Monday, July 7, 2008

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് : ഭാഗം 1

എറണാകുളം സൌത്ത് റയില്‍വേസ്റ്റേഷന്‍.സമയം രാത്രി ഒന്‍പതുമണി.ടിഗാര്‍ഡന്‍ എക്സ്പ്രക്സ് അഞ്ചാം നമ്പര്‍പ്ലാറ്റ്ഫോമിലേക്ക് വന്നു നിന്നു.ട്രയിനിന്റെ വാതിലുകള്‍ തുറന്നിരുന്നില്ല.ട്രയിനില്‍ കയറാനായി ആളുകള്‍ തിരക്കുണ്ടാക്കിവാതിക്കാലേക്ക് ഇടിച്ചുനിന്നു.മൂന്നാലു റിസ്ര്വേഷന്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ജനറല്‍ കമ്പാര്‍ട്ടുമെന്റാണതില്‍.യാത്രക്കാ‍രില്‍ അധികവും തമിഴ്നാട്ടിലെ കോളേജില്‍ പഠിക്കുന്ന കുട്ടികളും.രാത്രിയില്‍ ട്രയിന്‍വിട്ടാല്‍ അതിരാവിലെ ട്രിച്ചിയില്‍ എത്തും.തെക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഈറോഡ്സേലം കോളേജുകളില്‍ പഠിക്കുന്നവരില്‍ മിക്കാവറും യാത്ര ചെയ്യുന്നത് ടിഗാറ്ഡനില്‍ ആണ്.ഞായറാഴ്ചദിവസം എറണാകുളത്തുനിന്നും വെള്ളിയാഴ്ച് ട്രിച്ച്സിയില്‍ നിന്നും യാത്ര്തുടങ്ങുന്ന ടിഗാര്‍ഡനില്‍ നല്ല തിരക്കാ‍ണ്.ഈ ദിവസങ്ങലില്‍ പിള്ളാരല്ലാത്ത ആരെങ്കിലും യാത്രചെയ്യുന്നത് ചുരുക്കമാണ്.

എത്രയോ പ്രണയങ്ങളും പ്രണയഭംഗങ്ങളും കണ്ടതാണ് ഇവള്‍.റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലുംഎസികമ്പാര്‍ട്ടുകളീലും പ്രണയത്തിന്റെ വികാരത്തില്‍ ഒന്നായിത്തീര്‍ന്ന എത്രയോ കാമുകീകാമുക്ന്മാരുടെനഗ്നത ഇവള്‍ കണ്ടിരിക്കുന്നു.എസികമ്പാര്‍ട്ടുകളീലെ നനുനനുത്തതളുപ്പില്‍ ആലസ്യത്തീല്‍ കിടാന്നുറങ്ങുന്നഅവന്മാരേയും അവളുമാരേയും ഇവള്‍ അത്ഭുതത്തോടെ കണ്ടിട്ടുണ്ട്.ഏതെങ്കിലും ഒക്കെ സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ പുതപ്പിനടിയില്‍ നിന്ന് ഓരോത്തരായി ഇറങ്ങിപോകുമ്പോള്‍ ഇവള്‍ക്കായിരുന്നു നാണം.എല്ലാം കാണാനായി വിധിക്കപെട്ടവള്‍!ടിഗാര്‍ഡന്‍ എക്സ്പ്രക്സ്.യൌവനത്തിന്റെ ചടുതലതയും,ചോരത്തിളപ്പുംഎല്ലാം ഇവള്‍ കണ്ടിട്ടുണ്ട്.ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.എല്ലാം കണ്ട് ഇവള്‍ എന്നും രാത്രി ഒന്‍പതരയ്ക്ക്പുറപ്പെട്ട് അതിരാവിലെ അഞ്ചേമുക്കാലിന് തിരിച്ചെത്തൂന്നു.

ഒന്‍പതേകാലിയിട്ടും വാതില്‍ തുറന്നില്ല.ട്രയില്‍ കയറാനുള്ളവരുടെ തിരക്ക് കൂടികൂടി വരുന്നു.ആരോ എമര്‍ജനസിജനലിലൂടെ കയറി വാതില്‍ തുറന്നു.എല്ലാവരും ഇടിച്ച് കയറി.ഓരോ കമ്പാറ്ട്ടുമെന്റിന്റേയും വാതില്‍ തുറക്കപെട്ടു.അവര്‍ അഞ്ചാമത്തെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റ് നോക്കി നടന്നു.അവര്‍ ഏഴുപേരുണ്ടായിരുന്നു.നാലുപെണ്‍കുട്ടികളുംമൂന്ന് ആണ്‍കുട്ടികളും.ഈ റോഡിലെ കോളേജില്‍ പഠിക്കൂന്നവരാണിവര്‍.ഇനിയും ഇവരുടെ കൂട്ടത്തീലേക്ക്ആളുകള്‍ എത്താനുണ്ട്.തിരുവന്തപുരത്തൂനിന്നുള്ള ഇന്റ്‌ര്‍സിറ്റിയില്‍ ബാക്കിയുള്ളവര്‍ എത്തും.ആലുവായില്‍നിന്നും തൃശൂരില്‍ നിന്നും മൂന്നുപേര്‍ കയറുന്നതോടെ ഇവരുടെ എണ്ണം പൂര്‍ത്തിയാകും.ഏഴുപേരും അഞ്ചാമത്തെകമ്പാറ്ട്ടുമെന്റില്‍ കയറി.ഇന്റ്‌ര്‍സിറ്റി വന്നതോടെ നല്ലതിരക്കായി.ഇന്റ്‌ര്‍ സിറ്റിയില്‍ വന്ന മൂന്നുപേരുകൂടി ആയപ്പോള്‍അവര്‍ പത്തുപേരായി.ഗാര്‍ഡ് വിസിലടിച്ചു.പ്ലാറ്റ്ഫോമില്‍ നിന്നവരെല്ലാം ട്രയിനിലേക്ക് കയറി.

ട്രയിന്‍ ഓടിത്തുടങ്ങി.കമ്പാര്‍ട്ടുമെന്റില്‍ പാട്ടും അലയും വിളിയും.ഈ ശബ്ദ്ദകോലാഹലങ്ങള്‍ തീരണമെങ്കില്‍തൃശൂര്‍ കഴിയണം.ട്രയിന്‍ ഓരോ സ്റ്റേഷന്‍ വിടുമ്പോഴും ആളുകള്‍ കൂടിക്കൂടി വന്നു.ഇവര്‍ ഒരുമിച്ച് കഴിഞ്ഞമൂന്നുവര്‍ഷമായി യാത്രചെയ്യുന്നു.അന്നൊങ്ങും ഇല്ലാത്ത ഒരു മൂകത അവരുടെ ഇടയില്‍ ഇന്നത്തെയാത്രയില്‍ഉണ്ട്.കാരണം,ഒരു പക്ഷേ ഒരുമിച്ചുള്ള അവരുടെ അവസാനയാത്രയാകാം ഇത് എന്നുള്ളതാവാം.വൈവായ്ക്ക്വേണ്ടിയുള്ള ഈ യാത്രയ്ക്ക് ശേഷം പലരും പലസ്ഥലങ്ങളിലേക്ക് പോകും.പലരും ഒരുപക്ഷേ ഇനിഒരിക്കലുംകണ്ടില്ലന്നിരിക്കും.അതുകൊണ്ടായിരിക്കും ഒരു നിശബ്ദ്ദത അവരുടെ ഇടായില്‍ ഉടലെടുത്തത്.ഇവരുടെകൂട്ടത്തില്‍ രണ്ട്പ്രണയജോഡികള്‍ ഉണ്ട്. അവര്‍ എന്തക്കയോ സംസാരിക്കുന്നുണ്ട്.നാളെയ്ക്ക് ശേഷം ഒരുപക്ഷേ ഒരിക്കലും കാണില്ല എന്ന് അവര്‍ക്കും അറിയാം.വീട്ടുകാര്‍ പറയുന്ന ചെറുക്കനെ കെട്ടി കേരളംവിട്ടുപോകുമ്പോള്‍ തങ്ങളെ സ്വപ്നങളില്‍ പോലും ഓര്‍ക്കാരുതെന്ന് കാമുകിമാര്‍ കാമുകന്മാരോട് അവരുടെശരീരത്തിലേക്ക് ചാഞ്ഞ് പറയുന്നുണ്ടാവാം.

പ്രണയജോഡികള്‍ ഒഴികേയുള്ളവര്‍ എല്ലാം അവരവരുടെ ബര്‍ത്തുകലീലേക്ക് കയറി.ഇനി ഈറോഡ് വരെഈ ഉറക്കം.നാലര ആയപ്പോള്‍ ഈ റോഡ് റെയില്‍‌വേ സ്റ്റേഷനില്‍ ടിഗാര്‍ഡന്‍ എത്തീ.ഇനി കോളേജിലേക്ക്ആണ്‍കുട്ടികള്‍ ഹോട്ടല്‍ റൂമുകളിലും പെണ്‍കുട്ടികള്‍ കോളേജ് ഹോസ്റ്റലിലും.ഇന്നത്തെ വൈവ കഴിഞ്ഞ്രാത്രിയിലത്തെ ടിഗാര്‍ഡനില്‍ മടക്കം.

പ്രശ്നങ്ങളൊന്നും ഇല്ലാതെ വൈവ കഴിഞ്ഞു.ഇനി മടക്കം.ഇനി ഒരിക്കല്‍പോലും ഒരുമിച്ചുള്ള ഒരു യാത്ര ഉണ്ടാവില്ല.പലരും പല സ്ഥലങ്ങളിലേക്ക് മടങ്ങുകയാണ്. മദ്രാസിലേക്കും, ബാംഗ്ലൂരിലേക്കും, ഹൈദരാബാദിലേക്കുമൊക്കെപോവുകയാണ്.നാട്ടിലേക്ക് മടങ്ങാന്‍ അവര്‍ ഏഴുപേര്‍ മാത്രം. ജയകുമാര്‍,സോബിന്‍,അനു,റ്റോംസ്,സോഫിയ,ജിഷ,സിജി.ജയകുമാറും,സോഫിയായും പ്രണയത്തിന്റെ ട്രാക്കിലെത്തിയിട്ട് രണ്ടുവര്‍ഷമായി.ഒരു പക്ഷേ ഇത്അവരുടെ അവസാനത്തെ ഒരുമിച്ചുള്ള യാത്രയാകാം.പ്രൊജക്ട് തുടങ്ങിയപ്പോഴേ സോഫിയായുടെ വീട്ടില്‍വിവാഹാലോചനകള്‍ തുടങ്ങി കഴിഞ്ഞിരുന്നു.അവള്‍ വിവാഹം കഴിച്ച് പോകുന്നതില്‍ ജയകുമാറിന് ഒരുവിഷമമും ഇല്ലായിരുന്നു.ജിഷയ്ക്കാണങ്കില്‍ ഇപ്പോള്‍ ഒരു ലൈന്‍ ഒത്തുവന്നിട്ടുണ്ട്.പ്രോജക്ട് ടൈമില്‍ ഒത്തുകിട്ടിയതാണ്.സീനിയറായി പഠിച്ച് ഇപ്പോള്‍ നാട്ടിലെ ഒരു ഐടി കമ്പിനിയില്‍ ജോലിചെയ്യുന്ന ഒരാളാണ് കക്ഷി.വൈള്ളം അടിച്ച്തലപെരുത്തു നില്‍ക്കുമ്പോള്‍ കക്ഷിയെ കൂട്ടുകാരെല്ലാം കൂടി മൂപ്പിച്ച് ജിഷ്യ്ക്ക് ഫോണ്‍ ചെയ്യിപ്പിച്ചതാണ് .അത് ഏതായാലുംഅങ്ങ് പൊലിച്ചു.ഇപ്പോള്‍ അവരും പ്രണയത്തിന്റെ കൂട്ടിലായിക്കഴിഞ്ഞു. സോബിനുംഅനുവുംറ്റോംസും എല്ലാ പരിപാടികള്‍ക്കും ഒരിമിച്ചായിരുന്നു.സോബിന് ക്ലാസ് തുടങ്ങിയ സമയം‌മുതലേസിജിയോട് ഒരു ഇഷ്ടമുണ്ടായിരുന്നു.പക്ഷേ അതവന് അവളോട് പറയാന്‍ കഴിഞ്ഞില്ല.ഫിഫ്ത്ത് സെമ്മില്‍ കൂട്ടുകാര്‍നല്‍കിയ ധൈര്യത്തില്‍ അവന്‍ അവളോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.പക്ഷേ അവളന്ന് ഒരു മറുപിടി നല്‍കിയില്ല.അന്നന്നല്ല ഇന്നുവരേയും അവള്‍ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ ഒരു മറുപിടി നല്‍കിയില്ല.രണ്ടുപേരും ടെക്‍നോപാര്‍ക്കിലാണ് പ്രൊജ്‌ക്ട് ചെയ്തത്.എന്നും കാണുമെങ്കിലും ഒരു സൌഹൃദത്തിന്റെ അപ്പുറത്തേക്കുള്ള ഒരു നീക്കവുംഅവളുടെ പക്ഷത്തുനിന്ന് ഉണ്ടായിരുന്നില്ല. അവളെക്കുറിച്ച് അവന്‍ മറക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരിക്കല്‍ പോലുംഅവനതിന് കഴിഞ്ഞില്ല. സിജിയുടെ മനസ്സറിയാന്‍ സോഫിയ വഴി ഒരു ശ്രമം നടത്തിയെങ്കിലും സിജി മനസ്സ്തുറന്നില്ല.ഈ യാത്രയിലെങ്കിലും അവളൊന്ന് മനസ്സ് തുറന്നിരുന്നെങ്കില്‍?

(തുടരും.......)

6 comments:

Anonymous said...

"ആരോ എമര്‍ജനസിജനലിലൂടെ കയറി വാതില്‍ തുറന്നു. "
ഞാനാണോ ? !!

ശ്രീ said...

രണ്ടു വര്‍ഷം ടീ ഗാര്‍ഡന്‍ എക്സ്‌പ്രസ്സ് ആയിരുന്നു ഞങ്ങളുടേയും ആശ്രയം.
:)

elo said...

bakkiii pettennu ezhuthuuuuuuu

Unknown said...

കൊള്ളാം മാഷെ

Anonymous said...

Hi daa Kolladaa mone...
Bakki ezuthoo

Unknown said...

തെക്കേടന്റെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ശക്തവും പുരുഷകഥാപാത്രങ്ങളെല്ലാം ദുർഭലവും ആണല്ലോ , കാരണം എന്താ

: :: ::