Tuesday, July 3, 2012

കാമുകിയുടെ സമ്മാനം : ഭാഗം 2

                                                                                  ആദ്യ ഭാഗം വായിക്കാൻ 

ഒൻപതാം ദിവസം....
അവന്റെ നടുവിന്റെ വേദന കുറഞ്ഞെങ്കിലും ഹൃദയത്തിലുള്ള വേദന കൂടിക്കൂടി വന്നു.. 
അവളന്നും ചിരിച്ചു.. അവനന്നും കാരണം ചോദിച്ചു... അപ്പോഴും അവൾ ചിരിച്ചു...
അവസാനം ആ ദിവസം വന്നു..
പത്താം ദിവസം...
അവന്റെ ഫിസിയോതെറാപ്പി തീരുന്ന ദിവസം...

നെഞ്ചിലെ പ്രണയ വേദന കടിച്ചമർത്തിയാണ് അവൻ ഫിസിയോതെറാപ്പിക്കായി ചെന്നത്... അവന്റെ നെഞ്ചിലന്ങാണം ഇസിജി മെഷ്യൻ ഘടിപ്പിച്ചായിരുന്നെങ്കിൽ ഗ്രാഫ് വരയ്ക്കാൻ കൂലിക്ക് വേറെ ആളെ വെക്കേണ്ടീ വന്നേനെ!!! 
അവൻ അവളെ പ്രതീക്ഷിച്ച് പാന്റിറക്കി കട്ടിലിൽ കിടന്നു. അവൾ വരുന്നത് അവൻ കണ്ടു. അവൻ തല ഉയർത്തി അവളെ നോക്കി. അവളുടെ മുഖത്ത് ഒരു മ്ലാനത തോന്നുന്നുണ്ടോ? അവളുടെ ചിരിക്ക് അലപം മന്ങലില്ലേ? അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ? 

എന്നും ആദ്യം ചെയ്യുന്നത് കരണ്ട് അടിപ്പിക്കലായിരുന്നു..പിന്നീട് ആയിരുന്നു ഓയിന്റ്മെന്റ് തേച്ചുള്ളത്.പക്ഷേ ഇന്ന് ആദ്യം ഓയിന്റ്‌മെന്റ് തേച്ചവൾ മസാജ് ചെയ്യുന്നു. അവൾ തന്നെ പാന്റ് അല്പം കൂടി ഇറക്കിയിട്ടു. അവളുടെ ചിരി അവന്റെ കാതുകളിൽ നിറഞ്ഞു. അവന്റെ മനസ് തണുത്തു. അവളുടെ ചിരി കേട്ടല്ലോ?എന്നത്തേയും പോലെ അവൻ ഇന്നും ചോദിച്ചു,ഉത്തരം കിട്ടില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ...
"എന്തിനാ ചിരിക്കുന്നത്?" അവൻ ചോദിച്ചു...
"ഏയ് ചുമ്മാ ചിരിച്ചതാ..." എന്ന് അവൾ മറുപിടി പറയും എന്ന് അവൻ കരുതി.
"പിന്നെ പറയാം....." അവൾ മറുപിടി പറഞ്ഞു. അളുടെ മറുപിടി അവനു വിശ്വസിക്കാനേ പറ്റിയില്ല...
അപ്പോ അവൾക്ക് തന്നോട് എന്തോ പറയാനുണ്ട്... 
അച്ഛൻ ഇച്ഛഇച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ !!!!

ദേഹത്ത് നിന്ന് ഓയിന്റ്‌മെന്റ് കോട്ടണിൽ തൂത്ത് ഡസ്റ്റ്ബിബ്ബിൽ ഇട്ടിട്ട് അവൾ പോകുന്നത് അവൻ കണ്ടൂ. പോകുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നോ??
കരണ്ട് അടിപ്പിക്കാൻ വന്നത് അവൾ അല്ലായിരുന്നു. വേറെ ആൾ ആയിരുന്നു. അവൾ എവിടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്. പതിനഞ്ച് മിനിട്ടൂകൾ പതിനഞ്ച് മണിക്കൂറുകൾ ആയിട്ടായിരുന്നു അവന് തോന്നിയത്... താൻ പോകുന്നത് കാണാനുള്ള സങ്കടം കൊണ്ട് അവൾ മാറിയതായിരിക്കും.... അവളെ കണ്ടില്ലങ്കിൽ താനെന്ങനെ തന്റെ പ്രണയം അവളോട് പറയും....

പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ മെഷ്യനിൽ നിന്നുണ്ടായ അലാം തന്റെ ജീവിതത്തിന്റെ അവസാന വിസിൽ ആയിട്ടാണ് അവനു തോന്നിയത്... അവളെ കാണാതെ പോകേണ്ടി വരികയെന്നു വെച്ചാൽ...തന്നോട് പിന്നെ എന്തോ പറയാം എന്ന് പറഞ്ഞ് പോയതാണവൾ..
അവളെ പ്രതീക്ഷിച്ച് അവൻ കുറച്ചു സമയം കൂടി അവിടെ നിന്നു...
"ചേട്ടാ വേഗം ഇറന്ങ്.. അടുത്ത് പേഷ്യന്റിനു കയറാനുള്ള സമയമായി...". ഒരുത്തി വന്നു പറഞ്ഞു. അവളുടേ മുഖത്ത് നോക്കി രണ്ടൂ കുത്ത് കൊടുത്താലോ എന്ന് ആലോചിച്ചു എങ്കിലും അത് വേണ്ടാ എന്ന് വെച്ചിട്ടവൻ മുറിക്ക് പുറത്തേക്കിറന്ങി.

അവളെ ഒരിക്കൽ കൂടി ഒന്നു കണ്ടിരുന്നെങ്കിൽ...
അവളുടെ സഹപ്രവർത്തകർ തന്നെ നോക്കുന്നത് അവൻ കണ്ടു... അവരുടെ മുഖത്ത് അടക്കി പിടിച്ച ചിരി ഉണ്ടോ???
അറിയില്ല...
പക്ഷേ അവൾ...
ഇനി നിന്നിട്ടൂം കാര്യമില്ല...
ഈശ്വരൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരും എന്ന് മനസിനെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ വാതിൽ കടന്നു പുറത്തേക്കിറന്ങി...
അവൻ ഒന്നു കൂടെ തിരിഞ്ഞു നോക്കീ.... 
അവൾ അവിടെയന്ങാണം ഉണ്ടോ? 
ഇല്ല.. അവൾ ഇല്ല..

അവൻ ഇടനാഴി കടന്ന് ആശുപത്രിക്ക് വെളിയിലേക്കിറന്ങി..
"ശ്ശ്...ശ്ശ്...ശ്ശ്..." ആരോ വിളിക്കുന്നു... അവൻ തിരിഞ്ഞു നോക്കി..
അവൾ!!! ചിരിച്ചു കൊണ്ട് അവൾ വരുന്നു..
അവൾ തന്റെ കൈയ്യിലിരുന്ന ഒരു കവർ അവന്റെ നേരെ നീട്ടി..
"എന്റെയൊരു ഗിഫ്റ്റ് ആണ്..വാന്ങിച്ചോളൂ..."അവൾ പറഞ്ഞു.
"എന്തിനാ ഗിഫ്റ്റ്?"" അവൻ ചോദിച്ചു...
"എല്ലാം ഇതിനകത്ത് എഴുതിയിട്ടുണ്ട്..."അവൾ അത് പറഞ്ഞിട്ട് അവനൊന്നും ചോദിക്കാൻ സമയം കൊടുക്കാതെ തിരിഞ്ഞു നടന്നു.

അവൻ അവൾ നൽകിയ ഗിഫ്റ്റും കൊണ്ട് വീട്ടിലേക്ക് പോയി.. അവൾ എന്തായിരിക്കും ഇതിൽ വെച്ചിരിക്കുന്നത്? ഹൃദയത്തിന്റെ പടമുള്ള കാർഡായിരിക്കും ചിലപ്പോൾ അല്ലങ്കിൽ പ്രണയിക്കുന്ന രണ്ടു പേരുടെ പടമായിരിക്കാം...അല്ലങ്കിൽ എന്തെങ്കിലും ചെറിയ പാവക്കുട്ടി ആയിരിക്കാം.. ഏഠായാലും ഗിഫ്റ്റിന്റെ കനം കണ്ടിട്ട് കാർഡൊന്നും ആകാൻ വഴിയില്ല.ആശുപത്രിയിൽ നിന്ന് ആറു കിലോമീറ്റർ അകലെ വീടുകൊണ്ടൂവെച്ച അപ്പനെ അവൻ മനസിൽ തെറി പറഞ്ഞു. ആറുകിലോമീറ്റർ ദൂഅരം അവന് ആറായിരം കിലോമീറ്റർ ദൂരമായിട്ടാണ് തോന്നിയത്....

വീട്ടിലേക്ക് കയറുമ്പോഴേ കണ്ടൂ, അപ്പനും അമ്മയും. തന്റെ വരവ് കാത്തിരിക്കുകയാണ്. വീട്ടിലേക്ക് കയറിയതും അമ്മ പറഞ്ഞു.
"ഏടാ മോനേ, ആ തോമ്മാച്ചൻ പറഞ്ഞിട്ട് നമ്മളു പോയിക്കണ്ടാ പെണ്ണില്ലേ,അവളുടെ വീട്ടീന്ന് ഇപ്പോ വിളിച്ചായിരുന്നു.. കല്യാണത്തിനു അവർക്കു സമ്മതമാ..ഞന്ങളു പറഞ്ഞു നിന്നോടു ഒന്നു ചോദിക്കട്ടന്ന്.. ഉടനെ തിരിച്ചു വിളിക്കണമെന്നവർ പറഞ്ഞു.."

"അതിപ്പോ.. നമുക്ക് ഒന്നൂടെ ആലോചിച്ചിട്ട്.."
"അതിനിത്ര ആലോചിക്കാൻ എന്ത് ഇരിക്കുന്നു... അന്ന് ആ പെണ്ണിനെ കണ്ടിട്ട് നീ പറഞ്ഞത് അവൾ നിന്റെ ഭാര്യയാകാൻ ജനിച്ചതുപോലെയുണ്ടന്നൊക്കെയല്ലേ.."അപ്പന്റെ വക ഡയലോഗ്
"എന്നാലും അപ്പാ.. ഞാൻ ഒന്നൂടെ അവടെ മുഖം ഒന്ന് ഓർത്ത് നോക്കട്ട്..."
"നീ ഇതുവരെ പെണ്ണു കണ്ട പത്തറുപത് പെൺപിള്ളാരുടെ മുഖം ഓർമ്മിച്ചെടുക്കാനുള്ള കഴിവ് നീ പത്താം ക്ലാസിൽ കാണിച്ചായിരുന്നെങ്കിൽ ഒന്നാം റാങ്ക് വാന്ങാമായിരുന്നു...". വീണ്ടും അപ്പൻ

"ചങ്കിൽ കുത്താതെ അപ്പാ... ഇപ്പോ ഒരു പെണ്ണ് ചങ്കിൽ കോരിയിട്ട പ്രണയത്തിന്റെ വേദന ഒന്നു മാറ്റട്ടെ.." എന്ന് മനസിൽ പറഞ്ഞ് അവൻ മുറിക്കകത്തേക്ക് കയറി വാതിൽ അടച്ചു.. തുടിക്കുന്ന ഹൃ^ദയത്തോടെ അവൾ കൊടുത്ത ഗിഫ്റ്റ് അവൻ തുറന്നു...
മനോഹരമായി വെച്ചിരിക്കുന്ന അഞ്ച് വിഐപി അണ്ടർവെയറുകൾ..!!
അതെ അഞ്ച് ജെട്ടികൾ...
അതിനകത്ത് എഴുതി വെച്ചിരുന്ന എഴുത്ത് എടൂത്തവൻ വായിച്ചു

"കഴിഞ്ഞ പത്തു ദിവസവും നിന്ങൾ ഇട്ടുകൊണ്ട് വന്നത് ഒരു അണ്ടർവെയർ തന്നെ ആയിരുന്നു.ഇതിന്റകത്ത് അഞ്ച് ജട്ടികൾ വെച്ചിട്ടൂണ്ട്.ദിവസവും മാറിയില്ലങ്കിലും ഒരു രണ്ടു ദിവസം കൂടുമ്പോഴെങ്കിലും ഓരോന്ന് മാറിയിട്ടുകൂടെ... ഞാനെന്തിനാ ചിരിച്ചതെന്ന് നിന്ങൾക്ക് ഇപ്പോൾ മനസിലായിക്കാണുമല്ലോ???""  

കർത്താവേ അപ്പോൾ അവൾ ചിരിച്ചത് തന്നെ കളിയാക്കിയാരുന്നല്ലേ?? അവളുടേത് കൊലച്ചിരി തന്നെ ആയിരുന്നു...

"അപ്പോ..അപ്പോ..." അവൻ വിളിച്ചു
"എന്താടാ..." അപ്പൻ ചോദിച്ചു
"ആ പെണ്ണിന്റെ വീട്ടുകാരോട് നമുക്കും സമ്മതമാണന്ന് പറഞ്ഞേക്ക്" അവൻ പറഞ്ഞു..

അഞ്ചു ജെട്ടികളും ചുരുട്ടി കട്ടിലിൽ കീഴിലേക്ക് ഇട്ടിട്ട് അവൻ അവളുടെ എഴുത്ത് ഞുള്ളിക്കീറി...
"എടാ..." അപ്പന്റെ വിളി..
"എന്താ അപ്പാ.."
"എടാ നമ്മളു വിളിക്കാൻ ലേറ്റായതുകൊണ്ട് നമൂക്ക് കല്യാണത്തിനു ഇഷ്ടമല്ലന്ന് കരുതി അവരു വേറെ വാക്കു കൊടൂത്തന്ന്"

ഠിം !!!
നെഞ്ചിനകത്തൊരു വേദന!!!
വീണ്ടൂം ഒരു ഠിം !!!
അവൻ കട്ടിലിലേക്ക് വീണു...
ഇപ്പോൾ തന്റെ നെഞ്ചിനുള്ളിലെ വേദന പ്രണയത്തിന്റെ വേദന അല്ലന്നും തട്ടിപ്പോകാനുള്ള വേദനയാണന്നും അവനു തോന്നി.... 

4 comments:

Unknown said...

eeshoooooooooo....

ഭായി said...

നന്നായിട്ടുണ്ട് തെക്കേടാ.

Anonymous said...

ha ha ha
super !..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

kalakki :)

: :: ::