Saturday, February 9, 2008

കിഷിലെ നിറമില്ലാത്ത സന്ധ്യകള്‍

ദുബായ് എയര്‍‌പോര്‍ട്ടില്‍ വിനയന്‍ എത്തിയപ്പോള്‍ ആറുമണി കഴിഞ്ഞിരുന്നു.വര്‍ക്ക് സൈറ്റില്‍ നിന്ന് നേരിട്ട് കമ്പിനി വണ്ടിയില്‍ എയര്‍‌പോര്‍ട്ടില്‍ എത്തിയതുകൊണ്ട് സമയത്തിന് എത്താന്‍ കഴിഞ്ഞു.ഏഴുമണീക്കാ‍ണ് കിഷിലേക്കുള്ള അവസാനഫ്ലൈറ്റ്. അതിനു കിഷിലെത്തിയാല്‍ നാളത്തെ ഫ്ലൈറ്റിന് തിരിച്ച് വരാം.രാവിലെജോലിക്ക് കയറുകയും ചെയ്യാം.കൈയ്യിലെ ബാഗില്‍ ഒരു ജോഡി വസ്ത്രമാണുള്ളത്.പോക്കറ്റില്‍നൂറ്റമ്പത് ദിര്‍ഹംസുമുണ്ട്.

വിനയന്‍ ചെക്കിന്‍ കൌണ്ടറിലെ ക്യൂവില്‍ ചെന്നു നിന്നു.രണ്ടുദിവസം കഴിഞ്ഞിട്ട്ചെറിയ പെരുന്നാള്‍ ആയതുകൊണ്ട് കിഷിലേക്കുള്ള യാത്രയ്ക്ക് തിരക്കാണ്.എത്ര്യോ ആളുകളാണ്ദിവസവും കിഷിലേക്ക് പോകുന്നത്.സ്വപ്‌നഭൂമിയില്‍ നിന്ന് ഇടത്താവളത്തിലേക്കുള്ള യാത്ര.ആ ഇടത്താവള ത്തില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉണ്ടാവുന്നു.അവിടിത്തെ മണ്ണില്‍ ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക്ഇറങ്ങിപ്പോയവരുണ്ടാകാം.പൊട്ടിയപട്ടം പോലെ ദിക്കുകളറിയാതെ ജീവിതത്തില്‍നിന്ന് പറന്ന് പറന്ന് എവിടേക്കോപോയവര്‍ ....

ഇന്നലെയാണ് വര്‍ക്ക് സൈറ്റ് സൂപ്പര്‍വൈസര്‍ വന്ന് പറഞ്ഞത്, വിനയന്‍ നാളയുംകൂടി കിഷിലേ ക്ക് പോകണം.അടുത്ത പ്രാവിശ്യം വര്‍ക്ക് വിസ ശരിയാക്കിതരാം.താനൊന്നും തിരിച്ച് പറഞ്ഞില്ല.ഇതും കൂടി കൂട്ടി നാലാമത്തെ പ്രാവിശ്യമാണ് കിഷിലേക്ക് വിസമാറാന്‍ പോകുന്നത്.ഓരോ പ്രാവിശ്യവും കിഷിലേക്ക് പോകുന്നതിനു മുമ്പ് പറയുന്നതാണ്അടുത്ത പ്രാവിശ്യം വര്‍ക്ക് വിസ തരാമെന്ന്. തന്നെപ്പോലെ നൂറുകണാക്കിന് ഇന്ത്യക്കാരുംഫിലിപ്പീനികള്‍ഊം ദിവസവും വിസമാറുന്നതിനുവേണ്ടി കിഷിലേക്ക് പോകുന്നുണ്ട്.

വിനയന്റെ കണ്‍സ്‌ട്രക്ഷന്‍ കമ്പിനിയില്‍ ജോലിചെയ്യുന്നവരില്‍ പകുതിയിലധികം പേരുംവിസി റ്റിംങ്ങ് വിസയില്‍ നാട്ടില്‍ നിന്ന് എത്തിയവരാണ്.ഏജന്റ്മാര്‍ക്ക് അമ്പതിനായിരംമുതല്‍ ഒരു ലക്ഷം രൂപവരെ കൊടുത്ത് എത്തിയവരാണ് അധികവും.രാവിലെ മുതല്‍വൈകുന്നേരം വരെ ചുട്ടുപോള്ളുന്ന വെയിലത്ത് നിന്നാല്‍ കിട്ടുന്നത് അമ്പത് ദിര്‍ഹംസ്ആണ്.സൈറ്റില്‍ നില്‍ക്കുമ്പോള്‍ മനസിനും ശരീരത്തിനും ചൂടാണ്.ശരീരം തളര്‍ന്നാലുംമനസ് തളരാന്‍ പാടില്ല.ജീവിതം ചതുരംഗകളമാണ് , ഒരിക്കല്‍ വെട്ടിപ്പോയാല്‍ ജീവിതമെന്ന കളത്തിന് പുറത്തായിരിക്കും.ഏതായാലും താമസത്തിന് പണം നല്‍കേണ്ടഎന്നത് വലിയ ആശ്വാസമാണ്.ഒരോ ദിവസവും കഴിയുന്തോറും ദുബായിലെ വാടകകൂ ടുകയാണ്.വാടകകൊടുത്താലും വില്ലകളും ഫ്ലാറ്റുകളും കിട്ടാനില്ല.തങ്ങള്‍ക്ക് താമസിക്കാന്‍കമ്പിനി തന്നെ സ്ഥലം ശരിയാക്കി തന്നിട്ടുണ്ട്.പഴയ ഒരു കണ്ടയ്‌നര്‍ ഒരു വീടുപോലെആക്കി തന്നിട്ടുണ്ട്. അതില്‍ ഇരുപതോളം പേര്‍ സ്വപ്നങ്ങള്‍ കണ്ട് നാളയുടെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഉറങ്ങാനായി എത്തും.

പരിശോധന കഴിഞ്ഞ് വിനയന്‍ കസേരയില്‍ ചെന്നിരുന്നു.നാളെത്തന്നെ പുതിയ വിസഅയച്ചു തരാമെന്നാണ് സൂപ്പര്‍ വൈസര്‍ പറഞ്ഞത്.നാളെത്തന്നെ വിസ കിട്ടിയില്ലങ്കില്‍എല്ലാ കണക്കൂകൂട്ടലു കളും പിഴക്കും.മറ്റെന്നാള്‍ മുതല്‍ മൂന്നുദിവസം എമിഗ്രേഷന്‍ ഓഫീസുകളെല്ലാംഅടയ്ക്കും.മൂന്നു ദിവസം ഒരൊറ്റ വിസപോലും പുതുക്കത്തില്ല. വിനയന് പോകാനുള്ള ഫ്ലൈറ്റ് അനൌണ്‍സ് ചെയ്തു. റണ്‍വേയില്‍ കിഷിലേക്ക്പോകാനായി കിടക്കുന്ന ഫ്ലൈറ്റ് കണ്ട് വിനയന് ചിരി വന്നു.സിഐഡി മൂസയില്‍ദിലീപ് അവസാനം സ്‌കോട്‌ലാന്‍ഡിലേക്ക് പോകുന്ന പോലുള്ള ഒരു വിമാനം.അമ്പതോളം പേര്‍‌ക്കേ അതില്‍ കയറാന്‍ പറ്റൂ.വിനയന്‍ ഒരു സീറ്റില്‍ ചെന്നിരുന്ന്ബെല്‍റ്റ് ഇട്ടു.നാട്ടിലെ ബസില്‍ കയറുന്നതുപോലെയാണ് കിഷിലേക്കൂള്ള വിമാനത്തില്‍കയറുന്നത്.എവിടെ വേണമെങ്കിലും ചെന്നിരിക്കാം.നിമിഷങ്ങള്‍ക്കകം വിമാനംപറന്നുയര്‍ന്നു.ദുബായിയുടെ പ്രകാശ ചാരുതകള്‍ അപ്രത്യക്ഷമായി.ഇറാനിലേക്ക്വിമാനം പ്രവേശിച്ചതായി ആറിയിപ്പ് വന്നു.ദുബായില്‍ നിന്ന് മുപ്പത്തഞ്ച് മിനിറ്റ് കൊണ്ട്കിഷായി.കിഷിലേക്ക് വിമാനം ലാന്റ് ചെയ്തു.

വിമാനം ഇറങ്ങുന്നവരെ വിനയന്‍ ശ്രദ്ധിച്ചു.ചിലരുടെ മുഖത്ത് പരിഭ്രമം കണ്ടു.അവരെല്ലാം തന്നെ ആദ്യമായി വിസ മാറാന്‍ കിഷിലെത്തിയവര്‍ ആണന്ന് അയാള്‍ക്ക് മനസിലായി. ഒട്ടുമിക്കവരും മലയാളികളാണ്.കൂട്ടത്തില്‍ നാലു സ്ത്രികളും ഉണ്ട്.നാട്ടില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ ദുബായിലേക്ക്കൊ ണ്ടുവന്നവരായിരിക്കണം.നാട്ടില്‍ ഉള്ളവര്‍ക്ക് ദുബായ് സ്വപ്‌നഭൂമിയാണ്.പണംമാത്രം വിളയുന്ന സ്വപ്‌നഭൂമി. ദുബായില്‍ ജോലിക്കാരനാണ് പയ്യന്‍ എന്നതുകൊണ്ട്മാത്രം വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തതായിരിക്കണം അവരെ.

എമിഗ്രേഷന്‍ കൌണ്ടറില്‍ ഇരിക്കുന്ന അറബി പാസ്‌പോര്‍ട്ടില്‍ സീലടിക്കൂമ്പോള്‍തന്റെ മുഖത്തേക്ക് സുക്ഷിച്ച് നോക്കുന്നത് വിനയന്‍ കണ്ടു.മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നസിമിന്റ് തരികള്‍ കണ്ടിട്ടാവും അയാള്‍ നോക്കുന്നത്.സ്ത്രികള്‍ക്ക് ശിരോവസ്ത്രം നല്‍കിഅവരെ പുറത്തേക്ക് വിട്ടു.വിനയന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന സിമിന്റ് തരികള്‍കൈകൊണ്ട് വലിച്ചു പറിക്കാന്‍ ശ്രമിച്ചു.അത് കണ്ടിട്ട് കൌണ്ടറില്‍ ഇരിക്കുന്നഅറബി പുറത്തുനിന്ന അറബിയോട് എന്തോ പറഞ്ഞു. കൌണ്ടറിന് പുറത്തുനിന്ന അറബി വിനയനെ അയാളുടെ അടുത്തേക്ക് വിളിച്ചു.വിനയന്‍ആകെ പരിഭ്രമിച്ചു.അയാള്‍ പറഞ്ഞത് വിനയന് മനസ്സിലായില്ല.താന്‍ പറയുന്നത്വിനയന് മനസിലാവുന്നില്ല അറബിക്ക് തോന്നി. തന്റെ പുറകെ വരാന്‍ വിനയനോട്അയാള്‍ ആഗ്യം കാണിച്ചു.വിനയന്‍ വിറയലോടെ അയാളുടെ പുറകെ ചെന്നു.അയാള്‍ഓഫീസ് റൂമിനോട് ചേര്‍ന്നുള്ള ബാത്ത് റൂം വിനയന് ചൂണ്ടിക്കാണിച്ചു.
മുഖം കഴുകി പുറത്തിറങ്ങിയപ്പോള്‍ വിനയന്റെ പാസ്‌പോര്‍ട്ടുമായി അറബി കാത്തുനില്‍പ്പൂണ്ടാ യിരുന്നു.വിനയന്റെ നേരെ അയാള്‍ പുഞ്ചിരിച്ചു.”ദൈവം അനുഗ്രഹിക്കട്ടെ”അയാള്‍വിനയന് ആശംസകള്‍ നേര്‍ന്നു.വിനയനും ചിരിച്ചെന്ന് വരുത്തി വിമാനത്താവളത്തിന്പുറത്തേക്ക് നടന്നു.വാതുക്കല്‍ തന്നെ ഏതെങ്കിലും ഹോട്ടലിന്റെ ബസ് കാണുമെന്ന് വിനയനറിയാമായിരുന്നു. ഭാഗ്യത്തിന് ഫെറാബി ഹോട്ടലിന്റെ ബസ് കാത്തു കിടപ്പുണ്ടായിരുന്നു.

ഫെറാബിഹോട്ടലിലേക്ക് പോകുന്നതാണ് നല്ലത്.വാടക അല്പം കൂടിയാലും താമസത്തിന്നല്ലത് അതാണ്.കിഷ് എയര്‍‌ലൈന്‍സിന്റെ ഓഫീസ് അവിടെതന്നേ ആയതുകൊണ്ട്ടിക്കറ്റ് കണ്‍ഫര്‍മേഷന് ഓടിനടക്കേണ്ട.സീറ്റെല്ലാം നിറഞ്ഞ ഉടനെ ബസ് വിട്ടു.പണ്ട്പേര്‍ഷ്യ എന്ന് അറിയപ്പെട്ടിരുന്ന ഇറാനിലെ മാറ്റം വിനയന്‍ കണ്ടു.ദുബായ് പോലെവൃത്തിയുള്ള നഗരം.റോഡിന്റെ വശങ്ങളില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍‌ .വിശാലമായറോഡിന്റെ നടുക്ക് ഈന്തപ്പനകള്‍ കായ്ച്ചു നില്‍ക്കുന്നു.ഈന്തപ്പനകളില്‍ കളര്‍ബള്‍ബുകള്‍ തൂക്കിയിരുന്നു. സമ്പല്‍ സ‌മൃദ്ധിയുടെ പച്ചപ്പ്.പക്ഷേ ആരക്കയോ ചെയ്തുകൂട്ടിയതോ കൂട്ടുന്നതോ ആയ(അങ്ങനെ പറഞ്ഞ് പരത്തുന്ന)കൊള്ളരുതായ്മകള്‍ക്ക് ഉപരോധം എന്ന ശിക്ഷ അനുഭവിക്കുന്നഇറാന്‍ ജനത.ആരുടേയും മുന്നില്‍ തലകുനിക്കാത്ത ഇറാനികളുടെ ആത്മാഭിമാനത്തെ വിനയന്‍മനസില്‍ അഭിനന്ദിച്ചു.ഫെറാബി ഹോട്ടലിന്റെ മുന്നില്‍ ബസ് നിന്നു.കൌണ്ടറില്‍ നിന്ന്ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കിയപ്പോള്‍ റൂമിന്റെ താക്കോല്‍ കിട്ടി.

വിനയന്‍ റൂമിലേക്ക് ചെന്നു.റൂമില്‍ വിനയനെ കൂടാതെ ഏഴുപേരാണ് ഉള്ളത്.അഞ്ചു മലയാളികളും രണ്ടു പഞ്ചാബികളും.അപരിചിതത്വത്തിന്റെ മഞ്ഞുരുകി കഴിഞ്ഞപ്പോള്‍ അവര്‍ ചിരപരിചിതരെ പോലെ ആയി. നേരം വെളുത്തയുടനെ വിനയന്‍ റെസ്റ്റ്‌റന്റില്‍ പോയി ചായ കുടിച്ചു വന്നു. ഹോട്ടലിന്റെതാഴത്തെ നിലയിലെ ടെലിഫോണ്‍ ബൂത്തിനോട് ചേര്‍ന്നുള്ള വലിയ സ്ക്രീനില്‍ വിസവ രുന്നവരുടെപാസ്‌പോര്‍ട്ട് നമ്പരും പേരും എഴുതി കാണിക്കുന്നുണ്ടായിരുന്നു.വിനയന്‍ അവിടെ ചെന്നുനിന്നു.പത്തുമണിയായപ്പോള്‍ വിനയന്റെ വിസയുടെ കോപ്പിയെത്തി.പാസ്‌പോര്‍ട്ട് കാണി ച്ച്വിസവാങ്ങി എയര്‍‌ലൈന്‍‌സിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ ക്യു‌വിന് നല്ല നീളം. കഴിഞ്ഞപ്രാ വിശ്യങ്ങളില്‍ വിസയെത്തി രണ്ടുമണിക്കൂറിനുള്ളില്‍ വിനയന്‍ കിഷ് വിട്ടതാണ്.പക്ഷേഈ പ്രാവിശ്യം ഒരു ദിവസം കൂടി താമസിക്കേണ്ടി വരും.ചെറിയ പെരുന്നാള്‍ ആയ്യതുകൊണ്ട്ഫ്ലൈറ്റുകള്‍ കുറവാണത്രെ!

പിറ്റേന്നത്തേക്ക് ടിക്കറ്റ് കണ്‍ഫേം ആക്കിയിട്ട് വിനയന്‍ മുറിയില്‍ ചെന്നപ്പോള്‍ കൊല്ലംകാരന്‍ ശ്രീജിത്തും ആലപ്പുഴക്കാരന്‍ വിനോദും ഊണുകഴിക്കാന്‍ ഇറങ്ങുകയായിരുന്നു.ടിക്കറ്റ് എടുത്ത് ബാഗില്‍ വെച്ചിട്ട് വിനയനും അവരോടൊപ്പം ഇറങ്ങി.ഫെറാബി ഹോട്ടലിനു മുന്നിലുള്ള സ്‌റ്റോപ്പില്‍ ചെന്നു നിന്നാല്‍ കഥം ഹോട്ടലിലെ വാന്‍ എത്തിഹോട്ടലില്‍ കൊണ്ടുപോകും.ഊണുകഴിച്ചിട്ട് വാനില്‍ തന്നെ തിരിച്ചും വരാം.വാനിന് ഏതായാലുംപണം നല്‍കേണ്ട.

അരമണിക്കൂറോളം അവര്‍ക്ക് സ്‌റ്റോപ്പില്‍ നില്‍ക്കേണ്ടി വന്നു.മഞ്ഞ നിറമുള്ള ടാക്സിക്കാറുകള്‍ അവരുടെ അടുത്ത് കൊണ്ടു വന്നു നിര്‍ത്തി.ചിലരൊക്കെ അതില്‍ കയറിപോയി.ഇറാനിലെകറന്‍സി റിയാല്‍ ആണെങ്കിലും കൂടുതലും കൈമാറ്റം ചെയ്യപ്പെടുന്നത് ദിര്‍ഹംസ് ആണ്.ഒരു കുപ്പി വെള്ളത്തിന് ആയിരിത്തിഅഞ്ഞൂറ് ഇറാന്‍ റിയാല്‍ കൊടുക്കണം.അവരുടെമുന്നിലൂടെ ഇറാനി പെണ്ണുങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.ലോകത്തില്‍ ഏറ്റവും സുന്ദരികള്‍ഇറാനികള്‍ ആണന്ന് വിനയന് തോന്നി.മുഖം മാത്രമേ കാണുകയുള്ളങ്കിലും അവര്‍ക്ക്എന്ത് ഐശ്വര്യമാണ്.ഉപരോധം തളര്‍ത്തിയില്ലായിരുന്നെങ്കില്‍ ഗള്‍ഫിലെ ഏറ്റവുംസമ്പന്ന രാജ്യമായി തീരേണ്ടതാണ് ഇറാന്‍ .ദുബായിയെക്കാള്‍ വികസിക്കാന്‍ പ്രാപ്തിയുള്ളരാജ്യം.

വനില്‍ കയറി കഥം ഹോട്ടലില്‍ എത്തി.നാലു ദിര്‍ഹംസ് കൊടുത്ത് ടോക്കാണും വാങ്ങിക്യൂവില്‍ നിന്ന് ആഹാരം വാങ്ങി.കഥം ഹോട്ടലില്‍ ജോലി ചെയ്യുന്നത് മലയാളികള്‍ ആണ്.ദുബായില്‍ നിന്ന് ഇറാനില്‍ വിസമാറാന്‍ എത്തി അവിടെതന്നെ പെട്ടുപോയവരാണ് അവരില്‍അധികവും.കിഷില്‍ വിസമാറാന്‍ എത്തി അവിടെതന്നെ ഇറാന്‍ സ്ത്രികളെ വിവാഹം കഴിച്ച്കൂടിയവരും ഉണ്ടത്രെ!അവരെല്ലാം കിഷില്‍ ബിസ്‌നസ് നടത്തിപ്പുകാരാണ്.മലയാളികള്‍എത്തുന്നടത്തോളം കാലം അവര്‍ക്കാര്‍ക്കും ജീവിതത്തിന് ഒരു മുട്ടും ഉണ്ടാവുകയില്ല.

കഥം ഹോട്ടലില്‍നിന്ന് തിരിച്ച് വന്ന് വിണയന്‍ കിടന്നു.രാവിലെ മുതലുള്ള അലച്ചില്‍അയാളെ ക്ഷീണിപ്പിച്ചിരുന്നു.നാട്ടില്‍ നിന്ന് മൊബൈലിലേക്ക് കോള്‍ വന്നു എങ്കിലുംവിനയന്‍ അത് എടുത്തില്ല. ഒരോ മിനിട്ടിനും രണ്ടു ദിര്‍ഹംസ് ആണ് റോമിങ്ങ് ചാര്‍ജ്ജ്.ഇനി ആകെ മൊബൈലില്‍ ബാലന്‍സ് പന്ത്രണ്ടു ദിര്‍ഹംസേ ബാലന്‍സ് ഉള്ളു.അതുകൊണ്ട്വേണം അടുത്തശമ്പളം കിട്ടുന്നതുവരെ തള്ളിനീക്കാന്‍ . അമ്മ എന്തെങ്കിലും അത്യാവിശ്യം ഉണ്ടായിട്ടായിരിക്കും വിളിച്ചത്.അനുജത്തിക്ക് നല്ലൊരുആലോചന വന്നിട്ടുണ്ടന്നോ ,റോഡ് സൈഡില്‍ ആരുടെയെങ്കിലും പറമ്പ് വില്‍ക്കാനു ണ്ടന്നോ ഒക്കെയായിരിക്കും അമ്മയ്ക്ക് പറയാനുണ്ടാവുക.രണ്ടു വര്‍ഷം മരുഭൂമിയില്‍ വിയര്‍പ്പ്ഒഴുക്കിയ തുകൊണ്ട് കടങ്ങള്‍ എല്ലാം വീട്ടാ‍ന്‍ പറ്റി എന്നത് ആശ്വാസമാണ്.നാട്ടുകാരെസേവിക്കാനായി അച്ഛന്‍ ഉണ്ടാക്കിവെച്ചതായിരുന്നു ആ കടങ്ങള്‍.അച്ഛന്‍ മരിച്ചതിനുശേഷം നാട്ടുകാരാരും ആ വഴിക്ക് വന്നിട്ടില്ല. ബസ്‌സ്‌റ്റോപ്പില്‍ അച്ഛന്റെ പേരില്‍ ഒരുവെയിറ്റിംങ്ങ് ഷെഡ് നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഇടവപ്പാതിയില്‍ നാലു കഴകളില്‍പൊക്കിയ ആ വെയിറ്റിംങ്ങ് ഷെഡ് നിലം‌പൊത്തിയെന്ന് അമ്മ പറഞ്ഞു.

അരുടെയൊക്കയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് വിനയന്‍ കണ്ണുതുറന്നത്.ശ്രീജിത്തുംവിനോദും റൂമിന്റെ വാതിക്കല്‍ നില്‍പ്പുണ്ട്.പഞ്ചാബി റൂമിലെ ടിവിയില്‍ വിസവരുന്നവരുടെലിസ്റ്റും നോക്കി ഇരുപ്പാണ്. ഒരാഴ്‌ചയായിട്ട് അയാള്‍ ആ ഇരുപ്പാണ്.ദിവസങ്ങള്‍ കഴിയുംതോറും അയാള്‍ക്ക് ഭ്രാന്തവുന്നുണ്ടോ എന്ന് വിനോദിന് സംശയം ഉണ്ടായിരുന്നു.ഒരു വര്‍ഷംകഴിഞ്ഞിട്ട് അയാള്‍ക്ക് അമെറിക്കയില്‍ പോകാന്‍ പറ്റുമെന്നാണ് പഞ്ചാബി പറയുന്നത്.പാസ്‌പോര്‍ട്ടില്‍ ഇറാന്റെ മുദ്ര കണ്ടാല്‍ അമേരിക്കയില്‍ ഇറങ്ങാന്‍ അവര്‍ സമ്മതിക്കുമോഎന്ന് അയാള്‍ വിനയനോടുതന്നെ ഒരൊറ്റ ദിവസം ഏഴെട്ടു പ്രാവിശ്യം ചോദിച്ചായിരുന്നു.ആരെ പരിചയപ്പെട്ടാലും പഞ്ചാബിക്ക് അറിയേണ്ടിയിരുന്നത് അതായിരുന്നു.

വെളിയില്‍ നടന്ന ബഹളത്തെക്കുറിച്ച് വിനയന്‍ അന്വേഷിച്ചു.കടല്‍പ്പാലത്തില്‍ നിന്ന്കടലിലേക്ക് ചാടി ഒരു മലയാളി ആത്മഹത്യ ചെയ്‌തെന്ന്.ദുബായിലെ ഏതോ ഹോട്ടലില്‍പൊറോട്ട ഉണ്ടാക്കാന്‍ വന്ന ആളാണ്.കഴിഞ്ഞ ഒന്നരമാസമായിട്ട് അയാള്‍ കിഷില്‍ തന്നെആയിരുന്നു.ദുബായില്‍ അയാള്‍ നിന്ന ഹോട്ടല്‍ അടച്ചു പൂട്ട് ഉടമകള്‍ തിരിച്ച് പോയി.ഇത്രയുംകാലം അയാള്‍ക്ക് ആരെങ്കിലും ഒക്കെ ആഹാരം വാങ്ങി നല്‍കുമായിരുന്നു.കടല്‍ക്കരയില്‍ആയിരുന്നു കിടപ്പ്.അയാളെ നാട്ടില്‍ തിരിച്ച് നാട്ടില്‍ എത്തിക്കാ‍ന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു.അയാള്‍ക്ക് തന്നെ ജീവിതം മടുത്തുതുടങ്ങിയി ട്ടുണ്ടാവാം.പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട്കിഷില്‍ ജീവിതം അവസാനിപ്പിക്കാനായിരുന്നു അയാളുടെ വിധി.പോലീസ് ആരെയുംകടല്‍ക്കരയിലേക്ക് കടത്തിവിട്ടില്ല.മൃതശരീരം പോസ്റ്റ്മാര്‍ട്ടത്തിനായി ടെഹറാനിലേക്ക്കൊണ്ടുപോയന്ന് പറയുന്നത് കേട്ടു.ഒരു പക്ഷേ ശരീരം അവിടെ തന്നെ മറവ് ചെയ്യേണ്ടി വന്നേക്കാം.പ്രതീക്ഷകളോടെ വര്‍‌ണ്ണ സ്വപ്‌നങ്ങള്‍ കണ്ട് മനകോട്ടകള്‍കെട്ടി സ്വപ്‌നഭൂ മിയിലേക്ക് കടന്നു വന്ന് ഒരു സ്വപ്‌നം പോലെ ജീവിതത്തില്‍ നിന്ന് കോടമഞ്ഞു പോലെമാഞ്ഞു പോയ അയാള്‍ വിനയന്റെ മനസില്‍ ചെറു നൊമ്പരമായി.

വൈകുന്നേരം വിനയനും ശ്രീജിത്തും വിനോദും കടല്‍ക്കരയിലേക്ക് നടക്കാന്‍ പോയി.ഇറാനികള്‍ മീന്‍പിടിക്കാന്‍ ചൂണ്ടകളുമായി കടല്‍പ്പാലത്തില്‍ ഇരിപ്പുണ്ടായിരുന്നു.അവര്‍മൂവരും കടല്‍പ്പാലത്തിലെ ബഞ്ചില്‍ ഇരുന്നു.അസ്‌തമയ സൂര്യന്റെ പ്രകാശം അവരുടെമുഖത്തേക്ക് വീണിരുന്നു.വേദനകളും നൊമ്പരങ്ങളും പ്രതീക്ഷകളും അവര്‍ പങ്കുവെച്ചു.എല്ലാവര്‍ക്കും പറയാന്‍ ഓരോ കഥകള്‍ ഉണ്ടാവുമല്ലോ? ആരോ ഒരുക്കിയ രംഗപടത്തില്‍ജീവിതം അഭിനയിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ !

മുറിയിലേക്ക് പോകാനായി എഴുന്നേല്‍ക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഒരു മധ്യവയസ്‌ക്കന്‍വ ന്നു.ഒറ്റ നോട്ടത്തില്‍ തന്നെ അയാളൊരു മലയാളിയാണന്ന് അറിയാം.മുപ്പത് ദിര്‍ഹംസ്നല്‍കിയാല്‍ ഇറാനിയന്‍ പെണ്‍കുട്ടികളുടെ കൂടെ ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍വഴിയുണ്ടാക്കി തരാമന്ന് അയാള്‍ പറഞ്ഞു.“പേടിക്കേണ്ട എല്ലാം സെയ്ഫ് ആയിരിക്കും“എന്നും കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ അയാളുടെ സ്ഥിരം വരുമാന മാര്‍‌ഗ്ഗമാണ് അതെന്ന്വിനയന് തോന്നി.നിയമങ്ങളെല്ലാം കര്‍ശനമായി അംഗീകരി ക്കുന്ന ഇറാനിലെ ഒരു വിഭാഗംആളുകള്‍ നിയമത്തെ വെല്ലുവിളിച്ച് ജീവിതം പണയംവെച്ച് വിശപ്പിനുവേണ്ടി നഗ്നതവില്‍ക്കുന്നു എന്നത് വിനയനെ വേദനപ്പിച്ചു.മദ്യവും മയക്കുമരുന്നും പെണ്ണും എല്ലാംകിഷില്‍ കിട്ടുമെന്ന് അയാളോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ വിനയന് മനസ്സിലായി. അയാള്‍കിഷില്‍ എത്തപ്പെട്ടിട്ട് പത്തുവര്‍ഷത്തോളമായി.നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ട്. നാട്ടിലേക്ക്ഒരു തിരിച്ച് പോക്ക് ഇനി ഉണ്ടാവുമോ?അറിയില്ല..ഈശ്വരന്റെ ചതുരംഗ കളത്തിലെ കരുക്കളാണ് മനുഷ്യര്‍ .എപ്പോള്‍ വേണമെങ്കിലും വെട്ടിമാറ്റാന്‍ വിധിക്കപെട്ടവര്‍ . അയാള്‍ എങ്ങനെയാണ് കിഷില്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ വിനയന് അയാളോട് സഹതാപംതോന്നി.

കടല്‍ക്കരയിലെ വൈദ്യുതവിളക്കുകള്‍ തെളിച്ചു.നിഴല്‍ വീണ മണല്‍പ്പരപ്പിലൂടെതിരിച്ച് റൂമിലെത്തി. പിറ്റേന്ന് ആറുമണിക്കാ‍ണ് ഫ്ലൈറ്റ്.നാലു മണിക്ക് എഴുന്നേറ്റ് എല്ലാവരോടുംയാത്രപറഞ്ഞു.ഷെയര്‍ ടാക്സിയില്‍ കിഷ് എയര്‍പോര്‍ട്ടിലേക്ക്.ആറുമണിക്ക് കിഷില്‍ നിന്ന്പറന്നുപൊങ്ങുമ്പോള്‍ അത് അവസാനത്തെ കിഷ് യാത്രയാകണേയെന്ന് വിനയന്‍പ്രാര്‍ത്ഥിച്ചു.

ഇളം മഞ്ഞില്‍ ദീപ പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ദുബായ്.വീണ്ടും സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന സ്വപ്‌നഭൂമിയിലേക്ക്.പാര്‍ക്കിംങ്ങ് ഏരിയായില്‍ കമ്പിനിയുടെ വണ്ടിയുണ്ടായിരുന്നു.വിനയന്‍ സെല്‍ ഓണ്‍ ചെയ്തു.വണ്ടിയില്‍ വര്‍ക്ക് സൈറ്റിലേക്ക്.സെല്‍ ബെല്ലടിച്ചപ്പോള്‍ വിനയന്‍ഫോണ്‍ എടുത്തു. അമ്മയാണ്.അനുജത്തിക്ക് ഒരു വിവാഹ ആലോചന.നല്ല ബന്ധമാണത്രെ.ഒരു ലക്ഷവും ഇരുപത്തഞ്ച് പവനുമേ അവര്‍ ചോദിക്കുന്നുള്ളൂ.ചെറുക്കന്‍ നാട്ടില്‍ഐറ്റിഐ കഴിഞ്ഞിട്ട് ഇലക്ട്രിക്കള്‍ ജോലികള്‍ ചെയ്യുകയാണ്.നിനക്ക് വേണമെങ്കില്‍ചെറുക്കന് വിസ ഒപ്പിച്ച് കൊടുക്കാമല്ലോ എന്ന് അമ്മ പറഞ്ഞപ്പോള്‍ വിനയനൊന്നും പറഞ്ഞില്ല.

വണ്ടി വര്‍ക്ക് സൈറ്റില്‍ എത്തി.ഒരു ലക്ഷം രൂപയും ഇരുപത്തഞ്ച് പവനും.! ചിന്തകള്‍ക്ക്അവിധി നല്‍കി വിനയന്‍ ഡ്രസ്സ് മാറി.ലൈഫ് ജായ്ക്കറ്റും ഹെല്‍മറ്റും ധരിച്ച് ലിഫിറ്റില്‍കയറി ഇരുപതാമത്തെ നിലയിലേക്ക്.കോണ്‍ക്രീറ്റിംങ്ങ് മിക്സ്‌റില്‍ നിന്ന് കോണ്‍ക്രീറ്റ്വന്നു വീഴുന്നുണ്ടായിരുന്നു.സ്വപ്‌ന ഭൂമിയില്‍ വിനയന്‍ വീണ്ടും തന്റെ ജോലി ആരംഭിച്ചു.ഒരു ലക്ഷം രൂപയും ഇരുപത്തഞ്ച് പവനും എന്ന സ്വപ്നത്തിനു വേണ്ടി......

12 comments:

പാമരന്‍ said...

അനുഭവിച്ചിട്ടില്ലെങ്കിലും ആ നീറ്റല്‌ മനസ്സിലാവുന്നുണ്ട്‌.. ഇഷ്ടപ്പെട്ടു..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സേ ശാന്തമാകൂ..

തറവാടി said...

വായിക്കാന്‍ നന്നേ ബുദ്ധിമുട്ട് , ഒന്ന് പാരഗ്രാഫ് തിരിക്കൂ :)

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

വീട്ടിലിരുന്ന് പോസ്റ്റ് ചെയ്യുമ്പോള്‍ കണക്ഷന്‍ കട്ടായിപോകുന്നതുകൊണ്ട് പോസ്റ്റ് ചെയ്തതിനു ശേഷമാണ് എഡിറ്റില്‍ എത്തി പാരഗ്രാഫാക്കുന്നത് .സമയക്കുറവു കാരണം അതിന് അല്പം താമസം നേരിട്ടതില്‍ തറവാടിയോട്
ക്ഷമ ചോദിക്കുന്നു.ഇപ്പോള്‍ പാരഗ്രാഫ് തിരിച്ചിട്ടുണ്ട്..ബുദ്ധിമുട്ട് ഉണ്ടായതില്‍ സദയം
ക്ഷമിക്കുക...

ദിലീപ് വിശ്വനാഥ് said...

ഒരുപാടുപേര്‍ പറഞ്ഞു കേട്ടിട്ടുണ്ട് കിഷ് യാത്രയെപ്പറ്റി.
നന്നായി കഥ പറഞ്ഞിരിക്കുന്നു.

SHAJNI said...

HAI,
U CAN MAKE A LOT OF STORIES FROM EACH EXPERIENCE.NICE STORY.POOR PEOPLE WILL BE THERE IN RICH COUNTRIES TOO.HERE U CAN SEE SOME SHOPS NAME "THRIFT SHOP",WHERE U CAN BUY USED THINGS.SHRITS,PANTS ETC. WILL HAVE $1 VALUE. MANY PEOPLE R GETTING CLOTHS,FURNITURE,ELETRONICS FROM THERE.NOW CAN U IMAGINE WHAT DVELOPED COUNTRIES MEAN?

siva // ശിവ said...

കഥ ഒരുപാടൊരുപാടിഷ്ടമായി...

ഏ.ആര്‍. നജീം said...

ഒരുപാട് കേള്‍ക്കുന്ന കഥയാണെങ്കിലും ഞാനും ഒരു പ്രവാസി ആയിപ്പോയത് കൊണ്ടാകാം.. മനസ്സില്‍ തട്ടി...

Pd said...

കുറച്ചധികം സ്വപ്നങ്ങളുമായി വന്ന് വളരെ അധികം പ്രയാസങ്ങളുമായി ജീവിതം തള്ളി നീക്കുന്ന ഒരു ജനതതി

ഭായി said...

മനസ്സിൽ തട്ടി ഈശോ...! സാധാരണക്കാരനായ ഒരു പ്രവാസിയുടെ യഥാർത്ത നൊംബരങൾ

ഭായി said...

മനസ്സിൽ തട്ടി ഈശോ...! സാധാരണക്കാരനായ ഒരു പ്രവാസിയുടെ യഥാർത്ത നൊംബരങൾ

നല്ലി . . . . . said...

ഈശ്വരന്റെ ചതുരംഗ കളത്തിലെ കരുക്കളാണ് മനുഷ്യര്‍ .എപ്പോള്‍ വേണമെങ്കിലും വെട്ടിമാറ്റാന്‍ വിധിക്കപെട്ടവര്‍ .

: :: ::