Sunday, September 4, 2011

അനാഥര്‍

അസ്തമയ സൂര്യന്റെ അവസാന പ്രകാശവും എരിഞ്ഞടങ്ങിയപ്പോള്‍ മുസ്തഫ അന്നത്തെ അന്വേഷ്ണം നിര്‍ത്തി. നാളെ തനിക്ക് ലക്ഷ്യം നേടാന്‍ സാധിക്കും എന്ന ശുഭപ്രതീക്ഷയോടെ മുസ്തഫ മണല്‍‌പ്പുറത്തെ സിമിന്റ് ബഞ്ചില്‍ ചാരിയിരുന്നു. കടല്‍ത്തീരത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ദിവസത്തിന്റെ സായാഹ്നം കഴിച്ചുകൂട്ടാന്‍ എത്തിയ വൃദ്ധര്‍ ഓരോരുത്തരായി എഴുന്നേറ്റ് തുടങ്ങി. പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന് അകുട്ടികള്‍ മാതാപിതാക്കളുടെ അടൂക്കല്‍ എത്തി. കടല വി‌ല്പനക്കാരനും മാല വില്പ്നക്കാരനും അന്നത്തെ തങ്ങളുടെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തിക്കോണ്ട് മണല്‍പ്പരപ്പില്‍ ഇരുന്നു. മുസ്തഫ വെറുതെ ഇതെല്ലാം നോക്കി കൊണ്ടിരുന്നു. അയാള്‍ക്ക് തിരിച്ച് വീട്ടില്‍ എത്തണമെന്ന് ഒരു ധൃതിയും ഉണ്ടായിരുന്നില്ല. അവനിരുന്ന ബഞ്ചില്‍ ഒരു മധ്യവയ‌സ്ക്കന്‍ വന്നിരുന്നത് അവന്‍ ശ്രദ്ധിച്ചില്ല.

“മുസ്തഫ അല്ലേ?” അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.

“നിങ്ങള്‍ ആരയോ അന്വേഷിക്കുകയാണന്ന് തോന്നുന്നല്ലോ?” വീണ്ടൂം അയാള്‍ ചോദിച്ചു

“അതെ, എങ്ങനെ മനസ്സിലായി” മുസ്തഫയ്ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“ഈ കടല്‍ത്തീരത്ത് നിന്ന് എല്ലാ ദിവസവും അവസാനം പോകുന്നത് ഞാനായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ പോകുമ്പോഴും നിങ്ങള്‍ ഈ ബഞ്ചില്‍ തന്നെ ഇരിക്കുന്നത് കാണാം. നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരു ദിവസം നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും നിങ്ങള്‍ ഒഴിഞ്ഞു മാറി. പിന്നീട് പലര്‍ വഴിയും നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും അപ്പോഴെല്ലാം നിങ്ങള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്” അയാള്‍ പറഞ്ഞു.

“നിങ്ങള്‍ ആരാണ്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?” മുസ്തഫ ചാടി എഴുന്നേറ്റു. അയാള്‍ അവനെ പിടിച്ചിരുത്തി.

“മുസ്തഫ വികാരം നല്ലതു തന്നെ, അത് എപ്പോഴും ഗുണം ചെയ്യണം എന്നില്ല. പതിനഞ്ച് വര്‍ഷം മുമ്പ് ഞാനും നിന്നെപ്പോലെ ഈ കടല്‍ത്തീര്‍ത്ത് എത്തിയതാണ്.പിന്നെ ഒരിക്കലും ഞാന്‍ ഇവിടെ നിന്ന് പോയിട്ടില്ല” അയാള്‍ പറഞ്ഞു.

“നിങ്ങളുടെ പേരെന്താണ്?”മുസ്തഫ അയാളോട് ചോദിച്ചു.

“ഒരു പേരിലെന്താണ് മുസ്തഫ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്നെ വിളിക്കാം. സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെ എന്റെ പേര് മറന്നു പോയിരിക്കുന്നു. ഈ കടല്‍ത്തീര്‍ത്ത് ഉള്ളവര്‍ എന്നെ ഇപ്പോള്‍ പല പേരിലാണ് വിളിക്കുന്നഹ്. എന്റെ മക്കള്‍ പോലും എന്നെ പല പേരാണ് വിളിക്കുന്നത്.” അയാള്‍ പറഞ്ഞു.

മുസ്തഫ സംശയത്തോടെ അയാളെ നോക്കി. അയാള്‍ക്കത് മനസിലായി.

“മുസ്തഫയ്ക്ക് എന്നെ മനസിലാക്കാന്‍ കഴിയത്തില്ല. ഈ കടല്‍ത്തീരത്ത് ഉള്ളവര്‍ക്ക് പോലും ഞാന്‍ അരക്കിറുക്കനോ വട്ടനോ ഒക്കെയാണ്. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ മക്കള്‍ക്കൊഴികെ ആരും എന്നെ മനസിലാക്കിയിട്ടില്ല. നീ ആരെയാണ് മുസ്തഫ അന്വേഷിക്കുന്നതെന്ന് പറയൂ. ഒരു പക്ഷേ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ആത്മഹത്യചെയ്യാനായി പലരും ഇവിടെ ദിവസങ്ങളോളും സമയം കളഞ്ഞിട്ടൂണ്ട്. അവരില്‍ പലരേയും ഞാന്‍ തിരിച്ചയിച്ചിട്ടൂണ്ട്. എല്ലാം നഷ്ടപ്പെട്ട് ദിക്കുകളറിയാതെ ഇവിടെ അലഞ്ഞ് എത്തീയവരില്‍ പലരേയും ഞാന്‍ അവരുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുണ്ട്.. നിന്റെ പ്രശ്നം എന്താണന്ന് പറയൂ മുസ്തഫ”

അയാളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മുസ്തഫ പറഞ്ഞു തുടങ്ങി.

മുസ്തഫയും രണ്ട് പെങ്ങള്‍മാരും ഉമ്മയും ബാപ്പയും അടങ്ങുന്നതായിരുന്നു മുസ്തഫയുടെ കുടുംബം. ബാപ്പ വര്‍ഷങ്ങളായി ഗള്‍ഫില്‍. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ബാപ്പ തന്റെ മക്കളെ കാണാന്‍ എത്തും. മക്കള്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ ഉമ്മ ബാപ്പയ്ക്ക് എഴുതി.

“എടീ, നമ്മുടെ പെണ്‍കുട്ടികള്‍ അന്യവീട്ടില്‍ വെറും കൈയ്യോടെ കയറി ചെല്ലരുത്. അവര്‍ക്ക് നിറയെ പൊന്നും പണവും കൊടുത്ത് കെട്ടിച്ച് വിടണം. അവരുടെ വിവാഹം കൂടി നടത്തിയിട്ട് ഞാന്‍ തിരിച്ചു വരാം. എന്നിട്ട് നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം” അയാള്‍ അങ്ങനെയാണ് തിരിച്ചെഴുതിയത്.

ആ പിതാവ് പെണ്‍കുട്ടികള്‍ഊടെ വിവാഹം എപ്പോഴും സ്വപ്നം കണ്ടു. ഒരേ പന്തലില്‍ രണ്ട് വിവാഹം. പക്ഷേ ആ സ്വപ്നം പൊട്ടിച്ചിതറിയ പളുങ്കുപാത്രം പോലെയായി. മൂത്ത മകള്‍ ഷെറീന അന്യമതത്തില്‍ പെട്ട ഒരുവന്റെ കൂടെ ഒരു ദിവസം ഇറങ്ങിപ്പോയി. അതിനിളയവള്‍ സബീനയാണ് ആ പിതാവിന്റെ സ്വപ്നങ്ങള്‍ക്ക് ശരിക്കും തിരിച്ചടി നല്‍കിയത്.  വിവാഹം കഴിയാതെ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവ്യപ്രേമത്തിന്റെ പ്രതിഫലം!! എല്ലാം അറിഞ്ഞു കൊണ്ട് സബീനയെ വിവാഹം കഴിക്കാന്‍ ഒരാള്‍ എത്തി. പക്ഷേ അയാള്‍ക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. മകളുടെ നല്ല ഭാവിമാത്രം സ്വപ്നം കണ്ട ആ പിതാവ് അവസാനം ആ കൊടും പാതകത്തിന് തയ്യാറായി. കുഞ്ഞിനെ ഉപേക്ഷിക്കുക. അതിനയാള്‍ ഒരളേ ഏര്‍പ്പാടാക്കുകയും ചെയ്തു. കുഞ്ഞിനെ വളര്‍ത്താനായി ദൂരെ ഒരിടത്ത് ഏല്‍പ്പിച്ചതായി അയാള്‍ എല്ലാവരോടും പറഞ്ഞു.

“ആ കുഞ്ഞിനെ ഈ കടപ്പുറത്ത് തന്നെയാണ് ഉപേക്ഷിച്ചത് എന്നതിനെന്താണ് ഉറപ്പ്?” മധ്യവയസ്ക്കന്‍ മുസ്തഫയോട് ചോദിച്ചു.

“ഉറപ്പാണ്. കുഞ്ഞിനെ ഇവിടെതന്നെയാണ് ഉപേക്ഷിച്ചത്. ബാപ്പ കുഞ്ഞിനെ ഏല്‍പ്പിച്ച മനുഷ്യനെ ഞാന്‍ കണ്ടായിരുന്നു. പത്തുവര്‍ഷം മുമ്പ് ഒരു ഏപ്രില്‍ മാസത്തില്‍ പത്താം തീയതിയാണ് അയാള്‍ കുഞ്ഞിനെ ഈ കടപ്പുറത്ത് ഉപേക്ഷിച്ചത്?” മുസ്തഫ പറഞ്ഞു.

“ആ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമോ?” അയാളുടെ ചോദ്യം മുസ്തഫയെ കുഴക്കി. അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് മുസ്തഫ ചിന്തിച്ചിരുന്നില്ല. മുസ്തഫയുടെ മൌനം അയാള്‍ക്ക് മനസിലായി.

“താങ്കള്‍ എന്റെ കൂടെ വരൂ, എന്തെങ്കിലും വഴിയുണ്ടോന്ന് നമുക്ക് ആലോചിക്കാം.ഇനി ഈ അസമയത്ത് ഇവിടേക്ക് ആരും വരില്ല“ ആ മധ്യവയസ്ക്കന്റെ ക്ഷണം നിരസിക്കാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞില്ല. മധ്യവയസ്കന്റെ കൂടെ അയാള്‍ നടന്നു. അവര്‍ കുറേ ദൂരം മുന്നോട്ടു നീങ്ങി. അകലെ എവിടയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കൂന്നതുപോലെ. അവര്‍ ആ കരച്ചില്‍ കേട്ടിടത്തേക്ക് നടന്നു.

മണല്‍പ്പരപ്പില്‍ വിരിച്ച വെള്ളത്തുണിയില്‍ കൈകാലിട്ടടിച്ച് കരയുന്ന ഒരു ചോരക്കുഞ്ഞ്. ആ മധ്യവയസ്‌കന്‍ ആ കുഞ്ഞിനെ വാരിയെടുത്തു. അയാള്‍ വീണ്ടും നടന്നു. മുസ്തഫ അയാളെ അനുഗമിച്ചു. റോഡിനപ്പുറം കാണുന്ന് ഇരുനില കെട്ടിടം കാണിച്ചിട്ട് അയാള്‍ പറഞ്ഞു.

“അതാണ് എന്റെ വീട്.. ഒന്നു കൂടി വേഗം നടക്കൂ മുസ്തഫ. എന്റെ മക്കള്‍ ആഹാരം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരിക്കും ഇപ്പോള്‍. ഞാന്‍ വിളമ്പി കൊടുക്കാതെ അവര്‍ കഴിക്കുകയില്ല.. ഇന്ന് ഞാന്‍ വളരെയേറെ താമസിക്കുകയും ചെയ്തു”

“നിങ്ങള്‍ക്ക് ഭാര്യയില്ലേ?” മുസ്തഫ ചോദിച്ചു.

“ഉണ്ടായിരുന്നു”

“മരിച്ചോ?”

“മരിച്ചുകാണില്ല. അവളിപ്പോള്‍ എവിടെയാണന്ന് എനിക്കറിയില്ല. ഒരിക്കല്‍ ആരോടും പറയാതെ ഞങ്ങളുടെ മോനുമായി അവള്‍ ഇറങ്ങിപ്പോയതാണ്.”

അവര്‍ നടന്ന് വീട്ടില്‍ എത്തി. ആ മധ്യവയസ്‌കന്റെ വരവും കാത്ത് കുറേ കുട്ടികള്‍ പൂമുഖത്ത് ഉണ്ടായിരുന്നു. അവരെ കണ്ട് അവര്‍ ഓടി വന്നു. അതില്‍ പ്രായമേറിയ ഒരു പെണ്‍കുട്ടി വന്ന് അയാളുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി. കുട്ടികള്‍ എല്ലാം അകത്തേക്ക് പോയി. അയാള്‍ മുസ്തഫയെ നോക്കി. മുസ്തഫ മറ്റേതോ ലോകത്തായിരുന്നു.

“എനിക്കിവരെയെല്ലാം ഈ കടപ്പുറത്ത് നിന്ന് കിട്ടിയതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ എന്റെ മകനെ തിരക്കി വന്നതാണിവിടെ. എനിക്ക് എന്റെ മകന് പകരം ഒത്തിരിമക്കളെ കിട്ടി. അവരുടെ സ്നേഹവും സന്തോഷവും ദുഃഖവും എല്ലാം ഒരുമിച്ച് അനുഭവിച്ച് ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ കഴിയുകയാണിവിടെ” അയാള്‍ പറഞ്ഞു.

അയാള്‍ മുസ്തഫയെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കോണ്ട് പോയി. അയാള്‍ ആ മുറിയിലെ അലമാര തുറന്ന് ഒരു ബുക്ക് തുറന്ന് പേജുകള്‍ പരതി.

“മുസ്തഫ പറഞ്ഞ തീയതിയില്‍ എനിക്കിവിടെ നിന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടിയിട്ടൂണ്ട്. അത് നിങ്ങളുടെ അനന്തരവള്‍ തന്നെയാണന്ന് പറയാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ക്ക് മാത്രമേ അത് പറയാന്‍ സാധിക്കൂ. അന്നത്തെ കുഞ്ഞ് ഇപ്പോള്‍ വളരെയേറെ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ അന്നെനിക്ക് കിട്ടിയ കുഞ്ഞിനെ കാണിച്ചിട്ട് ഇതാണ് നിങ്ങളുടെ കുഞ്ഞന്ന് പറയാന്‍ കഴിയില്ല. എനിക്ക് ഇവിടെ നിന്ന് കുഞ്ഞുങ്ങളെ കിട്ടിയപ്പോള്‍ കുഞ്ഞിനെ അണിയിപ്പിച്ചിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും ഒക്കെ ഞാനിവിടെ സൂക്ഷിച്ചു വെച്ചിട്ടൂണ്ട്. അങ്ങനെ എന്തെങ്കിലും പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ മുസ്തഫ” അയാള്‍ ചോദിച്ചു.

“അന്നവളെ ഇടീച്ചിരുന്നത് കുറേ റോസപ്പൂക്കള്‍ ഉള്ള ഒരു വെള്ള ഉടുപ്പ് ആയിരുന്നു. ബാപ്പ ഇപ്പോഴും ആ ഉടുപ്പ് ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഇനി ബാപ്പയെകൊണ്ട് ഇവിടേക്ക് വരാം.” മുസ്തഫ പറഞ്ഞു.  മധ്യവയസ്കന്‍ അലമാരിയില്‍ ഏപ്രില്‍ 10 എന്നെഴുതിയ കബോര്‍ഡ് തുറന്നു.

“പപ്പ ഊണ് തയ്യാറായി. എല്ലാവരും പപ്പായെ കാത്തിരിക്കുകയാണ്.” ഒരു കുട്ടി വന്നു പറഞ്ഞു.

“ഞങ്ങള്‍ വരുന്നൂ.” അയാള്‍ കുട്ടിയോട് പറഞ്ഞിട്ട് അലമാര അടച്ചു.

“നിങ്ങള്‍ക്ക് കുട്ടിയെ കണ്ടാല്‍ മതിയോ? അതോ തിരികെ കൊണ്ടു പോകണോ? കൊണ്ടുപോകണം എന്നുണ്ടങ്കില്‍ കുറേ ദിവസത്തിന്റെ താമസം എടുക്കും. നിയമത്തിന്റെ വഴിയേ നിങ്ങള്‍ക്ക് കുട്ടിയെ തിരിച്ചു കൊണ്ടു പോകാന്‍ കഴിയൂ” അയാള്‍ മുസ്തഫയോട് പറഞ്ഞു.

“എനിക്ക് കുട്ടിയെ കാണേണ്ട” കുറച്ച് സമയത്തെ നിശബ്‌ദ്ദതയ്ക്ക് ശേഷമാണ് മുസ്തഫ പറഞ്ഞത്.

“പിന്നെ...” മധ്യവയസ്കന് അത്ഭുതം ആയിരുന്നു.

“ഇനിയും എനിക്കിവിടെ ഉള്ള കുട്ടികളെല്ലം ഒരു പോലെയാണ്. കുട്ടിയെ കണ്ടന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞോളാം. കുട്ടി ജീവനോടെ ഉണ്ടല്ലോ. ബാപ്പയ്ക്ക് അത്രയും അറിഞ്ഞാല്‍ തന്നെ സന്തോഷം ആകും. കഴിഞ്ഞ പത്തുവര്‍ഷമായി ബാപ്പ കുറ്റബോധം കൊണ്ട് നീടിനീറിപുകയുകായായിരുന്നു. ബാപ്പയുടെ ഉള്ളിലെ വേദനയ്ക്ക് അലപം കുറവ് വരുത്താന്‍ കുഞ്ഞ് ജീവനോടെ ഉണ്ടന്നുള്ള വാര്‍ത്തയ്ക്ക് കഴിയും...” മുസ്തഫ പറഞ്ഞു.

അവര്‍ ഊണു കഴിക്കാനായി എഴുന്നേറ്റു. കുട്ടികള്‍ ഊണുമേശയ്ക്ക് ചുറ്റും ഇരിന്നു കഴിഞ്ഞിരുന്നു. മുസ്തഫയാണ് അന്നവര്‍ക്ക് വിളമ്പികൊടുത്തത്. അന്നയാള്‍ ദു‌സ്വപനങ്ങള്‍ കാണാതെ കിടന്നുറങ്ങി. പ്രഭാതത്തില്‍ എല്ലാവരോടും യാത്രപറഞ്ഞ് അയാള്‍ ഇറങ്ങി. ആ കെട്ടിടത്തിന് വെളിയില്‍ നിന്ന് അകത്തേക്ക് നോക്കി. എവിടെയെങ്കിലും അനാഥാലയം എന്ന ബോര്‍ഡുണ്ടോ? അങ്ങനെ ഒരു ബോര്‍ഡ് അവിടെ ഇല്ല.

ഗെയ്‌റ്റില്‍ ഒരു ചെറിയ നെയിം ബോര്‍ഡുണ്ട്. ‘സ്നേഹ‌ഭവന്‍’.

അയാള്‍ വേഗം നടന്നു. എത്രയും പെട്ടന്ന് ആ സ്നേഹഭവനിലേക്ക് തിരിച്ചു വരാനായി.
*********************

ലേബല്‍ :: പത്ത്‌ പന്ത്രണ്ട് കൊല്ലം മുമ്പ് നടത്തിയ അക്രമണങ്ങളില്‍ നിന്ന് തിരിച്ചു കിട്ടിയ ഒരെണ്ണം

4 comments:

keraladasanunni said...

ശരിക്കും സ്നേഹ ഭവനം തന്നെ. അനാഥര്‍ക്ക് ഒരു താവളം.

ഒരു യാത്രികന്‍ said...

നന്നായി.ആശംസകള്‍.....സസ്നേഹം

Anonymous said...

Awosome

Anonymous said...
This comment has been removed by the author.
: :: ::