Friday, February 20, 2009

പ്രേത വരനെ ആവിശ്യമുണ്ട് :



പെണ്‍ - അവിവാഹിത

പ്രായം - 25

ഉയരം : 5 അടി നാലിഞ്ച്

ഭാരം :60കിലോ

വിദ്യാഭ്യാസം : -----

താമസം : മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരം


സുന്ദരിയും സുശീലയും ശീലാവതിയും ആയി ഇരുപന്തഞ്ച് വയസുള്ള മധുരപ്പതിനേഴുകാരി യായ പ്രേതത്തിന് അനിയോജ്യമായവിവാഹാലോചനകള്‍ ക്ഷണിക്കുന്നു.


വധുവിനെക്കുറിച്ച് :


ജനിച്ചനാള്‍ മുതല്‍ അമ്മയ്ക്ക് സ്വസ്ഥത കൊടുത്തിട്ടില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ഗവണ്‍‌മെന്റ് ആശുപത്രിയിലായിരുന്നു ജനനം. പഠിക്കുന്ന കാലം മുതലേ വശപ്പെശകാ യിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞ് പരത്തുന്നത്. അതിലൊട്ടും സത്യമില്ലന്നാണ് അവള്‍ പറയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പതിനഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. കരക്കാരാണ്‍പിള്ളാര്‍ കൊടുത്തതാണ് . ഇവള്‍ക്കുവെണ്ടിമാത്രം നാലുമൊബൈല്‍ കമ്പിനിക്കാര്‍ഇവളുടെ വീടിനുചുറ്റും ടവര്‍ വച്ചു കൊടുത്തിരുന്നു. പോലീസ് വണ്ടി ഇടയ്ക്കിടെ വരുന്നതിനുവേണ്ടി പഞ്ചായത്ത് നേരിട്ട് ഇവളുടെ വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് മാര്‍ക്ക് ദാനം കൊടു ത്തിട്ടും ഒരു ഗ്രേഡും വാങ്ങാന്‍ പറ്റിയില്ല. മോള്‍ക്ക് ‘എ’ ഗ്രേഡാണന്ന് പറഞ്ഞായിരുന്നു അമ്മയുടെ നടപ്പ്. വസ്ത്രധാരണത്തിലാണ് മോള്‍ക്ക് എപ്പോഴും‘എ’ ഗ്രേഡ് കിട്ടിയിരുന്നതെ ന്ന് അമ്മ ആരോടും പറഞ്ഞില്ല.


പത്താംക്ലാസ് ‘കഴിച്ച‘ ഉടനെ സീരിയലില്‍ അഭിനയിക്കാന്‍ പോയെങ്കിലും ചാന്‍സ് കിട്ടിയത് ചില ഇംഗ്ലീഷ് സിനിമകളില്‍.അതും സംസാരമില്ലാത്ത സ്പെഷ്യല്‍ ഇഫക്‍റ്റുസു കള്‍ മാത്രമുള്ള സിനിമകള്‍ ! കുറച്ച് സിനിമകളില്‍ അഭിനയിച്ചു എങ്കിലും അതെല്ലാം തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ സിഡി റിലീസിംങ്ങ് മാത്രമായിരുന്നു. നാട്ടില്‍ പേരെടുത്ത നായികയെത്തേടിപലരും വരുന്നത് നാട്ടുകാര്‍ക്ക് അസൌകര്യമായപ്പോള്‍ സിനിമാ നായകന്മാരെ ജനങ്ങള്‍ ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിപ്പിച്ചു. അതോടെ നായികന്മാരാരും നായികയെത്തേടി വരാതാവുകയും നായിക ഫീല്‍ഡില്‍ നിന്ന് ഔട്ടാവുകയും ചെയ്തു.


ആരേയും മനം‌മയക്കുന്ന സുന്ദരിയായതുകൊണ്ട് പലരും ഇവളുടെ പുറകെ നടന്നിരുന്നു. സോഷ്യലിസത്തില്‍ ഇവള്‍ അടിയുറച്ചു വിശ്വസിച്ചതുകൊണ്ട് ഉള്ളവനോടും ഇല്ലാത്ത വനോടും ഒരു വെത്യാസവും കാണിച്ചിരുന്നില്ല. ‘ എല്ലാവരോടും തുല്യ നീതി’ എന്നായിരുന്നു ഇഅവളുടെ മുദ്രാവാക്യം. പക്ഷേ നാട്ടുകാരുടെ ഭാഗ്യത്തിനും ശവപ്പറമ്പ് വാസികളുടെ നിര്‍ഭാഗ്യത്തിനുമായി ആരക്കയോ ചേര്‍ന്ന് ഇവളെ വെള്ളത്തില്‍ താഴ്ത്തി. അന്നുമുതല്‍ ഇവള്‍ ശവപ്പറമ്പ് വാസികളുടെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്.


ബാച്ചിലേഴ്‌സായ പ്രേതങ്ങളെ ഇവള്‍ കണ്ട ഭാവം നടിക്കാറില്ല. ഇവളുടെ നോട്ടവും തീവ്രമായ ഭാവവും തീക്ഷ്‌ണമായ കണ്ണുകളും കൊണ്ട് തങ്ങളുടെ ആണുങ്ങളെ ഇവള്‍ വലവീശിപ്പിടിക്കാന്‍ നോക്കുന്നു എന്ന് കുടുംബമായി താമസിക്കുന്ന പെണ്‍പ്രേതങ്ങളുടെ പരാതിയെത്തുടര്‍ന്ന് മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരത്തില്‍ ഇവളെ താല്‍ക്കാലിക മായി താമസിപ്പിച്ചിരിക്കുകയാണ്. ഇവളുടെ പേരില്‍ മുനിസിപ്പല്‍ ശവപ്പറമ്പില്‍ ആറടിമണ്ണ്രജിസ്‌ട്രേഷന്‍ കഴിഞ്ഞ് കിടപ്പുണ്ട്. വിവാഹ നിശ്ചയത്തിനുശേഷം അവിടേക്ക് താമസം മാറ്റുന്നതാണ്.


ഡിമാന്റുകള്‍ :


പയ്യന്‍ പ്രേതം വെളുത്തതായിരിക്കണം . കഷണ്ടിയുണ്ടങ്കില്‍ ചൈനാഗേറ്റില്‍ പോയി തലഫിക്സ് ചെയ്യണം. കുഴിഞ്ഞ കണ്ണുകള്‍ആകാന്‍ പാടില്ല. ചിരിക്കുന്നുടനെ കോമ്പല്ലുകള്‍ വെളിയില്‍ കാണണം. ഗവണ്‍‌മെന്റിന്റെ മലനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റോ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റോ ഉള്ള സെമിത്തേരികളിലോ ചുടുകാട്ടിലോ ശവപ്പറമ്പിലോ കയറിക്കിടക്കാന്‍ സ്വന്തമായിട്ട് ആറടിമണ്ണുള്ളവനെങ്കിലും ആയിരിക്കണം. പട്ടിണി കിടന്നോ ലോക്കപ്പില്‍ കിടന്നോ മരിച്ചവനായിരിക്കരുത്.ബ്ലഡ് കുടിച്ച് പരിചയമുണ്ടായിരിക്കണം. വെളുത്തവാ‍വ് ദിവസങ്ങളില്‍ ഇവളുടെ കൂടെ രക്തം കുടിക്കാന്‍ കിലോമീറ്ററുകള്‍സഞ്ചരിക്കേണ്ടിവരും. കടവാവലുകളെ നിയന്ത്രിക്കാന്‍ അറിഞ്ഞിരിക്കണം. ഇതല്ലാതെ മറ്റ് ഡിമാന്റുകള്‍ ഒന്നും ഇല്ല. ജാതി മതം ഭാഷ സാമ്പത്തികം ഒന്നും പ്രശ്‌നമല്ല.


ബ്രോക്കറുമാര്‍ ഇടയില്‍ കയറരുത്. നേരിട്ട് മാത്രം ബന്ധപ്പെടുക. നേരില്‍ വരുന്നവര്‍ രാത്രി പതിനൊന്നിനുശേഷം മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരച്ചുവട്ടില്‍ എത്തുക.

3 comments:

Mr. X said...

:-)

ശ്രീക്കുട്ടന്‍ | Sreekuttan said...

ഓ.. പിന്നേ.. അവളുടെ ബോയ്ഫ്രണ്ടിനെ നോക്കി ഇരിക്കുവാണെന്ന് കണ്ടാലറിഞ്ഞുകൂടേ.. അതിനെടേല് കല്യാണം ആലോചിക്കുന്നോ!!!..

കൊലകൊമ്പന്‍ said...

ഈശോയെ..
സംഭവം കൊള്ളാം

: :: ::