Tuesday, November 3, 2009

ഐറ്റിക്കാരന്റെ ആദ്യരാത്രി

ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാന്‍ പറ. അവന്മാര്‍ക്കൊക്കെ ഇപ്പം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ചെകുത്താന്‍ കുരിശ് കാണുന്നതുപോലെയാണ്. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയില്‍ കുരുങ്ങി കിടാക്കാനുള്ള ജീവിതമല്ല തന്റേത്. 

ഭൂഗോളത്തിന്റെ അതിര്‍ത്തികള്‍ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ് പഴുകിതേഞ്ഞ ഡയറി കഷത്തില്‍ വച്ചുകൊണ്ടു നടാക്കൂന്ന മൂന്നാന്മാര്‍!. മാട്രിമോണിയല്‍ സൈറ്റുകാരന്‍ തന്നെ ഇനി തുണ. കലൂര്‍ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട് മെഴുകുതിരി കത്തിച്ചതാണ് .! എത്രയോ ചൊവ്വാഴ്ച കലൂര്‍ പള്ളിയില്‍ നൊവേനയ്ക്ക് പോയതാണ്. ഓരോ ആഴ്ചയും വിവാഹം നടന്നതിനുള്ള പ്രകാശിപ്പിച്ചുകൊണ്ട് നന്ദി പത്തുനൂറ് കത്ത് കിട്ടിയതായി അച്ചന്‍ പറയുമ്പോള്‍ അടുത്ത ആഴ്ച എന്റെ നന്ദിയും അച്ചനെക്കൊണ്ട് പറയിപ്പിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പുണ്യാവാന്മാര്‍ക്ക് പെണ്‍‌പിള്ളാരുടെ കല്യാണം നടത്തൂന്നതിനുമാത്രമേ താല്‌പര്യമുള്ളോ? .പുണ്യവാളന്മാരെ രണ്ടും മനസില്‍ ധ്യാനിച്ച് മാട്രിമോണിയല്‍ സൈറ്റ് തുറന്നു. വെറുതെ ഒന്നു സേര്‍ച്ചു ചെയ്തു നോക്കിയതും പളാപളാമിന്നുന്ന കുപ്പായങ്ങല്‍ ഇട്ടുകൊണ്ട് പെണ്‍പിള്ളാര്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. ഈ മാട്രിമോണിയല്‍ സൈറ്റില്‍ ഐറ്റിക്കാരും നേഴ്‌സുമാരും മാത്രമേയുള്ളോ? ഈ കൊച്ചു കേരളത്തില്‍ ഇത്രയ്ക്കധികം നേഴ്സുമാരും സോഫ്റ്റുവെയര്‍ പെണ്‍പിള്ളാരും ഉണ്ടോ???

ഇന്നത്തെക്കാലത്ത് നാട്ടില്‍ നിന്നിട്ട് ഒരു കാര്യവും ഇല്ല. കടലിനക്കരെപോകണം. അതിന് കടലിന് അക്കരെയുള്ള ആരെങ്കിലും തന്നെ എടുത്തുകൊണ്ട് പോകണം. കേരളത്തിലും ഇന്ത്യയിലും കിടന്ന് അലയേണ്ടവനല്ല താന്‍. ഏഴാംകടലിനക്കരെനിന്ന് വരുന്ന മാരിയെ (മാരനെ സ്വപ്നം കണ്ടാല്‍ താന്‍ മറ്റേ ടൈപ്പാണന്ന് ആരെങ്കിലും വിചാരിക്കും) സ്വപ്നം കണ്ട് പത്ത് രണ്ടായിരം രൂപ കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തി. പുരനിറഞ്ഞ് നില്‍ക്കുന്ന തന്നെ ഓര്‍ത്ത് വീട്ടുകാരക്കെ മെലിഞ്ഞ് മെലിഞ്ഞ് ഒരു പരുവമായി. പണ്ടക്കെ പെണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കാ യിരുന്ന ആധിയും വെപ്രാളവും. ഇന്ന ആണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കായി ആധിയും വെപ്രാളവും. ഒരു വഴിക്കൂടെ കല്യാണാലോചനയും മറുവഴിയിലൂടെ റസ്യൂമയിക്കലുമായി അവന്‍ മുന്നേറി.....

പെണ്ണുകാണല്‍ ചടങ്ങുകലുടെ പുനരാരംഭം കുറിച്ചുകൊണ്ട് വടക്കൊരു പെണ്ണ് കാണാന്‍ പോയി. പെണ്ണ് ഡോക്ടറ് ആണന്ന് പറയുന്നു. വധു ഡോകടറാണന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ പാരസെറ്റുമോളുമായി കറങ്ങാമല്ലോ എന്ന് വിചാരിച്ച് പെണ്ണിന്റെ വീടിന്റെ ഗെയ്റ്റ് കയറിചെന്നു . ചെന്നപ്പോഴേ പെണ്ണിന്റെ തള്ളയുടെ ഒരു ചോദ്യം. അതും സ്കൂളില്‍ പഠിപ്പിക്കുന്ന പിള്ളാരോട് ചോദിക്കുന്നതുപോലെ,

“എന്തായിരുന്നു ഡിഗ്രി?”

“മാത്സ് ”

“എത്ര ശതമാനം മാര്‍ക്കുണ്ടായിരുന്നു?”

“എഴുപത്”

“ഡിഗ്രിക്ക് എഴുപതുശതമാനമേയുള്ളല്ലേ? ചുമ്മാതല്ല ഐറ്റിക്ക് പോയത് ?“ തള്ളയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ ആകെ ചൊറിഞ്ഞ് കയറി.സൊമാലിയായിലെ പട്ടിണിമരണം, എസ് കത്തി, കുടുംബശ്രിയും ജനശ്രിയും, അരുണാചല്‍ പ്രദേശിലെ ചൈനയുടെ അവകാശവാദം ഇങ്ങനെ നീളുന്ന ഒരായിരം നീറുന്ന പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് പണ്ടെങ്ങാണ്ട് നടന്ന ഡിഗ്രിയുടെ പരീക്ഷാഫലം!. പെണ്ണിന്റെ വയസും ആണിന്റെ മാര്‍ക്കും ശമ്പളവും ചോദിക്കാന്‍ പാടില്ലന്ന് ഇവര്‍‌ക്കറിയില്ലേ? .ഇവര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്താലോ എന്ന് ആലോചിച്ചതാണ്. മുന്നിലേ ടീപ്പോയില്‍ നിറഞ്ഞിരിക്കുന്ന ജിലേബി,ലഡു, പക്കാവട എന്നിവയെ ഓര്‍ത്തുമാത്രം ക്ഷമിച്ചു. നിങ്ങടെ പെണ്ണിനെ വെറുതെ തന്നാലും വേണ്ടാ എന്ന് മനസില്‍ പറഞ്ഞ് ഒരു ലഡുവിനെ മുഴുവനോടെ അകത്താക്കി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. പെണ്ണ് ചായയും കൊണ്ട് വന്നതും എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് പേരെന്താണന്ന് ചോദിച്ചുകളയാം എന്ന് വിചാരിച്ച് വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരുവശത്തേക്ക് പൊക്കിവച്ചതും പെണ്ണിന്റെ തള്ള അടുത്ത ഇടങ്ങോലിട്ടു.

“മോളെക്കുറിച്ചെല്ലാം പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. “

ഹൊ! തള്ള നശിപ്പിച്ചു. ശരിക്കും ഇവര്‍ പെണ്ണിന്റെ അമ്മ തന്നെയാണോ? മോളുടെ കല്യാണം നടക്കണമെന്ന് ഇവര്‍ക്കാഗ്രഹമൊന്നും ഇല്ലേ? ചില കമ്പിനിക്കാരിങ്ങനെയാണ്. ആളെ ആവിശ്യമുണ്ടന്ന് പറഞ്ഞ് പത്രത്തില്‍ ഫുള്‍പേജില്‍ പരസ്യം കൊടുക്കും. കോട്ടും സ്യൂട്ടും വലിച്ചുകയറ്റിയിട്ടുകൊണ്ട് ഇന്റ്‌ര്‍‌വ്യൂന് ചെന്നിരിക്കുമ്പോഴാണ് കളി. നിനക്കൊന്നും ഇവിടെ ജോലി തരാന്‍ മനസില്ല എന്നുള്ള രീതിയില്‍ പത്തുനൂറ് ചോദ്യങ്ങള്‍ ചോദിക്കും. നമ്മള്‍ ഉത്തരം മുട്ടി ഇരിക്കുന്നത് കാണാനാണോ ഇവന്മാര്‍ കാടടച്ച് വെടിവച്ച് ഇന്റ്‌ര്‍വ്യു നടത്തുന്നതെന്ന് പോലും തോന്നും. അതുപോലെ തന്നെയാണ് ഈ തള്ളയും. രംഗം പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കും പെണ്ണിന്റെപ്പന്‍ ഇടപെട്ടു. മോളോടെന്തെങ്കിലും ചോദിക്കാനുണ്ടങ്കില്‍ ചോദിക്കാം.?പെണ്ണ് കാണാന്‍ ഇറങ്ങിയപ്പോഴേ വീട്ടില്‍ നിന്ന് പറഞ്ഞതാണ് , നിന്റെ പഴയ ഡിമാന്റുകളൊന്നും നീ അവിടെപ്പോയി പറയരുത്. പാവം വീട്ടുകാര്‍! രാജാധികാരം ഇല്ലാത്ത രാജാവിനിപ്പോള്‍ എന്ത് ഡിമാന്റുകള്‍ ??? മോളോടൊന്നും ചോദിക്കാനില്ലന്ന് പറഞ്ഞ് വിവരം പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഇറങ്ങിയപ്പോള്‍ തള്ള ശരിക്കും ചമ്മി. തന്റെ മോളെ കാണാന്‍ വന്ന ഒരുത്തന്‍ ആദ്യമായിട്ട് അവളോടൊന്ന് സംസാരിക്കാന്‍ പോലും തുനിയാതെ ഇറങ്ങിപ്പോകുന്നത് കണ്ട് തള്ള അമ്പരന്നു.

വീണ്ടും അന്വേഷ്ണങ്ങള്‍. ആഗോളടെണ്ടറുകളില്‍ പങ്കെടുത്തിട്ടും വിഴിഞ്ഞത്ത് സൂമിന്റെ അപേക്ഷ കേരളസര്‍ക്കാര്‍ തള്ളിക്കളഞ്ഞതുപോലെ തന്റെ അപേക്ഷകള്‍ തള്ളിപ്പോകുന്നതുപോലുംതാന്‍ അറിയുന്നില്ലല്ലോ? ഇനി ഏതെങ്കിലും ചാനലല്‍ കയറി സ്വയം വരത്തിന് നിന്നുകൊടുക്കേണ്ടി വരുമോ? സ്വയവരത്തിന് നിന്നുകൊടുക്കുന്നതിലും കഷ്ടമായിരിക്കും അവതാരക പെണ്ണിന്റെ മലയാളം സഹിക്കാന്‍. ഏതായാലും സാഹസങ്ങള്‍ക്ക് മുതിരുന്നതിനുമുമ്പ് കൂട്ടുകാരുടെ അഭിപ്രായം തേടാം. മനുഷ്യരെ ഒരു വഴിക്കാക്കുന്ന അഭിപ്രായങ്ങള്‍ ഫ്രി ആയിട്ട് തരാന്‍ ആര്‍ക്കും മടികാണില്ലല്ലോ? തന്നെ ഒരു തീരുമാനം എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഒരു മെയില്‍ അയിച്ചതിന്റെ പിന്നാലെ മെയിലുകളും ഫോണ്‍‌വിളികളും എത്തി.പലരുചേര്‍ന്നാല്‍ പാമ്പ് ചാവില്ലന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍.

“എടാ എം‌.ബി.എ.ക്കാരിയെ നോക്കേണ്ടാ.. അവള്‍ നിന്നെ മാനേജ്‌ചെയ്യാന്‍ വരും ...”

“ വെളിയില്‍ ജോലിയുള്ളതിനെയൊന്നും നോക്കേണ്ട.. അതിനൊക്കെ കിട്ടുന്നത് ലോണടയ്ക്കാനേ കാണൂ....”

“ എടാ ഐറ്റിയിലുള്ളതിനെ നോക്കേണ്ട.. ഹോട്ടലില്‍ നിന്നു തന്നെ എന്നും കഴിക്കേണ്ടിവരും...”

“ ഐറ്റിയില്‍ നിന്നാരയും കെട്ടേണ്ട ... എന്നും ടെന്‍‌ഷന്‍ പിടിച്ച പണി കഴിഞ്ഞിട്ട് ജീവിക്കാന്‍ സമയം കിട്ടത്തില്ല....”

“ എടാ കല്യാണം കഴിക്കാനേ പാടില്ല....”


ശെടാ ഇത് വലിയ കുരിശായല്ലോ!. ഒരു തീരുമാനം എടുക്കാന്‍ പറ്റുമല്ലോ എന്ന് വിചാരിച്ചാണ് ഇവന്മാരോട് അഭിപ്രായം ചോദിച്ചത്. ഇതിപ്പോള്‍ കേരളത്തിലെ മന്ത്രി സഭപോലെ ഇരുപത് പേര്‍ക്കും ഇരുപത് അഭിപ്രായങ്ങള്‍. കെട്ടാത്താവന്മാര്‍ക്ക് കെട്ടാത്താതിന്റെ സങ്കടം, കെട്ടിയവന്മാര്‍ക്ക് കെട്ടിയതിന്റെ സങ്കടം. എന്താ ഒരു പോം‌വഴി. എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ മാത്രം എതിരഭിപ്രാ യമില്ല. ജോലിയുള്ള പെണ്ണിനെയേ കെട്ടാവൂ. നമ്മുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങാപ്പോലയാ. ഒരു ജോലിപോയാല്‍ അടുത്ത ജോലി കിട്ടുന്നതുവരെ വീട്ടിലെ അടുപ്പില്‍ തീ കത്തണമെങ്കില്‍ ജോലിയുള്ള പെണ്ണിനെ കെട്ടിയിട്ടേ കാര്യമുള്ളു. ഏതായാലും ഒരു കാര്യത്തിലെങ്കിലും ഏകാഭിപ്രായം ഉണ്ടായ സ്ഥിതിക്ക് ആ വഴിക്ക് മാത്രം നീങ്ങുക.

വീണ്ടും അന്വേഷ്ണങ്ങള്‍... അവസാനം ഒരു പെണ്ണ് ഒത്തുവന്നു. പെണ്ണ് എ‌യഡ‌ഡ് സ്കൂളില്‍ ടീച്ചര്‍. സ്ത്രിധനമായിട്ട് ഒന്നും തരാനില്ല. അവളുടെ വീട്ടിലെ തട്ടുമ്പുറത്ത് വരെ കിടന്ന മൂടുപോയ ഓട്ടുകോളാമ്പിവരെ തൂക്കികൊടുത്തുണ്ടാക്കിയ കാശ് സ്കൂളിലെ മാനേജര്‍ക്ക് കൊടുത്തിട്ടാണ് സ്കൂളില്‍ കയറ്റിപ്പറ്റിയത്. ഐറ്റി‌ക്കാരും ബി‌.എഡ്. കാരും ഏതാണ്ടൊരുപോലെയാണ്. എപ്പഴാ കിട്ടിയ ജോലി പോകുന്നതന്ന് രണ്ട് കൂട്ടര്‍ക്കും പറയാന്‍ പറ്റില്ല. നാടുനീളെയുള്ള തട്ടുതരികിട കോളേജുകളില്‍നി ന്നൊക്കെ ആയിരക്കണക്കിന് പിള്ളാരാണ് ഐ.റ്റി‌, ബി‌.എഡ്. സര്‍ട്ടിഫിക്കറ്റുമായി വര്‍ഷം തോറും ഇറങ്ങുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും എവിടെ നിന്ന് ജോലി കിട്ടാന്‍.?? സര്‍ക്കാരാണങ്കില്‍ തൊഴിലില്ലാത്തവരെ സ്നേഹം കൊണ്ട് വരിഞ്ഞുമുറുക്കി ഞെക്കികൊല്ലാന്‍ പെന്‍‌ഷന്‍ ഏകീകരണമെന്ന പരിപാടിയും. സര്‍ക്കാരിന് ഇതൊക്കയല്ലേ ചെയ്യാന്‍ പറ്റൂ.!!!!

പെണ്ണ് കാണാന്‍ ചെന്നപ്പൊള്‍ നല്ല സ്വീകരണം. നല്ല സ്വീകരണം കിട്ടിയതിന് കാരണം ഉണ്ട്. അത് മൂന്നാന്‍ പറ്റിച്ച പണിയാണ്. ചെറുക്കനെക്കൊണ്ട് വരട്ടേയെന്ന് മൂന്നാന്‍ പെണ്ണിന്റെ വീട്ടുകാരോട് ചോദിച്ചപ്പോല്‍ ചെറുക്കനെന്താപണിയെന്ന് പെണ്ണിന്റെ വീട്ടുകാരുടെ ചോദ്യത്തിന് മൂന്നാന്‍ അല്പം വളഞ്ഞവഴിയിലാണ് ഉത്തരം പറഞ്ഞത്. ( തനിക്കിപ്പോള്‍ ജോലിയില്ലന്നുള്ള കാര്യം നാട്ടിലുള്ള ഒരുത്തനും ഇതുവരെ അറിഞ്ഞിട്ടില്ല. അടുത്ത കൂട്ടുകാര്‍ക്ക് മാത്രമേ ആ സത്യം അറിയൂ.) .

“ചെറുക്കന് ഇപ്പോള്‍ കമ്പിനിയില്‍ പണിയൊന്നും എടുക്കേണ്ട. വെറുതെ ചെന്നിരുന്നാല്‍ മതി....”.

മരുമോനാകാന്‍ പോകുന്നവന്‍ വലിയ സംഭവമാണന്ന് പെണ്ണിന്റെ അപ്പനുമമ്മയ്ക്കും തോന്നിക്കാണും. പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവിടെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്. പെണ്ണിന്റെ അപ്പന്‍‌വഴിയും അമ്മവഴിയുമുള്ള എല്ലാ കരക്കാരും ഹാജരുണ്ട്. ചെറുക്കനെ കണ്ടിട്ട് പണിയെടുക്കാതെ ശമ്പളം കിട്ടാനുള്ള തലേവര ഇല്ലന്ന് തോന്നിയതുകൊണ്ടാവണം പെണ്ണിന്റെ അമ്മാച്ചന്‍ ആദ്യത്തെ ചോദ്യം എറിഞ്ഞു.

“മോന് ശരിക്കെന്താ പണി?”

“ഞാനിപ്പോള്‍ ബഞ്ചിലാ...”

അവന്റെ ഉത്തരം കാരണവര്‍ക്ക് ശരിക്ക് മനസിലായില്ല. അയാള്‍ അവനെ ശരിക്കൊന്നു നോക്കി. വലിയ ഏതാണ്ട് ജോലിയാണന്ന് പറഞ്ഞ ചെറുക്കന്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ! നാട്ടിലെ യൂണിയന്‍‌കാരും സര്‍ക്കാര്‍ ശിപായും വരെ കസേരയില്‍ ഇരിക്കുമ്പോള്‍ അനന്തരവളെ കെട്ടാന്‍ പോകുന്ന ചെറുക്കന്‍ ഓഫീസില്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ!! ഇവന്‍ വെറും ലോക്കല്‍!! തറ!!! ഏതായാലും അമ്മാച്ചന്‍ കൂടുതല്‍ ചോദിക്കാനും പറയാനും നിന്നില്ല. കൂടപ്പിറപ്പിന്റെ വിധി എന്ന് ആശ്വസിച്ചിരിക്കണം.

“പെണ്ണിനും ചെറുക്കനും എന്തങ്കിലും ചോദിക്കാനും പറയാനും ഉണ്ടങ്കില്‍ ആവാം...” . പെണ്ണിന്റെ അപ്പന്‍ പറഞ്ഞതും താന്‍ നാക്കിന് കടിഞ്ഞാണിട്ടു. മനസില്‍ പണ്ടങ്ങാണ്ട് സേവ് ചെയ്തിട്ടിരുന്ന ഡിമാന്റുകളെല്ലാം ഡിലീറ്റ് ചെയ്തു. അപ്പന്‍ കാണിച്ചുതന്ന മുറിയിലേക്ക് വലതുകാല്‍ വച്ചുതന്നെ കയറിയപ്പോള്‍ അറിയാവുന്ന ഈശ്യരന്മാരെയെല്ലാം കൂടി വിളിച്ചു. പണ്ടൊരുത്തി പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ തെങ്ങുകയറ്റം പഠിക്കണമെന്ന് പറഞ്ഞതാണ്. തെങ്ങില്‍ കയറാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ പെണ്ണും പോയി, ഗവണ്‍‌മെന്റിന്റെ വക പണിയും കിട്ടി. തെങ്ങുകയറാന്‍ ആളില്ലാത്തതുകൊണ്ട് തെങ്ങില്‍ കയറാതെ തേങ്ങയിടുന്ന യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപാ കൊടുക്കമെന്ന് !!. ഇനി വീട്ടിലിരുന്ന് റബര്‍ വെട്ടുന്ന യന്ത്രം കണ്ടുപിടിക്കാന്‍ ഗവണ്‍‌മെന്റ് പറയുമോ ആവോ?

കൊലുസിന്റെ ശബ്ദ്ദം. ഇതാ അവള്‍ കടന്നു വരുന്നു. മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു എങ്കിലും ആ ചിരി ദയനീയമായ ഒന്നായിരുന്നു എന്ന് മുറിയിലെ അലമാരിയിലെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നിന്ന് മനസിലായി. ഏതായാലും അവളൊന്ന് ചിരിച്ചപ്പോള്‍ ആശ്വാസമായി. അവളുടെ ചിരികണ്ടപ്പോള്‍ അവളോട് കള്ളം പറയാന്‍ തോന്നിയില്ല. സത്യംതന്നെ അവളോട് പറഞ്ഞു. തനിക്കിപ്പോള്‍ ജോലിയില്ല. കഴിഞ്ഞ ഇന്റ്ര്‌വ്യൂവിന്റെ കാര്യം വരെ അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് തന്നെ ഇഷ്ടമായിരിക്കുന്നു. തനിക്ക് എന്നെ ഇഷ്ടമായെങ്കില്‍ നമുക്കിത് നടത്താം....”.
അവളതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“തനിക്കൊന്നും പറയാനില്ലേ?” അവന്‍ ചോദിച്ചു.

“എനിക്കും ഇഷ്ടമാണ് ....”. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ അവന് ആശ്വാസമായി. ആരും ഇനിയും ഇടങ്ങോലിട്ടില്ലങ്കില്‍ അവളെ തനിക്കിന് സ്വന്തം.

പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമിരുന്നെങ്കില്‍ അവനവിടെ ഒരു റിയാ‍ലിറ്റി എപ്പിസോഡ് തകര്‍ക്കുമായിരുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട് ...” അവള്‍ക്ക് പറയാനുള്ളത് എന്താണന്ന് കേള്‍ക്കാനായി അവന്‍ കാതോര്‍ത്തു.

“പിടിക്കുമോ?” .

പെണ്ണ് പറഞ്ഞത് അവന് മനസിലായില്ല. പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കൂന്നു, പിടിക്കുമോ എന്ന് !!.വലിക്കുമോ കുടിക്കുമോ എന്നൊക്കെ പെണ്ണുങ്ങള്‍ ചോദിക്കാറുണ്ട് . പക്ഷേ പിടിക്കുമോ എന്ന് ആദ്യമായിട്ടാണ് ഒരു പെണ്ണ് ചോദിക്കുന്നത്.

“പിടിക്കാനറിയാമോ?” പെണ്ണ് വീണ്ടും ചോദിച്ചു.

അവന്‍ ചോദ്യഭാവത്തില്‍ പെണ്ണിനെ നോക്കി. എന്തായിരിക്കും പെണ്ണ് ഉദ്ദേശിക്കുന്നത്. പരസ്യങ്ങള്‍ കണ്ട് പെണ്ണ് വഴിതെറ്റിപ്പോയോ? തന്നെ ടെസ്റ്റ് ചെയ്യാന്‍ ചോദിക്കുന്നതാവുമോ??

“പിള്ളാരെ പിടിക്കാന്‍ അറിയാമോ ?” അവളുടെ ചോദ്യം കേട്ട് അവന്‍ ഞെട്ടി. ഈ പെണ്ണിന് തലയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഉടന്‍ തന്നെ അടുത്ത ചോദ്യം എത്തി.

“ പിള്ളാരെ പിടിച്ചിടുണ്ടോ? പിള്ളാരെ പിടിക്കാന്‍ പോയിട്ടുണ്ടോ ?”

ഈ പെണ്ണെന്താണ് ഉദ്ദേശിക്കുന്നത്.? പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കുന്നു പിള്ളാരെ പിടിച്ചിട്ടുണ്ടോ? പിള്ളാരെ പിടിക്കാന്‍ അറിയാമോ ? എന്നൊക്കെ . ശരിക്കിതിന് വട്ടുണ്ടോ? തന്നെ കണ്ടാല്‍ പിള്ളാരെ പിടിക്കുന്നവനാണന്ന് തോന്നുന്നുണ്ടോ? താന്‍ ആ ടൈപ്പല്ലന്ന് പറയാന്‍ നാക്കെടുക്കാന്‍ തുടങ്ങിയതും അവള്‍ തുടര്‍ന്നു.

“ സ്കൂളില്‍ ഇന്‍‌സ്പക്ഷന് ആളുവരുമ്പോള്‍ പിള്ളാരുടെ എണ്ണം കുറഞ്ഞാല്‍ എന്റെ ജോലി പോകും. മെയ് ജൂണ്‍ മാസങ്ങളില്‍ ചേട്ടന്‍ അവിധി എടുത്ത് എന്റെ കൂടെ പിള്ളാരെ പിടിക്കാന്‍ വരണം...”

ഹോ! ഇതാണോ കാര്യം.... ഞാന്‍ ആ ടൈപ്പല്ലന്ന് പറയാതിരുന്നത് കാര്യമായി. “എന്റെ പിന്നാലെ വരുവിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്ന് പണ്ട് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. മുന്നില്‍ നിക്കുന്ന പെണ്ണിതാ പറയുന്നു. “എന്നെ കെട്ടുവിന്‍ ഞാന്‍ നിങ്ങളെ പിള്ളാരെ പിടിക്കുന്നവരാക്കാം എന്ന് “ !!!


“എനിക്ക് സമ്മതമാണ് ... ജോലിക്ക് വേണ്ടിയല്ലേ? പിള്ളാരെയല്ല തള്ളമാരെ വേണമെങ്കിലും പിടിച്ച് സ്കൂളില്‍ കൊണ്ടുവരാം ...” അവന്‍ ഉറപ്പ് കൊടുത്തു.


അവന്റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. രണ്ടു മൂന്ന് മിനിട്ടവന്‍ ഫോണില്‍ സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്തതും അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് ജോലി കിട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജോയില്‍ ചെയ്യണം. എന്റെ ഒരു കൂടെ പത്താംക്ലാസില്‍ പഠിച്ച ഒരുത്തന്റെ കൊച്ചിയിലുള്ള കമ്പിനിയില്‍ ഇന്റ്ര്‌വ്യ്യൂവിന് പോയത് ഞാന്‍ പറഞ്ഞില്ലേ? അവനാണിപ്പോള്‍ വിളിച്ചത്. ...”

മുറിയില്‍ കയറിയ പെണ്ണും ചെറുക്കനും ഇറങ്ങിവരാന്‍ താമസിച്ചപ്പോള്‍ കാരണവന്മാര്‍ക്ക് ഇരിക്ക പ്പൊറുതി ഇല്ലാതായി. പഴയകാലമൊന്നും അല്ലല്ലോ? അവസാനം കതകുതുറന്ന് അവന്‍ ഹാളിലേക്ക് ചെന്നു. മൂന്നാനോട് പതുക്കെ പറഞ്ഞെങ്കിലും സന്തോഷം കൊണ്ട് ശബ്ദ്ദം ഉറക്കെ ആയിപ്പോയി.

“എനിക്ക് പണികിട്ടി.....” . അത് കാരണവന്മാരും കേട്ടു. അവര്‍ വതിക്കല്‍ നില്‍ക്കുന്ന പെണ്ണിനെ നോക്കി. മൂന്നാനും പെണ്ണിനെ നോക്കി.

“ഈ ചെറിയ സമയം കൊണ്ട് പെണ്ണ് ഇവനിട്ട് പണികൊടുത്തന്നോ? പെണ്ണ് കൊള്ളാമല്ലോ ? വെറുതെയല്ല പെണ്ണിന് ഒരു ഇളക്കം” മൂന്നാന്‍ മനസിലോര്‍ത്തു.

“ പ്രശ്നം ആകുമോടേ..?” മൂന്നാന്‍ പതിയെ അവനോട് ചോദിച്ചു. അപ്പോഴാണ് അവന്‍ ചുറ്റിനും നോക്കിയത്. ഹാളിലുള്ള എല്ലാവരും തന്നേയും പെണ്ണിനേയും മാറിമാറി നോല്‍ക്കുന്നു.

“എനിക്ക് പുതിയ കമ്പിനിയില്‍ പണികിട്ടിയന്നാ ഞാന്‍ പറഞ്ഞത് ? എല്ലാവര്‍ക്കും ആശ്വാസമായി. വെറുതെ ചെറുക്കനേയും പെണ്ണിനേയും തെറ്റിധരിച്ചു. പെണ്ണിനും ചെറുക്കനും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങളെല്ലാം പെട്ടന്ന് നടത്താന്‍ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ കല്യാണവും വിരുന്നുമൊക്കെ കഴിഞ്ഞ് ചെറുക്കന് ജോലിക്ക് പോകാനുള്ളതല്ലേ.

കല്യാണമൊക്കെ അങ്ങനെ കഴിഞ്ഞു. ചെറുക്കന്റെ പള്ളിയില്‍ വച്ച് കെട്ട് കഴിഞ്ഞ് ചെറുക്കനും പെണ്ണും പെണ്ണിന്റെ വീട്ടിലെത്തി.

ആദ്യരാത്രി.

കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു. ജനലില്‍ കൂടി കടന്നുവരുന്ന മിന്നലിന്റെ വെളിച്ചത്തില്‍ അവര്‍ പുതിയ ജീവിതത്തിലേക്ക് കടന്നു.

വിവാഹത്തിനുശേഷമുള്ള ആദ്യത്തെ പ്രഭാതം::

അവള്‍ എഴുന്നേറ്റപ്പോഴും അവന്‍ ഉറക്കമായിരുന്നു. അവനെ ഉണര്‍ത്താതെ അവള്‍ അടുക്കളയിലേക്ക് പോയി കാപ്പിഎടുത്തു. വാരാന്തയില്‍ കിടക്കുന്ന പത്രവും എടുത്ത് തങ്ങളുടെ മുറിയിലേക്ക് വന്നു. മുറിയുടെ വാതില്‍ അവള്‍ അടച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്ലാസ് താഴെ വീണുടയുന്ന ശബ്ദ്ദവും അവളുടെ നിലവിളിയും മുറിയില്‍ നിന്ന് ഉയര്‍ന്നു. വീട്ടിലുള്ളവര്‍ മുറിക്കുമുന്നില്‍ ഓടിവന്നു. മുറിക്കുമുന്നില്‍ കൂടിനിന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് അവള്‍ ഇറങ്ങി. വാതിക്കല്‍ നിന്നവര്‍ അകത്തേക്ക് നോക്കി. മുറിയുടെ നടുക്ക് പൊട്ടിച്ചിതറിയ ഗ്ലാസ് കഷ്ണങ്ങള്‍. പിന്നെ അവന്‍ !!
ഉടുമുണ്ട് വലിച്ചുവാരി ചുറ്റി അവന്‍ നില്‍ക്കുന്നു.

അവന്‍ കണ്ണ് തിരുമ്മി നോക്കി. അമ്മായപ്പന്‍ തന്നെ സൂക്ഷിച്ചു നോക്കുന്നില്ലേ?

“എന്തിനാ മോളേ നിലവിളിച്ചത് ? “ പെണ്ണിന്റെ അമ്മ ചോദിച്ചു.

“അത് ഞാന്‍ .... പിന്നെ ...വായിച്ചപ്പോള്‍ ....” പെണ്ണ് വിക്കി.

അമ്മായി അമ്മ തന്നെ സൂക്ഷിച്ചു നോക്കുന്നത് അവന്‍ തിരിച്ചറിഞ്ഞു. “എന്തോന്നാടാ ആഭാസാ എന്റെ മോളേട് ചെയ്തത് ?” എന്നൊരു ചോദ്യം അമ്മായിയമ്മയുടെ നോട്ടത്തില്ലല്ലേ ? ഞാന്‍ പാവം! നിഷ്‌കളങ്കന്‍ ! .. താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയാതെ പറഞ്ഞ് ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ എതിര്‍കളിക്കാരനെ ഇടിച്ചിട്ട കളിക്കാരന് മഞ്ഞകാര്‍ഡ് കാണിക്കണോ ചുവന്ന കാര്‍ഡ് കാണിക്ക ണോ എന്ന് ചിന്തിച്ചുനില്‍ക്കുന്ന റഫറിയുടെ മുന്നില്‍ കൈ ഉയര്‍ത്തി കാണിക്കുന്ന കളിക്കാരനെ പോലെ ഞാനൊന്നും ചെയ്തില്ല എന്ന് കൈ പൊക്കി കാണിക്കണമെന്ന് അവന് ആഗ്രമമുണ്ടായിരു ന്നുവെങ്കിലും ഉടുമുണ്ടിന്റെ അവസ്ഥയോര്‍ത്ത് അത് വേണ്ടാ എന്ന് വെച്ചു.

“മോളെന്തെങ്കിലും കണ്ട് പേടിച്ചോ ?” . പെണ്ണിന്റെ അമ്മാവിയുടെ ചോദ്യം.

“ഉം....” അവള്‍ തലകുലുക്കി.

അപ്പാ, ഞാനൊന്നും അറിഞ്ഞില്ല എന്ന് കണ്ണ് കൊണ്ട് അമ്മായിയപ്പനോട് പറയാന്‍ അവന്‍ ശ്രമിച്ചു.

“മോളെന്ത് കണ്ടിട്ടാ പേടിച്ചത് ?” വീണ്ടും അമ്മാവിയുടെ ചോദ്യം.

എന്റെ കര്‍ത്താവേ ഇവരൊക്കെ സി.ബി.ഐ. യില്‍ ആയിരുന്നോ ? എന്തോ ചോദ്യങ്ങളാ ചോദിക്കുന്നത് . അവന്‍ മനസില്‍ ചിന്തിച്ചു.

അവള്‍ ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് കാണിച്ചു. ആദ്യപേജില്‍ വെണ്ടയ്ക്കാവലുപ്പത്തിലെ ഹെഡിംങ്ങ്
കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളില്‍ നിന്ന് അദ്ധ്യാപകരെ പിരിച്ചുവിടും ......

“ഇതു വായിച്ചപ്പോള്‍ എന്റെ കയ്യില്‍ നിന്ന് അറിയാതെ കാപ്പി കപ്പ് താഴെ വീണു പൊട്ടി. ചൂട് കാപ്പി കാലില്‍ വീണപ്പോള്‍ ഞാനറിയാതെ കരഞ്ഞു പോയതാ .....” അവള്‍ പറഞ്ഞു.

“ഇത്രയേയുള്ളോ കാര്യം ....” രാപ്പടം കാണാന്‍ ചെന്നിട്ട് അവാര്‍ഡ് സിനിമാ കണ്ടതുപോലെയായി അമ്മാവിയുടെ മുഖം.

“മോനേ നീ ഡീസന്റാണന്ന് എനിക്ക് പണ്ടേ അറിയാം” എന്നുള്ള ഭാവത്തില്‍ അമ്മായിയപ്പന്‍ അവനെ നോക്കി. എല്ലാവരും മുറിയുടെ മുന്നില്‍നിന്ന് പിരിഞ്ഞുപോയി.


രാവിലത്തെ ഭക്ഷണം കഴിഞ്ഞുടനെ അവര്‍ ഇരുവരും കൂടി അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങി. പിള്ളാരെത്തിരക്കി അവര്‍ ഓരോ വീട്ടിലും കയറിയിറങ്ങി . എങ്ങനെയെങ്കിലും പത്തിരുപത് പിള്ളാരെ പിടിച്ച് കൈയ്യോടെ സ്കൂളില്‍ ചേര്‍ത്ത് ജോലി പോകാതെ നോക്കണമല്ലോ ? വാഗ്ദാനങ്ങളുടെ പെരുമഴയുമായി അവരുടെ വീടുവീടാന്തരം യാത്രതുടരുന്നു ..... പിള്ളാരെപിടിത്തം എന്ന ടെന്‍ഷന്‍ തീര്‍ത്തിട്ടു വേണം അവന് പ്രൊജക്ട് ഡെലിവറി എന്ന ടെന്‍‌ഷന്‍ എടുക്കാന്‍ !!!!!!!!!!!!!!!!!! എന്തെല്ലാം ടെന്‍ഷന്‍ എടുത്ത് തലയില്‍ വച്ച് വേണം ജീവിതമൊന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ !!!!!!!!!!!!!!!!

*******************************
*********** ശുഭം **************

:: ഇതുകൂടി വായിച്ചാല്‍ നന്നായി .... ::


...............................................................................

24 comments:

elo said...

swantham pennu kanal aano????

ഭായി said...

പുരനിറഞ്ഞ് നില്‍ക്കുന്ന തന്നെ ഓര്‍ത്ത് വീട്ടുകാരക്കെ മെലിഞ്ഞ് മെലിഞ്ഞ് ഒരു പരുവമായി.

ഹ ഹ ഹാ...!!

നന്നായിരിക്കുന്നു ഷിബൂ..ചിരിക്കാനുള്ള ഒരുപാട് വകയുണ്ടായിരുന്നു...!!

അഭിനന്ദനങള്‍... വീണ്ടും വരാം..

ചാര്‍ളി (ഓ..ചുമ്മാ ) said...

ചിരിച്ചൊരു വഴിക്കായി ഭായി..
ആശംസകള്‍ !!

പകല്‍ക്കിനാവ്‌ said...

നന്നായിരിക്കുന്നു അഭിനന്ദനങള്‍.....ചിരിച്ചു...

ജാലി said...

Aliyaaaaaaaaaa Kalakki

ചാണക്യന്‍ said...

കൊള്ളാം...ഇഷ്ടായി....

ജോണ്‍ ചാക്കോ, പൂങ്കാവ് said...

"സര്‍ക്കാരാണമെങ്കില്‍ തൊഴിലില്ലാത്തവരെ സ്നേഹം കൊണ്ട് വരിഞ്ഞുമുറുക്കി ഞെക്കികൊല്ലാന്‍ പെന്‍‌ഷന്‍ ഏകീകര ണമെന്ന പരിപാടിയും"
"അവളുടെ വീട്ടിലെ തട്ടുമ്പുറത്ത് വരെ കിടന്ന മൂടുപോയ ഓട്ടുകോളാമ്പിവരെ തൂക്കികൊടുത്തുണ്ടാക്കിയ കാശ് സ്കൂളിലെ മാനേജര്‍ക്ക് കൊടുത്തിട്ടാണ് സ്കൂളില്‍
കയറ്റിപ്പറ്റിയത്"
"ഇനി വീട്ടിലിരുന്ന് റബര്‍ വെട്ടുന്ന യന്ത്രം കണ്ടുപിടിക്കാന്‍ ഗവണ്‍‌മെന്റ് പറയുമോ ആവോ?"

നല്ല കൊട്ടുകള്‍ തന്നെ :)

OAB/ഒഎബി said...

എനിക്കിഷ്ടായി...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

സൂപ്പര്‍.. ഇനി ഇപ്പൊ പിള്ളേര്‍ കുറവാണെന്നും പറഞ്ഞ് സ്വന്തമായി നാലഞ്ചേണ്ണത്തിനെ അങ്ങ് പടച്ചു വിടാനും മതി

Ranjith Nair said...

കിടിലന്‍ ... ഇതില്‍ കുറഞ്ഞു ഒന്നും പറയാനില്ല..
ആ നോബല്‍ സമ്മാന സ്വപ്നം വിടണ്ട... മുറുകെ പിടിച്ചോ...

Meenakshi said...

ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന എഴുത്ത്‌. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

എറക്കാടൻ / Erakkadan said...

അച്ചായൻ കുറെ ചിരിപ്പിച്ചു.....

G Joyish Kumar said...

ചക്കിക്കൊത്ത ചങ്കരന്‍. ഐറ്റിക്കാരുടെ ഒരു ഗതികേടേ. :)

കണ്ണനുണ്ണി said...

ആരോടും പറയണ്ടാട്ടോ...
ഞാനും ഒരു ഐ ടി കാരനാ... :)

Anand said...

Adhyamaya systathinu munnil ninnum ingane kannedukkathe vayikkunnath. enikku valare ishtamayy.... Njan adhikam varnikkunnilla.. iwant contact you.....

anandnambissan2@gmail.com
9496809256

please visit: www.changaathy.com

lejose said...

വായിക്കാന്‍ രസമുണ്ട്‌ കേട്ടോ

mini//മിനി said...

വളരെ നന്നായിരിക്കുന്നു.
ഈ കുട്ടികളെ പിടുത്തം ഇന്ന് ജോലിയുടെ ഒരു ഭാഗമാണ്.
അങ്ങനെയുള്ള ഒരു അനുഭവത്തിന്റെ ചിത്രരൂപം കാണാന്‍ ഇവിടെ ക്ലിക്കുക.

http://mini-minilokam.blogspot.com/2009/06/24-dogs.html

Anil cheleri kumaran said...

ഹഹഹ.. രസായിട്ടെഴുതി.

ചിതല്‍/chithal said...

തകര്‍ത്തു!!

Akbar said...

കഥ നന്നായി ആസ്വദിച്ചു. ആശംസകള്‍

p.d.puthenpeedika said...

kollam nannayerikkunnu!!abhinandhanangal!!

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിരിക്കുന്നു ഷിബൂ.. :)

മേഘനാഥ് said...

11വർഷം ആയില്ലേ പിള്ളേർ ഒക്കെ ആയോടെ

Unknown said...

ചിരിച്ചു ചിരിച്ചു പണ്ഡാരമടങ്ങി..

: :: ::