തുടങ്ങി. ചോരയൊലിപ്പിച്ചു കൊണ്ട് ചിന്നമ്മയെ തട്ടിക്കൊണ്ടുവന്നവന്‍ വീണു. അയാളുടെ കമ്പ്യൂട്ടറിലേക്ക് നോക്കിയ അവര്‍ ഞെട്ടി. തുറന്നുവച്ചിരിക്കുന്ന പല ബ്രൌസറുകളില്‍ക്കൂടി പല അനോണിപ്പേരുകളില്‍ ബസുകള്‍ നിരത്തിയിട്ടിരിക്കുന്നു.

പെണ്‍കുട്ടികളെ താമാശപറഞ്ഞ് പറഞ്ഞ് ചിരിപ്പിക്കുന്ന ബ്രൂസിലിജാക്കിച്ചാന്‍.

ആണുങ്ങളുടെ കുളിരും രോമാഞ്ചവുമായ മിസ്.സൂസമ്മ.

അനോണികളുടെ അനോണിയായ കൊട്ടയ്ക്കാട് സാഗര്‍.

ഓന്തിനെപ്പോലെ വേഷം മാറിവരാവുന്ന തരത്തില്‍ പൊന്നന്‍..

എല്ലാം ഒരാള്‍ തന്നെ.... നെറ്റില്‍ വല കെട്ടിയിരുന്ന് കാത്തിരിക്കുന്ന മറ്റൊരു ചിലന്തി.

ഹാര്‍ഡ് ഡിസ്‌കില്‍ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍. ഫെയ്സ്‌ബുക്കില്‍ നിന്നും ഓര്‍ക്കൂട്ടില്‍ നിന്നും എടുത്തിട്ടിരിക്കുന്ന ഫോട്ടോകള്‍. ചില ഫോട്ടൊകളുടെ തലയും ഉടലും വെട്ടിമാറ്റി എക്‍സ്ട്രാഫിറ്റുങ്ങുകള്‍ നടത്തിയിരിക്കുന്നു.

“ഞാനിയാളെ ടിവിയില്‍ കണ്ടിട്ടുണ്ട്.... ഓണ്‍‌ലൈന്‍ വാണിഭം നടത്തിയതിന് പോലീസ് പിടിയിലായവനാണ് ഇയാള്‍....” കുട്ടപ്പന്റെ കൂട്ടുകാരിലൊരാള്‍ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം കുട്ടപ്പനും കൂട്ടുകാരും അയാളെ ചവിട്ടിക്കൂട്ടി.

കുട്ടപ്പന്‍ പൂട്ടിക്കിടന്ന വാതില്‍ തുന്നു. പേടിച്ച് വിറച്ച് നിന്ന ചിന്നമ്മ ഓടിവന്ന് കുട്ടപ്പനെ കെട്ടിപ്പിടിച്ചു..

“കുട്ടപ്പേട്ടന്‍ വന്നില്ലായിരുന്നെങ്കില്‍ അയാളെന്നെ.....” അവള്‍ കരഞ്ഞു.

“കരയാതെ ചിന്നൂ.... നീ എന്തിനാണ് അയാള്‍ വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നത്?”

“ ഞാനൊരാളെ ബസില്‍ കൂടി സ്നേഹിച്ചുപൊയി.... ഇന്നലെ ആ പേരില്‍ ഇയാള്‍ വന്നപ്പോള്‍ ഞാനറിയാതെ... അയാല്‍ ചോദിച്ചപ്പോള്‍ എന്റെ സ്വപ്നങ്ങളൊക്കെ പറഞ്ഞുപോയി.... എനിക്ക് ചിയര്‍ ഗേളാകാ‍ണമെന്ന് ഞാന്‍ പറഞ്ഞു... ചിയര്‍ ഗേളാക്കാം എന്ന് പറഞ്ഞാണ് ഇയാളെന്നെ വിളിച്ചത്....”

“ഞാനാണ് ചിന്നമ്മേ ബസില്‍ നിന്നെ പ്രണയിച്ച പൊന്നന്‍‍..”. കുട്ടപ്പന്‍ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ അവള്‍ നിന്നു.

“കുട്ടപ്പേട്ടന്‍ പറയുന്നത് സത്യമാണോ?”“ഉം..” കുട്ടപ്പന്‍ ഒന്നു മൂളുകമാത്രം ചെയ്തു.

“എന്റെ പൊന്നേട്ടാ.......”

“എന്റെ ചിന്നൂ... ചിന്നമ്മേ...”.



കുട്ടപ്പനും ചിന്നമ്മയും ഒരുമിച്ച് ലിഫിറ്റ് ഇറങ്ങി സ്ലോമോഷനില്‍ വരുന്നതോടെ കഥ അവസാനിക്കുന്നു....

: :: ::