Sunday, February 26, 2012

ഐസിയു

ഐസിയു വിന്റെ മുന്നിൽ ഞാൻ നിന്നു.
പലരും ഐസിയു വിന്റെ വാതിൽ തുറക്കുന്നതും നോക്കി നിൽപ്പുണ്ട്. ഞാൻ അവരുടെ മുഖത്തെ ഭാവം നോക്കി മനസിലാക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അല്ലങ്കിൽ തന്നെ പലവഴിക്ക് പരാജയപ്പെടുന്നവർ ആണല്ലോ ഐസിയുവിനുള്ളിൽ എത്തപ്പെടൂന്നത്. പരാജയം ഒരു പക്ഷേ ആപേക്ഷികമാണന്ന് പറയാമെങ്കിലും ഐസിയു വിന്റെ മുന്നിൽ പരാജയപ്പെട്ടതുപോലെ നിൽക്കുന്നവരിൽ പലരും വിജയികൾ ആവുകയാണന്നാണന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അന്ങനെ പറയാൻ കാരണം ഉണ്ട്. ലക്ഷക്കണക്കിന് രൂപ നൽകി  ഐസിയു വിനുള്ളിൽ കുടുന്ങിപ്പോയ ഒരാളെ രക്ഷിക്കാൻ പറ്റാത്ത അടുത്ത ബന്ധുവിനെ സംബന്ധിച്ച് ഐസിയു വിനുള്ളിലെ പരാജയം വിജയം ആണ്.അധികം ആയുസ് നീട്ടാതെ ദൈവം ആ ജീവൻ എടുത്ത ആശ്വാസം!!!

മരണത്തിനു തണുപ്പാണോ ചൂടാണോ എന്ന് എനിക്കറിയില്ല. ഇടയ്ക്കിടയ്ക്ക്  ഐസിയു തുറക്കുമ്പോൾ വെളിയിലേക്ക് വരുന്ന തണുപ്പിനു മരണത്തിന്റെ മണമുണ്ടന്ന് എനിക്ക് തോന്നി. ശരീരത്തെ മാത്രം ബാധിക്കുന്ന തണൂപ്പിൽ നിന്ന് മരണത്തിന്റെ മണം വേര്തിരിച്ചെടുക്കാൻ എന്റെ മൂക്കിന് എന്ങനെ കഴിഞ്ഞു എന്ന് എനിക്ക് മനസിലായില്ല. അല്ലങ്കിൽ തന്നെ മനുഷ്യനു മനസിലാകാത്ത പലതും ചേരുന്നതാണല്ലോ മനുഷ്യജീവിതം. ആ ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടയുള്ള യാത്രയിൽ സൃഷ്ടാവിനോ സൃഷ്ടിക്കോ എവിടയോ പിഴക്കുമ്പോഴാണല്ലോ ഐസിയുവിനുള്ളിൽ എത്തപ്പെടൂന്നത്. അതിനുള്ളിലെ തണുപ്പിന്റെ അവസ്ഥ എന്ങനെയുള്ളതാണങ്കിലും എനിക്ക് ആ തണുപ്പ് മരണത്തിന്റെ തണുപ്പായി തോന്നി.

ഐസിയുവിന്റെ വാതിൽ തുറക്കുമ്പോൾ പലരും പ്രതീക്ഷയോടെ വാതിക്കലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അകത്ത് കിടക്കുന്ന തന്ങളുടെ ബന്ധു ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് അവർ പ്രതീക്ഷിക്കുന്നുണ്ട്. ആ ബന്ധു ഒരു പക്ഷേ വെളിയിൽ നിൽക്കുന്ന ആളിന്റെ ഭാര്യയോ ഭർത്താവോ മകനോ മകളോ അളിയനോ ബന്ധുക്കാരനോ ബന്ധുക്കാരത്തിയോ ആകും. അതുമല്ലങ്കിൽ രക്തബന്ധത്തെക്കാൾ ദൃഢമായ സ്നേഹബന്ധത്തിന്റെ ബന്ധനത്തിൽ അകപ്പെട്ടവർ ആയിരിക്കാം. എന്തുബന്ധം ആണങ്കിലും അകത്തുള്ള ആൾ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ കാലവും കാലഗതിയും പ്രകൃതിയെ നിയന്ത്രിക്കൂന്ന ശക്തിയും കൂടെ എടുക്കുന്ന ജീവകാലകാലത്തിന്റെ അറ്റം മുറിക്കാൻ ആർക്കും കഴിയില്ലല്ലോ. എല്ലാം വിധിയന്നോ ഭാഗ്യത്തിനു രക്ഷപ്പെട്ടു എന്നോ  ആശ്വസിക്കുകയോ ചെയ്യാനല്ലേ എന്നെപ്പോലെ ഐസിയുവിന്റെ മുന്നിൽ നിൽക്കൂന്നവർക്ക് കഴിയുകയുള്ളൂ.

കാത്തിരിപ്പിന്റെ നിമിഷന്ങൾ കൂടുമ്പോൾ ജീവിതത്തിന്റെ അർത്ഥമില്ലായ്മയാണ് എന്റെ ഉള്ളിൽ നിറയുന്നത്. ജനിക്കുമ്പോൾ ഒന്നും കൊണ്ടൂവരാത്തവൻ മരിക്കൂമ്പോഴും ഒന്നും കൊണ്ടും പോകുന്നില്ലന്ന് പറയുമ്പോൾ നിറയുന്നത് ജീവിതത്തിലെ അർത്ഥമോ അർത്ഥമില്ലായ്മയോ ആണല്ലോ? മനുഷ്യൻ മരിക്കൂമ്പോൾ തിരികെ പോകുന്നത് ജനിക്കും മുമ്പുള്ള അവസ്ഥയിലേക്കായിരിക്കൂമോ? പുരുഷ സ്ത്രിബീജന്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു കുഞ്ഞു ജീവൻ വളർന്ന് വലുതായി ആയുസ് അവസാനിക്കൂമ്പോൾ എന്ങോട്ടായിരിക്കൂം തിരികെ പോകുന്നത്? ഐസിയുവിന്റെ വാതിൽ തുറക്കുമ്പോൾ വെളിയിലേക്ക് വരുന്ന തണൂപ്പ് എന്റെ ചിന്തകളെ ഏതോ ഭ്രാന്തമായ വഴിയിലേക്ക് നയിക്കുകയാണ്. എനിക്കറിയില്ല ഈ തണൂപ്പ് എന്ങനെ എന്റെ ചിന്തകളെ മാറ്റിമറിക്കുന്നു എന്ന്.പല അവസ്ഥകളിൽ കൂടി കടന്നുപോകുമ്പോഴാണല്ലോ മനുഷ്യൻ തന്റെ ചിന്തകൾ രൂപപ്പെടൂത്തുന്നത്.

ഐസിയുവിനുള്ളിൽ എന്താണ് നടക്കുന്നത്. ജീവിതവും മരണവും തമ്മിലുള്ള വടംവലിമത്സരം ആണ് അവിടെ നടക്കൂന്നത് എന്ന് തോന്നുന്നു. ഒരു നിമിഷത്തിലേക്ക് കാലുമറിയുന്നവരോ കൈ തളരുന്നവരോ കൈ അയയുകയോ ചെയ്യുന്നവർ തോൽവിയുടെ അഗാധഗർത്തന്ങളിലേക്ക് പതിക്കുകയാണല്ലോ?എപ്പോഴും മരണത്തെ പരാജയപ്പെടുത്തണമെന്നാണല്ലോ ഐസിയുവിനുള്ളിൽ കിടക്കുന്ന ആളും പുറത്ത് നിൽക്കുന്നവരും ആഗ്രഹിക്കുന്നത്. അവരെമാത്രം എന്തിന് പറയുന്നു, എപ്പോഴും മരണത്തെ തോൽപ്പിക്കണം എന്നുതന്നെയാണല്ലോ എല്ലോ മനുഷ്യരും ആഗ്രഹിക്കുന്നത്.മരണവും ജീവനും തമ്മിലുള്ള വടം വലിയിൽ മരണം ആണ് ജയിക്കുന്നതെങ്കിൽ നിലവിളിയോ ഏന്ങലോ ഐസിയുവിന്റെ മുന്നിൽ നിന്ന് ഉയരാം. ജീവനാണ് ജയിക്കുന്നതെങ്കിൽ ആ വിജയം ഒരു ദീർഘനിശ്വാസത്തിൽ ആഘോഷിച്ചു തീർക്കും. അല്ലങ്കിൽ ദൈവത്തിനുള്ള ഒരു നന്ദി പറച്ചിലിൽ ആ വിജയാഘോഷം അവസാനിക്കും.

ഐസിയുവിന്റെ വാതിൽ തുറന്ന് നഴ്സ് പേരു വിളിക്കുമ്പോൾ പുറത്ത് ഉള്ളവരുടെ എല്ലാ കണ്ണും കാതും ആ വാതിക്കലേക്ക് തന്നെയല്ലേ? പക്ഷേ ഞാൻ അപ്പോഴും മറ്റേതോ ലോകത്തിൽ ആണന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ നിന്ന് എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നെങ്കിലും അകത്ത് നിന്ന് ആരെങ്കിലും വന്ന് വിളിച്ചാൽ എന്തു ചെയ്യും എന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു. ഞാനെന്തിനാണ് അന്ങനെ കരുതിയത്? ഞാൻ മാത്രമല്ല അകത്തുള്ള ആ ആളിനുവേണ്ടി വെളിയിൽ നിൽക്കുന്നത്. എനിക്ക് അറിയാവുന്ന ഒരു പത്തിരുപത് പേരെങ്കിലും അകത്തുള്ള ഞന്ങളുടെ ആളിനെ കാണാനായി വെളിയിൽ നിൽപ്പുണ്ട്. ബന്ധന്ങൾ ആണല്ലോ മനുഷ്യനെ ബന്ധനസ്ഥൻ ആക്കുന്നത്. ബന്ധന്ങളുടെ കെട്ടുകള് പൊട്ടിച്ചെറിയാൻ എനിക്ക് കഴിയാത്തതുകൊണ്ട് മാത്രമായിരിക്കും ഞാനിപ്പോഴും ഐസിയുവിന്റെ മുന്നിൽ ഇരിക്കുന്നത്. മരണവും ജീവനും തമ്മിലുള്ള വടം വലി എത്ര നേരം കൂടി നീണ്ടു നിൽക്കും എന്നേ അറിയാനുള്ളൂ. വിജയം മരണത്തിനു തന്നെ ആയിരിക്കുമെന്ന് ഞന്ങൾക്ക് ഉറപ്പായിരുന്നു .

ഒരു രണ്ട് മണിക്കൂർ മുമ്പ് നേഴ്സ് വന്ന് ഞന്ങളെ വിളിച്ചതായിരുന്നു.
"ഉടൻ തന്നെ ഒരു ഓപ്പറേഷൻ നടത്തണം. രണ്ടരലക്ഷം രൂപ ആകും"
രണ്ടരലക്ഷം രൂപ എന്ന് കേട്ടപ്പോഴേ ഞന്ങൾ പരസ്പരം നോക്കി. ഞന്ങൾ കൂട്ടിയാൽ രണ്ടരലക്ഷം കൂടില്ലന്ന് ഞന്ങൾക്ക് അറിയാമായിരുന്നു. ഞന്ങളുടെ നോട്ടവും കുശുകുശുക്കലും കണ്ടിട്ടാവണം നേഴ്സ് അകത്തേക്ക് പോയി ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു.
"അമ്പതിനായിരം രൂപ മാനേജ്മെന്റ് കുറച്ച് തരും.ഒന്നരലക്ഷം രൂപ ഇപ്പോൾ അടച്ചാൽ ഓപ്പറേഷൻ നടത്താം. ഇപ്പോഴാണങ്കിൽ എല്ലാ ഡോക്ടർമാരും ഇവിടെ ഉണ്ട്. ഉടൻ തന്നെ നടത്താം" ഡോക്ടർ പറഞ്ഞു.

"സാറേ,ഓപ്പറേഷൻ നടത്തിയാൽ രക്ഷപെടുമോ?" ആരോ ചോദിച്ചു.
ഡോക്ടർ അന്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലന്ന് അയാളുടെ മുഖത്ത് നിന്ന് എനിക്ക് മനസിലായി.

"നമുക്ക് ചെയ്യാനുള്ളത് ഓപ്പറേഷൻ മാത്രമാണ്. നാലിനൊന്ന് ചാൻസ് രക്ഷപെടാൻ ഉണ്ട്. തീരുമാനിക്കേണ്ടത് നിന്ങളാണ്." ഡോക്ടർ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ട് അകത്തേക്ക് തന്നെ തിരിച്ചു കയറി.

ഞന്ങൾ ആലോചിച്ചു.
ഒന്നരലക്ഷം പോയിട്ട് ഒരു ആയിരം രൂപ തന്നെ ഞങ്ങളുടെ ആരുടെ കൈയ്യിലും തികച്ച് എടുക്കാൻ ഉണ്ടായിരുന്നില്ല. എവിടെ നിന്നെങ്കിലും പണം പലിശക്ക് എടുത്താൽ തന്നെ അകത്തുള്ള ആൾ ജീവനോട് തിരികെ വരുമെന്ന് ഉറപ്പില്ല. പലിശ അടയ്ക്കാതായാൽ ഈടുതനനെ പലിശക്കാരൻ കൊണ്ടുപോയന്നിരിക്കും.ഈട് വയ്ക്കാനുള്ളത് കിടപ്പാടം മാത്രമാണ്. ആളും പോവുന്നതോടൊപ്പം കിടപ്പാടവും കൂടി പോയാലുള്ള ഭീകരമായ അവസ്ഥ ഞന്ങളുടെ മുന്നിൽ വലിയ ഒരു ചോദ്യചിഹ്നമായി നിന്നു.മനസില്ലാമനസോടെ ആളെ വിധിക്ക് വിട്ടുകൊടുക്കാൻ ഞന്ങൾ തീരുമാനിച്ചു. ആ തീരുമാനം ഞന്ങൾ വാതിക്കൽ തല നീട്ടിയ നേഴ്സിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഐസിയുവിന്റെ വാതിൽ തുറക്കുമ്പോഴെല്ലാം മരണവാർത്ത ഞന്ങൾ പ്രതീക്ഷിച്ചു. അതുകൊണ്ടാവും ഐസിയു തുറക്കുമ്പോഴെല്ലാം എന്റെ ശരീരത്ത് തട്ടുന്ന തണൂപ്പ് മരണത്തിന്റെ തണൂപ്പായി എനിക്ക് തോന്നിയത്.

ഐസിയുവിന്റെ മുന്നിലെ ബഹളം ആണ് എന്നെ ചിന്തയിൽ നിന്ന് ഉയർത്തിയത്. ആരക്കൊയോ നിലവിളിക്കുന്നു. എനിക്ക് പരിചിതമായ ഏതെങ്കിലും ശബ്ദ്ദം ആ നിലവിളിയിൽ വേർതിരിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഐസിയുവിന്റെ വാതിൽ തുറക്കുന്നതും അഞ്ചാറു നേഴ്സുമാരും അറ്റൻഡർമാരും രക്തത്തിൽ കുളിച്ച ഒരാളെ അകത്തേക്ക് തള്ളിക്കൊണ്ട് പോകുന്നതും ഞാൻ കണ്ടൂ. ഐസിയുവിന്റെ വാതിക്കലേക്ക് കൂടുതൽ ആളുകൾ വന്നു കൊണ്ടിരുന്നു. സെക്യൂരിറ്റിക്കാർ ആൾക്കാരോട് മാറി നിൽക്കാൻ പറയുന്നുണ്ടങ്കിലും ആരും മാറുന്നില്ല. ബൈക്ക് ആക്സിഡന്റിൽ പെട്ട ഒരു ചെറുപ്പക്കാരനെയാണ് അകത്തേക്ക് കൊണ്ടു പോയത്. അവന്റെ അമ്മയും സഹോദരിമാരും ആയിരിക്കണം നിലവിളിക്കുന്നത്.
ഹൊ! ഐസിയു ഒരു വിചിത്ര ലോകം ആണ്.
ചിലപ്പോൾ അതിഭീകരമായ നിശബദ്ദത.
ചിലപ്പോൾ പേടിപ്പിക്കൂന്ന നിലവിളീകൾ.
ചിലപ്പോൾ ശബ്ദ്ദമായി ചിലരുടെ അടക്കം പറച്ചിലുകൾ മാത്രം.

നിമിഷന്ങൾ കഴിയും തോറും ആ അമ്മയുടേയും സഹോദരിമാരുടേയും നിലവിളികൾ ഏന്ങലടികളായി. ആരക്കയോ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു നിമിഷത്തെ ചൂതാട്ടം കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരുവനെപ്പോലെ ഒരാൾ എന്റെ അടുത്ത കസേരയിൽ വന്നിരുന്നു. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.അയാളുടെ ചുണ്ടുകൾ വിറയ്ക്കുകയും ചില വിതമ്പലുകൾ പുറത്ത് വരികയും ചെയ്യുന്നുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ അപ്പനായിരിക്കൂം ഇയാൾ. അല്ലങ്കിൽ തന്നയും മനുഷ്യന്റെ ജീവിതം തന്നെ വിചിത്രമാണല്ലോ !! 

ഒരു മണിക്കൂറോളം കഴിഞ്ഞിട്ടൂണ്ടാവണം. ഐസിയുവിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു. നേഴ്സ് വിളിച്ച പേര് കേട്ടതുകൊണ്ടായിരിക്കണം അയാൾ ആ വാതിക്കലേക്ക് നോക്കിയത്. ആ വാതിക്കൽ വരെ പോകാൻ അയാൾ ആ സമയത്ത് അശക്തൻ ആയിരുന്നു എന്ന് എനിക്ക് തോന്നി.
"കണ്ണു തുറന്നു.ഇനി ഒന്നും പേടിക്കാനില്ല" അയാളോട് ആരോ വന്നു പറഞ്ഞു. അത്രയും നേരം അടക്കിവെച്ചിരുന്ന അയാളുടെ വിതമ്പലുകൾ പുറത്തേക്ക് വന്നു. അയാൾ വിതമ്പലോടെ അപരിചിതനായ എന്റെ തോളിലേക്ക് തല ചായ്ച്ചു.അത്രയും നേരം അടക്കി വെച്ചിരുന്ന അയാളുടെ ദുഃഖം എന്റെ തോളിലൂടെ കണ്ണീരായി ഒഴുകി.ഏറ്റവും അടുത്ത ബന്ധുവിനെപ്പോലെ അയാൾ എന്റെ തോളിലേക്ക് തല ചായിച്ചപ്പോൾ ഞാൻ അറിയാതെ തന്നെ അയാളുടെ ബന്ധു ആയതുപോലെ. മനുഷ്യർക്ക് ചില സമയത്ത് ഒരു കൈ താന്ങിനായി ഒരു അപരിചിതനേയും തിരഞ്ഞെടുക്കേണ്ടി വന്നേക്കാം .ആ അമ്മയുടെയും സഹോദരിമാരുടേയും കരച്ചിലുകൾ അവസാനിച്ചു കഴിഞ്ഞിരുന്നു.

ഞാനിപ്പോൾ ഈ ഐസിയുവിന്റെ മുന്നിൽ ഇരിക്കാൻ തുടന്ങിയിട്ട് പത്തുമണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. മരണത്തിനായുള്ള ആ കാത്തിരിപ്പ് എന്തുകൊണ്ടാണ് എന്നെ ഭയപ്പെടൂത്താത്തത് എന്ന് ഞാൻ ചിന്തിച്ചു. ചില മരണന്ങൾ  വലിയ ദുരന്തന്ങളിൽ നിന്നുള്ള രക്ഷപെടലാണ്. അതുകൊണ്ടായിരിക്കണം അകത്തുള്ള ആളിന് സംഭവിക്കാൻ സാധ്യതയുള്ള മരണം എന്നെ ഭയപ്പെടൂത്താത്തത്. ഓരോ പ്രാവിശ്യവും ഐസിയുവിന്റെ വാതിൽ തുറന്ന് ഞന്ങളുടെ രോഗിയുടെ പേര് വിളിക്കുമ്പോൾ വലിയ അത്ഭുതത്തിനായി ഞന്ങൾ കാത്തിരുന്നില്ല. അനിവാര്യമായത് എപ്പോൾ സംഭവിക്കൂം എന്നുമാത്രമേ ഞന്ങൾക്ക് അറിയേണ്ടിയിരുന്നുള്ളൂ. മരണവും ജീവിതവും തമ്മിലുള്ള വടം വലി ഇത്രയും നേരം നീണ്ടൂ നിൽക്കൂമോ? ഒരു പക്ഷേ മരണം തോറ്റ് പിന്മാറുകയായിരിക്കൂമോ?? ഇല്ല മരണത്തിനന്ങനെ പിന്മാറാൻ കഴിയുമോ?

ഞന്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളെ ഡോക്ടർ അകത്തേക്ക് വിളീപ്പിച്ചു. അയാൾ തിരിച്ചു വന്നപ്പോൾ എല്ലാവരും അയാളുടെ ചുറ്റും കൂടി.
"എന്തായി?" പലരും ചോദിച്ചു.
"എല്ലാം കഴിഞ്ഞു. വിളിച്ചിട്ട് കണ്ണു തുറന്നില്ല" അയാൾ പറഞ്ഞു. അതിൽ എല്ലാം ഉണ്ടായിരുന്നു. വീണ്ടൂം നിലവിളികൾ. ഈ നിലവിളിയിൽ എനിക്ക് പരിചയമുള്ള ശബദ്ദന്ങൾ എനിക്ക് തിരയേണ്ടി വന്നില്ല. എനിക്ക് പരിചിതമായ ശബ്ദ്ദന്ങൾമാത്രമായിരുന്നു ആ നിലവിളിയിൽ ഉണ്ടായിരുന്നത്. എത്രപ്രായമേറിയിട്ട് മരിച്ചതാണങ്കിൽ ആ കണ്ണുകൾ അടയുമ്പോൾ മറ്റുള്ളവർ അറിയാതെ കരഞ്ഞുപോകുന്നത് അയാളോടുള്ള സ്നേഹം കൊണ്ടായിരിക്കണം.

ഐസിയുവിന്റെ വാതിൽ തുറന്ന് ഇപ്പോൾ അകത്തുള്ള ഞന്ങളുടെ ആളിനെ പുറത്തുകൊണ്ടുവരും. ഐസിയുവിലെ നനുനനുത്ത തണൂപ്പിൽ നിന്ന് മോർച്ചറിയിലെ മൂർച്ചയേറിയ തണൂപ്പിലേക്കുള്ള യാത്ര.
ഐസിയുവിന്റെ വാതിൽ തുറന്നപ്പോൾ ഇപ്പോൾ  എന്റെ ശരീരത്തിൽ തട്ടിയ തണുപ്പിന് മരണത്തിന്റെ സ്പർശം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ വീണ്ടൂം എന്റെ സീറ്റിൽ വന്നിരുന്നു. എന്റെ തൊട്ടടൂത്ത് ഇരുന്ന ആൾ അപ്പോൾ അവിടെ ഇല്ലായിരുന്നു.കുറെക്കഴിഞ്ഞാണ് അയാൾ വന്നത്. വന്നപ്പോഴേ അയാൾ എന്നോട് പറഞ്ഞു.
"ഞാൻ വിളിച്ചപ്പോഴേ മോന് കണ്ണു തുറന്ന് എന്നെ നോക്കി. ഇനി ഒന്നും പേടീക്കാനില്ലന്നാ ഡോക്ടർ പറഞ്ഞത്" അയാൾ പറഞ്ഞത് കേട്ട് ഞാൻ തല കുലുക്കൂകമാത്രം ചെയ്തു.

കണ്ണുതുറക്കുകയും കണ്ണ് തുറക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് അവസ്ഥകളെയാണ് ജീവൻ എന്നും മരണം എന്നു പറയുന്നത് എന്ന് എനിക്ക് തോന്നി. ഇനിയും ഇവിടെ ഇരുന്നിട്ട് എനിക്ക് കാര്യമില്ല. ഐസിയുവിന്റെ വാതിൽ തുറക്കുന്നതും നോക്കി പ്രതീക്ഷയോട് നിൽക്കൂന്നവരുടെ കൂട്ടത്തിൽ നിന്ന് ഞാൻ പിന്മാറി. ഐസിയുവിന്റെ വാതിൽ തുറന്നപ്പോൾ എന്നെ കടന്നുപോയ തണുപ്പിനിപ്പോൾ ജീവന്റെ തണുപ്പായിരുന്നുവെന്ന് എനിക്ക് തോന്നി. ഐസിയുവിന്റെ മുന്നിൽ കാത്തു നിൽക്കൂന്നവരുടെ മാനസികാവസ്ഥയായിരിക്കണം ഐസിയുവിൽ നിന്ന് വരുന്ന തണുപ്പിലെ ജീവനും മരണവും വേർതിരിക്കൂന്നത്.

2 comments:

സജീവ്‌ said...

ആ അവസ്ഥ മനസ്സിലാക്കിയിട്ട്ടുണ്ട് ..അവസാന നിമിഷം വരെ കൊണ്ട് പോയി പിന്നെ തിരിച്ചു തന്നൂ.

Anonymous said...
This comment has been removed by the author.
: :: ::